ടിക്ടോക്ക് യൂട്യൂബിനെ അട്ടിമറിച്ചു; കൂട്ടായി നിന്നത് 'കുട്ടി കാഴ്ചക്കാര്‍'; കണക്കുകള്‍ ഇങ്ങനെ.!

Published : Jul 14, 2022, 10:38 PM IST
ടിക്ടോക്ക് യൂട്യൂബിനെ അട്ടിമറിച്ചു; കൂട്ടായി നിന്നത് 'കുട്ടി കാഴ്ചക്കാര്‍'; കണക്കുകള്‍ ഇങ്ങനെ.!

Synopsis

2020 ജൂൺ മുതലാണ് യൂട്യൂബും, ടിക്ടോക്കും ഉപയോഗിക്കുന്ന 4 മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആളുകൾ പ്രതിദിന ശരാശരി മിനിറ്റുകളുടെ അടിസ്ഥാനത്തിൽ ടിക് ടോക്ക് യൂട്യൂബിനെ മറികടക്കാന്‍ തുടങ്ങിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. 

ന്യൂയോര്‍ക്ക്: കുട്ടികളും കൗമാരക്കാരും യൂട്യൂബില്‍ ചിലവഴിക്കുന്നതിനെക്കാള്‍ സമയം ടിക് ടോക്കിൽ വീഡിയോകൾ കാണുന്നതിനാണ് ചിലവഴിക്കുന്നത് എന്ന് കണക്കുകള്‍. 2021ലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2020 ജൂൺ മുതലാണ് യൂട്യൂബും, ടിക്ടോക്കും ഉപയോഗിക്കുന്ന 4 മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആളുകൾ പ്രതിദിന ശരാശരി മിനിറ്റുകളുടെ അടിസ്ഥാനത്തിൽ ടിക് ടോക്ക് യൂട്യൂബിനെ മറികടക്കാന്‍ തുടങ്ങിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. ആ മാസമാണ് ആദ്യമായി ടിക്ടോക്ക് യൂട്യൂബിനെ മറികടന്നത്. ടിക്ടോക്കില്‍ ഈ വയസില്‍ ഉള്ള ഒരു വ്യക്തി പ്രതിദിനം ശരാശരി 82 മിനിറ്റും യൂട്യൂബിൽ പ്രതിദിനം ശരാശരി 75 മിനിറ്റും ചിലവഴിക്കുന്നു എന്നാണ് കണക്ക്.

2020 ജൂണ്‍ മുതല്‍ ഈ ആധിപത്യം ടിക്ടോക് തുടരുകയാണ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് ടിക്ടോക്ക് വീഡിയോകള്‍ കാണുന്നുണ്ട് എന്നാണ് കണക്ക്. ആഗോളാടിസ്ഥാനത്തിൽ യൂട്യൂബ് കാണാൻ ചെലവഴിക്കുന്നത് പ്രതിദിനം 56 മിനിറ്റ് മാത്രമാണ്.

രക്ഷാകർതൃ നിരീക്ഷണത്തിനായി അക്കൗണ്ടുകളുള്ള 400,000 കുടുംബങ്ങളുടെ ഡാറ്റ വിശകലനം ഉപയോഗിച്ച് രക്ഷാകർതൃ നിയന്ത്രണ സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ കുസ്റ്റോഡിയോ ആണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ടെക് ക്രഞ്ച് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇത് ഒരു എകദേശ കണക്ക് അല്ലെന്നും കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശരാശരിയിലാണ് ഇതിലെ കണക്കുകള്‍ ദിവസവും ഒന്നര മണിക്കൂർ ടിക് ടോക്കും ഒരു മണിക്കൂർ യൂട്യൂബും കാണാൻ കുട്ടികൾ ഇരിക്കണമെന്നില്ല. പകരം, ഇവരുടെ കാഴ്ചയുടെ ട്രെൻഡുകൾ കാലക്രമേണ എങ്ങനെ മാറിയെന്ന് ഡാറ്റ കാണിക്കുന്നു, ചില ദിവസങ്ങളിൽ കുട്ടികൾ മറ്റുള്ളവരേക്കാൾ കൂടുതൽ ഓൺലൈൻ വീഡിയോ കാണുകയും അവരുടെ പ്രിയപ്പെട്ട ആപ്പുകൾക്കിടയിൽ ഇടവിട്ട് മാറുന്നതും ഇതിലെ ഡാറ്റ കാണിക്കുന്നു. 

ഈ ഡാറ്റ ഇപ്പോഴത്തെ കുട്ടികളുടെ കാഴ്ച രീതികളെ സംബന്ധിച്ച് വിശാലമായ ഒരു കാഴ്ചപ്പാട് രൂപീകരിക്കാന്‍ സാധിക്കുന്ന തരത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകത്തെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ യൂട്യൂബിന് അടുത്ത തലമുറയിലെ വെബ് ഉപയോക്താക്കളില്‍ അധിപത്യം കുറയുന്നു എന്നതാണ് ഇത് പ്രധാനമായും സൂചിപ്പിക്കുന്നത്.

 പ്രത്യേകിച്ചും, ജെന്‍ Z, ജെന്‍ ആല്‍ഫ വിഭാഗം കുട്ടികളില്‍. 1990-കളുടെ മധ്യവും അവസാനവും 2010-കളുടെ ഇടയിൽ ജനിച്ചവരെയാണ് ജെന്‍ Z എന്ന് വിളിക്കുന്നത്. അതേസമയം, ജനറൽ ആൽഫ - കൊവിഡ് മൂലം ബാല്യകാലം പ്രവര്‍ത്തനങ്ങള്‍ നിലച്ച്, പിന്നീട് ഓൺലൈനിൽ നയിക്കപ്പെടുന്ന ഒരു തലമുറയെയാണ്. 2010-കളുടെ ആരംഭം മുതൽ പകുതി വരെ ജനിച്ചവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

മുൻ വാർഷിക റിപ്പോർട്ടിൽ കുസ്റ്റോഡിയോ കുട്ടികളുടെ ആപ്പ് ഉപയോഗം വിശകലനം ചെയ്യുകയും ശരാശരി ചിലവഴിച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ ടിക്ടോക്കും യൂട്യൂബും അടുത്തടുത്ത് നില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'