ഗെയിമിംഗ് കമ്പനി യുബി സ്ഫോറ്റില്‍ 'ലൈംഗിക വിവാദം': അന്വേഷണം പ്രഖ്യാപിച്ചു

By Web TeamFirst Published Jun 27, 2020, 11:57 AM IST
Highlights

യൂബി സോഫ്റ്റ് ഇങ്ങനെ ഏറ്റെടുക്കുന്ന കമ്പനികളിലെ മുന്‍ ജോലിക്കാരും, ഇപ്പോഴത്തെ ജോലിക്കാരും മാനേജര്‍മാരെക്കുറിച്ചും, അവരുടെ സ്വഭാവങ്ങളെക്കുറിച്ചു പരാതി ഉന്നയിച്ചത് സോഷ്യല്‍ മീഡിയയില്‍ വിഷയമായിരുന്നു. 

പാരീസ്: ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളില്‍ ഒന്നായ യൂബിസോഫ്റ്റില്‍ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ അന്വേഷണം. കമ്പനി തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് യൂബിസോഫ്റ്റ് തന്നെ തങ്ങളുടെ സൈറ്റ് വഴി പ്രസ്താവന ഇറക്കി.

സംഭവത്തില്‍ ഫ്രഞ്ച് കമ്പനിയായ യൂബി സോഫ്റ്റ് മാപ്പ് പറഞ്ഞു. ഇത്തരം ഒരു പ്രശ്നം നേരിടേണ്ടിവന്ന എല്ലാവരോടും ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു എന്ന് കമ്പനിയുടെ പ്രസ്താവന പറയുന്നു. 

വലിയതോതിലുള്ള ഏറ്റെടുക്കലുകള്‍ നടത്തുന്ന ഗെയിമിംഗ് കമ്പനിയാണ് യൂബി സോഫ്റ്റ് ഇങ്ങനെ ഏറ്റെടുക്കുന്ന കമ്പനികളിലെ മുന്‍ ജോലിക്കാരും, ഇപ്പോഴത്തെ ജോലിക്കാരും മാനേജര്‍മാരെക്കുറിച്ചും, അവരുടെ സ്വഭാവങ്ങളെക്കുറിച്ചു പരാതി ഉന്നയിച്ചത് സോഷ്യല്‍ മീഡിയയില്‍ വിഷയമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ലൈംഗിക ആരോപണങ്ങളുമായി യുബിസോഫ്റ്റ് ജീവനക്കാര്‍ നിറഞ്ഞത്.

ട്വിറ്ററില്‍ കൂടിയാണ് പലരും ആരോപണം ഉന്നയിച്ചത്. യൂണിസോഫ്റ്റിന്‍റെ ടൊറന്‍റോ, മോണ്‍ട്രിയല്‍ സ്റ്റുഡിയോകളിലെ ചില ജീവനക്കാരും, മുന്‍ ജീവനക്കാരുമാണ് ഇത്തരത്തില്‍ മനേജര്‍മാര്‍ക്കെതിരെ ലൈംഗിക പീഡനം അടക്കം ആരോപിച്ച് രംഗത്ത് എത്തിയത്.

ഇതിന് പുറമേ ബ്രസീല്‍, ബള്‍ഗേറിയ, യുഎസ് എന്നിവിടങ്ങളിലെ ചില ജീവനക്കാരും വര്‍ഷങ്ങള്‍ പഴക്കമുള്ളതടക്കം ആരോപണങ്ങളുമായി രംഗത്ത് എത്തിയതോടെയാണ് ഗെയിമിംഗ് കമ്പനിക്ക് പ്രതികരിക്കേണ്ടി വന്നത്. നേരത്തെ ഉന്നയിച്ച് പരാതികള്‍ കമ്പനി കാര്യമായി എടുത്തില്ലെന്നും ചിലര്‍ പരാതി ഉന്നയിച്ചു. 

എല്ലാ പരാതികളും ഗൌരവമായി കാണുന്നുവെന്നും. എല്ലാ പരാതികളും കമ്പനിക്ക് പുറത്ത് നിന്നുള്ള വിദഗ്ധ ഏജന്‍സിയുടെ സഹായത്തോടെ അന്വേഷിച്ച് പരാതിക്കാര്‍ക്ക് നീതി നടപ്പിലാക്കുമെന്നുമാണ് യൂബിസോഫ്റ്റ് ഇപ്പോള്‍ അറിയിക്കുന്നത്. ജീവനക്കാര്‍ സുരക്ഷിതവും പങ്കാളിത്തവുമുള്ള ജോലിസ്ഥലങ്ങളാണ് ഞങ്ങള്‍ ഒരുക്കുന്നത്. മുന്‍കാലത്ത് ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. അത് പരിഹരിക്കും കമ്പനി അറിയിച്ചു.

click me!