2 ജിബി ഹൈ സ്പീഡ് ഡാറ്റ ഫ്രീ; ജിയോ ഓഫര്‍ ഇങ്ങനെ

Web Desk   | Asianet News
Published : Jun 30, 2020, 09:41 AM ISTUpdated : Jun 30, 2020, 09:52 AM IST
2 ജിബി ഹൈ സ്പീഡ് ഡാറ്റ ഫ്രീ; ജിയോ ഓഫര്‍ ഇങ്ങനെ

Synopsis

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ജിയോ പ്രതിദിനം 2 ജിബി ഡേറ്റ ഫ്രീയായി നൽകുന്നുണ്ടെന്നാണ്. ഉപയോക്താക്കളുടെ ഈ പരിധി (2ജിബി) അവസാനിപ്പിക്കുമ്പോൾ ഇന്റർനെറ്റ് വേഗം 64കെബിപിഎസ് ആയി കുറയും. എന്നാൽ, ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് വോയ്സ് കോൾ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. 

മുംബൈ: തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക്  4ജി പാക്കിൽ അധിക ഡേറ്റയും ജിയോ ഇതര കോളിങ് സൌജന്യമായും നല്‍കുന്ന ആനുകൂല്യം ജിയോ അവസാനിപ്പിച്ചില്ലെന്ന്  റിപ്പോർട്ട്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് നാല് ദിവസത്തെ കാലാവധിയോടെ 2 ജിബി സൗജന്യ 4ജി ഡേറ്റ സൌജന്യമായി നല്‍കുന്നതാണ് ഈ ഓഫര്‍. ലോക്ക്ഡൌണ്‍ ആരംഭിച്ച തുടർച്ചയായ നാലാം മാസമാണി ഓഫര്‍ തുടരുന്നത് എന്ന് ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ജിയോ പ്രതിദിനം 2 ജിബി ഡേറ്റ ഫ്രീയായി നൽകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഈ പരിധി (2ജിബി) അവസാനിപ്പിക്കുമ്പോൾ ഇന്‍റര്‍നെറ്റ് വേഗം 64കെബിപിഎസ് ആയി കുറയും. എന്നാൽ, ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് വോയ്സ് കോൾ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. 

ഏപ്രിൽ, മാർച്ച് മാസങ്ങളിൽ ചില ജിയോ ഉപയോക്താക്കൾക്ക് സമാനമായ ആനുകൂല്യങ്ങൾ നൽകുമെന്ന റഫറൻസുകളുണ്ടെങ്കിലും മെയ് മാസത്തിലാണ് അവസാനമായി ഇത്തരം ഓഫർ ലഭിച്ചത്. ജിയോയുടെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫ്രീ അധിക അതിവേഗ ഡേറ്റ നൽകുന്നില്ല. 

നിലവിലുള്ള ഡേറ്റാ പ്ലാനിനോടൊപ്പം ചിലർക്ക് മാത്രം അധിക 2 ജിബി ഹൈസ്പീഡ് ഡാറ്റ  ആഡ്-ഓൺ ഡേറ്റ പായ്ക്കായാണ് നൽകുന്നത്. ഇതിനർഥം ഉപയോക്താക്കൾക്ക് പ്ലാനിന്റെ ഡേറ്റാ അലോക്കേഷൻ മാത്രമല്ല 2 ജിബി ഹൈ സ്പീഡ് ഡേറ്റാ ആനുകൂല്യവും ലഭിക്കും.

അതായത് ഉപയോക്താക്കൾക്ക് നാലു ദിവസത്തേക്ക് അധിക ചെലവില്ലാതെ 8 ജിബി ഡേറ്റ ലഭിക്കും. കമ്പനി തന്നെ ഈ പ്ലാൻ‌ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് നല്‍കും. ഉപയോക്താക്കൾക്ക് മൈ ജിയോ ആപ്പ് സന്ദർശിച്ചാൽ ഈ പ്ലാനിന് അര്‍ഹനായിട്ടുണ്ടോ എന്ന് അറിയാം.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ