ഫേസ്ബുക്ക് ജീവനകാര്‍ക്ക് അടുത്തവര്‍ഷവും ഓഫീസില്‍ പോവണ്ട, കിടിലന്‍ ഓഫറുമായി സുക്കര്‍ബര്‍ഗ്

Web Desk   | Asianet News
Published : Jun 13, 2021, 08:48 AM IST
ഫേസ്ബുക്ക് ജീവനകാര്‍ക്ക് അടുത്തവര്‍ഷവും ഓഫീസില്‍ പോവണ്ട, കിടിലന്‍ ഓഫറുമായി സുക്കര്‍ബര്‍ഗ്

Synopsis

അതേസമയം സ്ഥിരമായി വിദൂരമായി തുടരുന്നതിനോ ഓഫീസിലേക്ക് മടങ്ങുന്നതിനോ ഓഫീസ് ലൊക്കേഷനുകള്‍ സ്വിച്ച് ചെയ്യുന്നതിനോ തിരഞ്ഞെടുക്കാന്‍ ഗൂഗിള്‍ തൊഴിലാളികളോട് ആവശ്യപ്പെടുന്നു. 

ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് ഓഫീസിന് പുറത്ത് ജോലിചെയ്യാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നു. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്അടക്കമുള്ളവര്‍ ഓഫീസില്‍ എത്തുന്നതില്‍ നിന്നും മാറിചിന്തിക്കുന്നുവെന്നു റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പകുതിയെങ്കിലും വിദൂരമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക് സിഇഒ ജീവനക്കാരോട് പറഞ്ഞു. 

'വിദൂരമായി ജോലി ചെയ്യുന്നത് എനിക്ക് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്‍കിയിട്ടുണ്ടെന്നും എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതെന്നെ സഹായിച്ചിട്ടുണ്ടെന്നും സന്തോഷപ്രദവും ജോലിയില്‍ കൂടുതല്‍ ഉല്‍പാദനക്ഷമവുമാക്കിയിട്ടുണ്ടെന്നും ഞാന്‍ കണ്ടെത്തി,' സുക്കര്‍ബര്‍ഗ്എഴുതി.

ഫേസ്ബുക്ക് (എഫ്ബി) എല്ലാ തലങ്ങളിലുമുള്ള ജീവനക്കാര്‍ക്കും ഓഫീസില്‍ വരാതെ ദൂരസ്ഥലങ്ങളിലിരുന്നു ജോലികള്‍ ചെയ്യാന്‍ അനുവദിക്കുമെന്ന് അറിയിച്ചു. അതേസമയം ഓഫീസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ അടിസ്ഥാനത്തില്‍ അത് ചെയ്യാനും കഴിയും. ഓഫീസില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട ജീവനക്കാര്‍ക്ക് പോലും പ്രതിവര്‍ഷം 20 പ്രവൃത്തി ദിവസം വരെ വിദൂര സ്ഥലത്ത് ചെലവഴിക്കാന്‍ കഴിയും.

ഫേസ്ബുക്കിനു പുറമേ, ട്വിറ്റര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വിദൂരമായി തുടരാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്, അതേസമയം സ്ഥിരമായി വിദൂരമായി തുടരുന്നതിനോ ഓഫീസിലേക്ക് മടങ്ങുന്നതിനോ ഓഫീസ് ലൊക്കേഷനുകള്‍ സ്വിച്ച് ചെയ്യുന്നതിനോ തിരഞ്ഞെടുക്കാന്‍ ഗൂഗിള്‍ തൊഴിലാളികളോട് ആവശ്യപ്പെടുന്നു. ആപ്പിള്‍ (എഎപിഎല്‍), ഊബര്‍ (യുബിആര്‍) എന്നിവയും സമാനമായ നയങ്ങള്‍ സ്വീകരിച്ചു. എന്നാല്‍, ഇവിടെ ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും അവരുടെ പ്രീപാന്‍ഡെമിക് ഓഫീസിലേക്ക് മടങ്ങിവരേണ്ടതുണ്ട്. ഇത് സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് സൂചന.

PREV
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്