മദ്യപാനം നിയന്ത്രിക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ തായ്ലൻഡ്

Published : Nov 16, 2025, 02:26 PM IST
No Alcohol

Synopsis

ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ നീക്കം. ഈ നിയമം വിനോദസഞ്ചാരികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ബിസിനസിനെ ബാധിക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു.

ബാങ്കോക്ക്: മദ്യപാനത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തായ്ലൻഡ് തീരുമാനം പുനപരിശോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആൽക്കഹോളിക് ബിവറേജ് കൺട്രോൾ ആക്റ്റ് പ്രകാരം അടുത്തിടെ വരുത്തിയ മാറ്റമനുസരിച്ച് ഉച്ചയ്ക്ക് 2 മണിക്കും 5 മണിക്കും ഇടയിൽ മദ്യപാനവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടാൽ 10,000 ബാത്ത് (ഏകദേശം 27,000 രൂപയിൽ അധികം) വരെ പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഈ തീരുമാനമാണ് ഇപ്പോൾ പുനപരിശോധിക്കുന്നത്.

1972ലെ ആൽക്കഹോൾ ബിവറേജ് കൺട്രോൾ ആക്ടിലാണ് തായ്‍ലൻഡ് ഭേദഗതി വരുത്തിയിരുന്നത്. എന്നാൽ, ഇതിനെതിരെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നു. റെസ്റ്റോറന്റുകളിലെയും ബാറുകളിലെയും സാധാരണ പ്രവർത്തനരീതിയെ ഈ നിയമം തടസ്സപ്പെടുത്തുന്നുണ്ടെന്നും ഉച്ചകഴിഞ്ഞ് ശാന്തമായി മദ്യം കഴിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും ഓപ്പറേറ്റർമാർ വാദിച്ചതിന് പിന്നാലെയാണ് തീരുമാനം പുനപരിശോധിക്കാൻ അധികാരികൾ നിർബന്ധിതരായത്.

PREV
Read more Articles on
click me!

Recommended Stories

കടലുണ്ടി പക്ഷിസങ്കേതത്തിലൂടെ ഒരു തോണി യാത്ര
ഗോവയും ഗുജറാത്തുമല്ല! 2025ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിച്ച സംസ്ഥാനം മറ്റൊന്ന്, റിപ്പോര്‍ട്ട് പുറത്തുവിട്ട് ക്ലിയർട്രിപ്പ്