കാസര്‍കോട് ജില്ലയില്‍ നിന്ന് ഇതുവരെ ഒരു സ്ത്രീ പോലും നിയമസഭയില്‍ എത്തിയിട്ടില്ല.
കാസർഗോഡ്, മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ അഞ്ച് മണ്ഡലങ്ങള്‍ അടങ്ങിയ കാസര്‍കോട് ജില്ലയില്‍ സ്ത്രീകള്‍ ആരും നിയമസഭയിലെത്തിയിട്ടില്ല.
അഞ്ച് മണ്ഡലങ്ങളിലും വനിതാ സ്ഥാനാർഥികള്‍ മത്സരത്തിന് ഇറങ്ങുന്നതും കുറവാണ്.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ബി.ജെ.പിയുടെ ജയലക്ഷ്മി എൻ. ഭട്ട സ്ഥാനാർഥിയായെങ്കിലും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.
എൻ.എ.നെല്ലിക്കുന്നിന് 53,068 വോട്ടും ജയലക്ഷ്മി എൻ.ഭട്ടിന് 43,330 വോട്ടും എൽ.ഡി.എഫ്. സ്ഥാനാർഥി ഐ.എൻ.എല്ലിലെ അസീസ് കടപ്പുറത്തിന് 16,467 വോട്ടുമാണ് അന്ന് ലഭിച്ചത്.
ഇത്തവണയും എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ വനിതകളെ മത്സരിപ്പിക്കുന്നില്ല എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.
എൻ.ഡി.എ. മുന്നണിയുടെ സ്ഥാനാർഥിയായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി ഇത്തവണ കാസർകോട്ട് സ്ഥാനാർഥിയാകും.
തദ്ദേശ തിരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം കര്‍ശനമായി പാലിക്കണം
ഇടിവെട്ടി പെയ്യുന്ന മഴ! എന്താണ് തുലാവർഷം?
ക്യുആർ കോഡ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാനം മുട്ടെ ഒരു വിസ്മയം, വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറക്കുന്നു