നമസ്‍തേ ഇന്ത്യ, വലിയ കാര്യങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വൈകാതെയെത്തും
ചൈനീസ് വാഹന ഭീമന്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ പ്രവേശനത്തിന് ഔദ്യോഗിക പ്രഖ്യാപനം. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം വരവറിയിച്ചു കൊണ്ടുള്ള ടീസര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു.
നമസ്‌തേ ഇന്ത്യ, വലിയ കാര്യങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വൈകാതെയെത്തും എന്നാണ് വീഡിയോയില്‍ പറയുന്നത്. ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ ലോഗോയ്ക്കൊപ്പം ഒരു എസ്‌യുവിയുടെ ഔട്ട്‌ലൈനുമാണ് പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്.
Namaste India! All set for great things ahead… pic.twitter.com/ljvqprRvD2
— GWMIndia (@GwmIndia)ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ബെംഗളൂരുവില്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലെപ്പമെന്റ് വിഭാഗം ആരംഭിക്കുമെന്ന് 2016-ല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം 2019 നവംബറിലാണ് ഗ്രേറ്റ് വാള്‍ ഇന്ത്യന്‍ പ്രവേശനം വീണ്ടും സൂചിപ്പിക്കുന്നതും 7000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയതും. ഇതിനായി ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ അനുബന്ധ കമ്പനി രജിസ്റ്റര്‍ ചെയ്‍തു കഴിഞ്ഞു. ഹവല്‍ മോട്ടോര്‍ ഇന്ത്യ എന്ന പേരിലാണ് ഗുരുഗ്രാം കേന്ദ്രീകരിച്ച് കമ്പനി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.
എസ്‌യുവികളും പിക്ക് അപ്പുകളുമാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ചൈനയില്‍ ഇറക്കുന്നത്. എന്നാല്‍, ഇന്ത്യയിലേക്ക് എസ്‌യുവികളും ചെറു ഇലക്ട്രിക് കാറുകളുമായിരിക്കും ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് എത്തിക്കുക. ഹാവന്‍ എച്ച്6, എച്ച്9 എന്നീ എസ്‌യുവികളും ഓറെ ആര്‍1 എന്ന ഇലക്ട്രിക് കാറുമായിരിക്കുമിത്.
ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും സാന്നിധ്യമറിയിക്കുമെന്ന് മുമ്പുതന്നെ സൂചനകള്‍ നല്‍കിയിരുന്നു. ഹാവല്‍ എച്ച്6 എസ്‌യുവിയായിരിക്കും പ്രദര്‍ശിപ്പിക്കുകയെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഒരു ഇലക്ട്രിക് കാറും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് പുതിയ വിവരം.
ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്. നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിനു കീഴില്‍ ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ORA എന്നീ നാല് ബ്രാന്‍ഡുകളുണ്ട്. ചൈനയില്‍ സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. എസ്.യു.വികളിലാണ് ഹവലിന്റെ ശ്രദ്ധ. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് പുറത്തിറക്കുന്നത്. ഇതില്‍ ഗ്രേറ്റ് വാള്‍ ബ്രാന്‍ഡിലുള്ള പാസഞ്ചര്‍ വാഹനങ്ങളാണ് ആദ്യം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തുന്ന ഹവല്‍ എസ്.യു.വി.കളുടെ മാത്രം ബ്രാന്‍ഡാണ്. സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് ഇറക്കുന്നത്.
കമ്പനിയുടെ പുതിയ നിര്‍മാണ കേന്ദ്രത്തിനായി മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‍നാട് എന്നീ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളത്. ഇതില്‍ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമാണ് കൂടുതല്‍ പ്രാധാന്യം. ചൈനീസ് ട്രക്ക് നിര്‍മാതാക്കളായ ഫോട്ടോണിന്റെ കൈവശമുള്ള മഹാരാഷ്ട്രയിലെ ചകാനിലെ ഭൂമി ഏറ്റെടുക്കാനും ഗ്രേറ്റ് വാള്‍ ആലോചിക്കുന്നുണ്ട്. അതോടൊപ്പം ഇന്ത്യ വിട്ട ജനറല്‍ മോട്ടോഴ്സിന്റെ തലേഗാവിലെ നിര്‍മാണ കേന്ദ്രം ഏറ്റെടുക്കുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലുണ്ട്.
അതേസമയം ഇപ്പോഴും ഗ്രേറ്റ് വാളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കോഡിങ് സോഫ്റ്റ്‌വെയര്‍, നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ എന്നിവയ്ക്കായി കമ്പനിയുടെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടെക്‌നോളജി ഹബ്ബ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ഇക്കാര്യത്തില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് അനൗദ്യോഗിക സ്ഥിരീകരണം നടത്തിയേക്കും.
കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തിയത്. ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറിന് 12.48 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. എന്തായാലും സിയാക്കിനു പിന്നാലെയെത്തുന്ന ഗ്രേറ്റ് വാളിന്‍റെ പ്രവര്‍ത്തനവും ഇന്ത്യന്‍ എതിരാളികള്‍ക്ക് താങ്ങാനാവില്ല. ചൈനീസ് വാഹനങ്ങളുടെ കിടിലന്‍ ഫീച്ചറുകളും ബജറ്റ് വിലയും തന്നെയാകും എതിരാളികള്‍ക്ക് വില്ലനാകുക. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാന്‍ങാന്‍ മോട്ടോഴ്‍സ്, ഹൈമ ഓട്ടോ മൊബൈല്‍സ് തുടങ്ങിയ കമ്പനികളും ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.