Latest Videos

പെട്രോൾ പമ്പിലും ക്യാമറ സ്‍കാനിംഗ്! ഈ പേപ്പർ ഇല്ലെങ്കിൽ കീശ കീറും, ആറുകോടിയുടെ പദ്ധതിയുമായി ഈ സർക്കാർ!

By Web TeamFirst Published Mar 23, 2024, 9:39 PM IST
Highlights

സംസ്ഥാനത്തെ വാഹന മലിനീകരണം തടയാൻ, സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്  ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധിക്കാൻ ഡൽഹി സർക്കാർ നീക്കം നടത്തുകയാണ്. ഇതിനായിട്ടാണ് പെട്രോൾ പമ്പുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. അങ്ങനെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിലൂടെ തിരിച്ചറിയാനാകും. 

ദേശീയ തലസ്ഥാനത്തെ ഇന്ധന പമ്പുകളിൽ ഡിജിറ്റൽ സ്കാനിംഗ് സൊല്യൂഷൻ നടപ്പിലാക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു, അവിടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിൻ്റെ (PUCC) സാധുത പരിശോധിക്കാൻ ക്യാമറകൾ വാഹന ലൈസൻസ് പ്ലേറ്റുകൾ സ്കാൻ ചെയ്യും. ഈ വിഷയത്തിൽ ഡിജിറ്റൽ സൊല്യൂഷൻ നടപ്പാക്കാനാണ് ഡൽഹി സർക്കാർ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഡൽഹി ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (ഡിടിഐഡിസി) ടെൻഡർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ഡിജിറ്റൽ പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ലേലക്കാരെ ക്ഷണിക്കുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകൾ. 

സംസ്ഥാനത്തെ വാഹന മലിനീകരണം തടയാൻ, സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്  ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധിക്കാൻ ഡൽഹി സർക്കാർ നീക്കം നടത്തുകയാണ്. ഇതിനായിട്ടാണ് പെട്രോൾ പമ്പുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. അങ്ങനെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിലൂടെ തിരിച്ചറിയാനാകും. 

ഏകദേശം ആറ് കോടി രൂപയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് ചെലവ് എന്ന് പറയപ്പെടുന്നു. ഒരു വാഹനം പെട്രോൾ പമ്പിൽ എത്തിയാലുടൻ, സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറ ലൈസൻസ് പ്ലേറ്റ് സ്കാൻ ചെയ്യുകയും വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പറിൽ നിന്ന് . പ്രസ്തുത വാഹനത്തിൻ്റെ മലിനീകരണ തോത് സിസ്റ്റം ഉടൻ കണ്ടെത്തുകയും ചെയ്യുന്ന വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. സർട്ടിഫിക്കറ്റ് സാധുതയുള്ളതാണെങ്കിലും അല്ലെങ്കിലും സിസ്റ്റം ഇത് കണ്ടെത്തും. തുടർന്ന് ഇ ചലാൻ പരിവാഹനിലേക്ക് വിവരം അപ്ലോഡ് ചെയ്യും.

ഡിടിഐഡിസി തയ്യാറാക്കിയ രേഖകൾ അനുസരിച്ച്, ഡാറ്റാബേസിനൊപ്പം വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ വിശദാംശങ്ങൾ ക്രോസ് ചെക്ക് ചെയ്ത് സിസ്റ്റം പിയുസിയുടെ സാധുത പരിശോധിക്കും.  പെട്രോൾ പമ്പിൽ ക്യാമറയില്ലാത്ത സാഹചര്യത്തിൽ സർക്കാർ തിരഞ്ഞെടുത്ത സ്ഥാപനം സ്വന്തം ചെലവിൽ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം. ക്യാമറകൾ നവീകരിക്കേണ്ടതുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം കമ്പനിക്കായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകൾ. 

വാഹനത്തിൽ കാലഹരണപ്പെട്ട പിയുസി കണ്ടെത്തിയാൽ, പെട്രോൾ പമ്പിലുള്ള ജീവനക്കാരൻ പിയുസി പുതുക്കാൻ വാഹന ഉടമയെ അറിയിക്കും. പെട്രോൾ പമ്പിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിലൂടെ വാഹന ഉടമയ്ക്കും ഈ വിവരം നൽകും. സിസ്റ്റം മൂന്ന് മണിക്കൂറിന് ശേഷം പിയുസി സ്റ്റാറ്റസ് വീണ്ടും പരിശോധിക്കും.  പെട്രോൾ പമ്പിലേക്ക് വരുന്ന എല്ലാ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ എളുപ്പത്തിൽ സ്‍കാൻ ചെയ്യാൻ കഴിയുന്ന തരത്തിൽ പെട്രോൾ പമ്പിൽ ശരിയായ സ്ഥലത്ത് സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി ഉറപ്പാക്കണം. ഇതുകൂടാതെ, ഭാവിയിൽ ക്യാമറകൾ മറ്റൊരിടത്തേക്ക് മാറ്റാൻ മതിയായ സംവിധാനം ഉണ്ടായിരിക്കണമെന്നും നിർബന്ധമാണ്.

പെട്രോൾ പമ്പുകളുടെ ഇൻഫ്രാസ്ട്രക്ചർ കമ്പനി സർവേ ചെയ്യും. തുടർന്ന് ലഭ്യതയും താങ്ങാനാവുന്ന വിലയും കണക്കിലെടുത്ത് അനുയോജ്യമായ സാങ്കേതിക പരിഹാരം നിർദ്ദേശിക്കും. തുടക്കത്തിൽ, പരീക്ഷണ ഘട്ടത്തിൽ, കമ്പനി എല്ലാ പെട്രോൾ പമ്പുകളിലും ഡിജിറ്റൽ സൊല്യൂഷൻ പരീക്ഷിക്കുകയും പെട്രോൾ പമ്പ് ജീവനക്കാർക്ക് ഇത് സംബന്ധിച്ച് ആവശ്യമായ പരിശീലനം നൽകുകയും ചെയ്യും. 

ഫണ്ടിൻ്റെ ലഭ്യതയനുസരിച്ച് ഈ ടെൻഡർ 500 പെട്രോൾ പമ്പുകളിലേക്കും വ്യാപിപ്പിക്കാമെന്നും 100 പെട്രോൾ പമ്പുകളിൽ നിലവിലുള്ള സിസിടിവി ക്യാമറകളിൽ ഡിജിറ്റൽ സൊല്യൂഷൻ സ്ഥാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകൾ. സാധുവായ പിയുസി ഇല്ലാതെ ഡൽഹിയിലെ റോഡുകളിൽ ഏകദേശം 22 ലക്ഷം വാഹനങ്ങൾ ഓടുന്നുണ്ടെന്നും അതിൽ 19 ലക്ഷം ഇരുചക്രവാഹനങ്ങളാണെന്നും കഴിഞ്ഞ വർഷം ഗതാഗത വകുപ്പിൻ്റെ കണക്കുകൾ വെളിപ്പെടുത്തിയിരുന്നു.

ഡൽഹിയിൽ സാധുതയുള്ള മലിനീകരണ സർട്ടിഫിക്കറ്റ് (പിയുസി) ഇല്ലാതെ വാഹനമോടിച്ചാൽ 10,000 രൂപ വരെ പിഴ ചുമത്താം. ആദ്യമായി പിടിക്കപ്പെട്ടാൽ 1000 രൂപയും രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2000 രൂപ വരെയും ചലാൻ വ്യവസ്ഥയുണ്ട്. എന്നാൽ പിയുസി ഇല്ലാതെ വാഹനമോടിച്ചാൽ 10,000 രൂപ വരെ പിഴയോ ആറ് മാസം വരെ തടവോ രണ്ടും കൂടിയോ ലഭിക്കുമെന്നും ഗതാഗത വകുപ്പ് പറയുന്നു. ഇതിനുപുറമെ, വാഹന ഉടമയുടെ ലൈസൻസും മൂന്ന് മാസത്തേക്ക് റദ്ദാക്കാനും നിയമം ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!