സ്വാതന്ത്ര്യത്തിന്‍റെ സ്മരണയില്‍ ബുക്കിംഗ് തുക 1947; എതിരാളികളെ വെല്ലുന്ന വിലക്കുറവില്‍ സിംപിള്‍ വണ്‍

Published : Aug 18, 2021, 09:05 PM ISTUpdated : Aug 18, 2021, 09:06 PM IST
സ്വാതന്ത്ര്യത്തിന്‍റെ സ്മരണയില്‍ ബുക്കിംഗ് തുക 1947; എതിരാളികളെ വെല്ലുന്ന വിലക്കുറവില്‍ സിംപിള്‍ വണ്‍

Synopsis

ഒരു തവണ ചാർജ് ചെയ്താൽ ഇക്കോ മോഡിൽ 203 കിലോമീറ്ററും ഐഡിയൽ ഡ്രൈവിങ് കണ്ടീഷനുകളിൽ 236 കിലോമീറ്ററും റേഞ്ച് നൽകും. മണിക്കൂറിൽ 105 കിലോമീറ്റർ ആണ് ബൈക്കിന്‍റെ വേഗത. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും. വെറും ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു

ബെഗലുരു ആസ്ഥാനമായുള്ള ഇ വി സ്റ്റാര്‍ട്ടപ്പായ സിംപിള്‍ എനര്‍ജിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ സിംപിള്‍ വണ്‍ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിച്ചു. ബെഗലുരുവിലാണ് സ്‍കൂട്ടറിന്‍റെ പുറത്തിറക്കൽ ചടങ്ങ് നടന്നത്. 1.10 ലക്ഷം രൂപയാണ് വാഹനത്തിന് വിലയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിംപിള്‍ വണ്ണിന്‍റെ ബുക്കിങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 1,947 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വർഷത്തിന്‍റെ സ്മരണയിലാണ് ബുക്കിംഗ് തുക 1947 ആയി നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക് മോഡലുകളില്‍ നിന്ന് വ്യത്യസ്‍തമായി ഒട്ടേറെ ഫീച്ചറുകളും, സവിശേഷതകളും സിമ്പിള്‍ വണ്‍ സ്‌കൂട്ടറിനുണ്ടായിരിക്കും. ഈ മോഡല്‍ രൂപകല്‍പന ചെയ്‍തിരിക്കുന്നത് ക്ലൗഡിലെ ഡസ്സോള്‍ട്ട് സിസ്റ്റംസിന്റെ ത്രിഡി എക്സ്പീരിയന്‍സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായി സിമ്പിള്‍ വണ്‍ മാറുമെന്നും കമ്പനി അവകാശപ്പെടുന്നു.

നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്ക് സിമ്പിൾ ഇ വിയുടെ പ്രത്യേകതയാണ്. ബാറ്ററി പാക്കിന് ആറ് കിലോഗ്രാമിൽ കൂടുതൽ ഭാരം വരും. ഒരു തവണ ചാർജ് ചെയ്താൽ ഇക്കോ മോഡിൽ 203 കിലോമീറ്ററും ഐഡിയൽ ഡ്രൈവിങ് കണ്ടീഷനുകളിൽ 236 കിലോമീറ്ററും റേഞ്ച് നൽകും. മണിക്കൂറിൽ 105 കിലോമീറ്റർ ആണ് ബൈക്കിന്‍റെ വേഗത. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും. വെറും ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. നീക്കം ചെയ്യാവുന്ന ബാറ്ററിയുടെ ഒപ്പം വലിയ ടച്ച് സ്‌ക്രീന്‍, ബോര്‍ഡ് നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 30 ലിറ്റര്‍ ബൂട്ട് സ്‌പേസ്, 4.8 കെ ഡബ്ല്യു എച്ച് ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് എന്നിവയാണ് സിമ്പിള്‍ വണ്ണിന്റെ സവിശേഷതകള്‍.  സിമ്പിൾ വണ്ണിന് സ്പോർട്സ് മോഡും നൽകിയിട്ടുണ്ട്. അതിൽ റേഞ്ച് കുറയുമെന്നും കമ്പനി അധികൃതർ പറയുന്നു.

ടച്ച് സ്ക്രീൻ റൈഡർ ഡിസ്പ്ലേ, 30 ലിറ്റർ ബൂട്ട് സ്പേസ് എന്നിവ വാഹനം വാഗ്ദാനം ചെയ്യുന്നു. 110 കിലോഗ്രാം ആണ് വാഹനത്തിന്‍റെ ഭാരം. 200 എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്കാണ് ഇതിലുള്ളത്. കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ ഡാഷ്‌ബോർഡ്, ഓൺ-ബോർഡ് നാവിഗേഷൻ, ജിയോ-ഫെൻസിങ്, എസ്ഒഎസ് സന്ദേശം, ഡോക്യുമെൻറ് സ്റ്റോറേജ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങി നിരവധി സവിശേഷതകളും വണ്ണിലുണ്ട്. ചുവപ്പ്, വെള്ള, കറുപ്പ്, നീല എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളാണ് നൽകിയിരിക്കുന്നത്.

നിലവിൽ വിപണിയിലെ ഹിറ്റ് വാഹനമായ ഹോണ്ട ആക്ടീവ സിക്സ് ജിയുടെ പെട്രോൾ ടാങ്ക് 5.3ലിറ്ററാണ്. ഈ ടാങ്കിൽ മുഴുവനും ഇന്ധനം നിറച്ചാൽ വാഹനത്തിന് ഓടാനാവുക 260 കിലോമീറ്ററാണ് . അപ്പോള്‍ ഏകദേശം ലഭിക്കുന്ന മൈലേജ് 50 കിലോമീറ്റർ ആയിരിക്കും. അതുകൊണ്ടുതന്നെ സിംപിൾ വണ്ണിന് കമ്പനി പറയുന്ന റേഞ്ച് ലഭിക്കുകയാണെങ്കിൽ അത് വിപ്ലവകരമായിരിക്കുമെന്ന് ഉറപ്പ്.

ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകും. സ്കൂട്ടറിന്‍റെ പേരിന്‍റെ രജിസ്ട്രേഷൻ അടുത്തിടെ കമ്പനി പൂർത്തിയാക്കിയിരുന്നു.  കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഗോവ, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവയാണ് വൺ ആദ്യമായി എത്തുന്ന സംസ്ഥാനങ്ങൾ. എന്നാല്‍ വാഹനം കേരളത്തിൽ എവിടെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ എക്സ്പീരിയൻസ് സെൻററുകൾ തുറക്കുമെന്നും സിമ്പിൾ എനർജി പറഞ്ഞു. രാജ്യത്തുടനീളം വിപണന ശൃഖല വ്യാപിപ്പിക്കുന്നതിന് 350 കോടി നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ എക്സ്പീരിയൻസ് സെൻററുകൾ തുറക്കുമെന്നും രാജ്യത്തുടനീളം വിപണന ശൃഖല വ്യാപിപ്പിക്കുന്നതിന് 350 കോടി നിക്ഷേപിക്കുമെന്നുമാണ് കമ്പനി അധികൃതർ പറയുന്നത്.  തമിഴ്നാട്ടിലെ ഹൊസൂരിലെ ഇവി മേക്കേഴ്സ് പ്ലാൻറിലാണ് ഈ സ്‍കൂട്ടര്‍ നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 10 ലക്ഷം വാഹനങ്ങളുടെ വാർഷിക ഉത്പാദന ശേഷിയാണ് പ്ലാൻറിനുള്ളത്.
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം