
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് (Ford) അടുത്തിടെയാണ് ഇന്ത്യയിൽ ഉത്പാദനം നിർത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഫോർഡ് ഇന്ത്യ (Ford India) പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അനുരാഗ് മെഹ്‌റോത്ര (Anurag Mehrotra) കമ്പനിയിൽനിന്ന് രാജിവെച്ചതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം അവസാനം അദ്ദേഹം ചുമതലകള്‍ ഒഴിയുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയിലെ വ്യവസായം പുനഃസംഘടിപ്പിക്കുന്നതിന് ട്രാൻസ്ഫർമേഷൻ ഓഫീസറായി കമ്പനിയുടെ ഉത്പാദന വിഭാഗം ഡയറക്ടർ ബാലസുന്ദരം രാധാകൃഷ്‍ണനെ നിയമിച്ചതായും കമ്പനി വ്യക്തമാക്കി. അതേസമയം രാജ്യത്തെ ഡീലർമാർക്ക് നഷ്‍ടപരിഹാരം നൽകാന്‍ ഒരുങ്ങുകയാണ് ഫോർഡ് ഇന്ത്യ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഫോർഡ് ഇന്ത്യയിലെ ഡീലർമാരുമായി കൂടിക്കാഴ്ച നടത്തിയെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ഫോർഡിന് കത്ത് നൽകിയിരുന്നു.
ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഫോർഡിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് കൂടിക്കാഴ്ച നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോർഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹോത്രയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ രാജ്യത്തെ 10 പ്രധാന ഡീലർമാർ പങ്കെടുത്തു. ഡീലർമാർക്കായി ലാഭകരമാകുന്ന ഒരു ബിസിനസ് പദ്ധതി കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും അത് പുറത്തുള്ള മറ്റാരെക്കാൾ തങ്ങളുടെ ഡീലർമാർ അറിയണമെന്നുണ്ടെന്നും കമ്പനി വക്താവ് പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ 391 ഔട്ട്ലെറ്റുകളും 170 ഡീലർമാരുമാണ് ഫോർഡിനുള്ളത്. കമ്പനി അവതരിപ്പിച്ച പദ്ധതിയിൽ 170 ഡീലർമാരും ഒപ്പുവെച്ചതായും റിപ്പോർട്ടുകളുണ്ട്. ഡീലർമാർക്ക് നഷ്ടപരിഹാരവും 10-15 വർഷത്തേക്ക് വാഹനങ്ങൾ സർവ്വീസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ കമ്പനി ഒരുക്കുമെന്നാണ് സൂചന. കൂടാതെ നിലവിലെ ഉപഭോക്താക്കൾക്കായി തുടർന്നുള്ള സേവനം ഉറപ്പുവരുത്താനും കമ്പനി തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.
ഗുജറാത്തിലെയും ചെന്നൈയിലെയും പ്ലാന്‍റുകള്‍ പൂട്ടും എന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. 2021 അവസാനത്തോടെ ഗുജറാത്തിലേയും 2022-ന്‍റെ പകുതിയോടെ തമിഴ്‌നാട്ടിലേയും പ്ലാന്റുകളിലെ വാഹനം നിര്‍മാണം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഫോര്‍ഡിന്റെ ഈ പ്ലാന്റുകള്‍ ഏറ്റെടുക്കാന്‍ എം ജി മോട്ടോഴ്‌സ് നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസം ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെത്‍തിരുന്നു.