രാജീവ് തൊഴില്‍രഹിതനാണെങ്കിലും സമ്പന്ന നിലയിലുള്ള കുടുംബാംഗമാണ് എന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് വൈറലാക്കാനാണ് വീഡിയോ നിർമ്മിച്ചതിന്റെ ഉദ്ദേശം എന്നുമാണ് പൊലീസ് പറയുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന രണ്ട് എസ്‌യുവികളുടെ മുകളിൽ നിന്ന് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്ന് 21 കാരനെ നോയിഡ പോലീസ് അറസ്റ്റ് ചെയ്‍തു. ചലിക്കുന്ന രണ്ട് ടൊയോട്ട ഫോർച്യൂണർ എസ്‌യുവികളുടെ മുകളിൽ നിൽക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയില്‍ വൈറലായതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൂപ്പര്‍നടിയുടെ ഗാരേജിലേക്ക് ഭര്‍ത്താവിന്‍റെ വക പുതിയ സമ്മാനം, വില 23 ലക്ഷം!
ഗോൽമാൽ, ഫൂൽ ഔർ കാണ്ടേ എന്നീ സിനിമകളിലെ അജയ് ദേവ്ഗണിന്റെ സ്റ്റണ്ട് പുനഃസൃഷ്ടിക്കുകയായിരുന്നു രാജീവ് എന്ന യുവാവ് എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. രണ്ട് വെള്ള നിറത്തിലുള്ള ടൊയോട്ട ഫോർച്യൂണർ എസ്‌യുവികളുടെ ബോണറ്റിൽ രാജീവ് നിൽക്കുന്നതാണ് വീഡിയോ. ഇരുവാഹനങ്ങളും മുന്നോട്ട് നീങ്ങുന്നതും വീഡിയോയില്‍ കാണാം.
गाड़ियों व बाइक पर खतरनाक स्टंट करने वाले युवक को थाना सेक्टर-113 नोएडा पुलिस द्वारा गिरफ्तार कर स्टंट में प्रयुक्त वाहनों को सीज किया गया। pic.twitter.com/92yYu33O45
— POLICE COMMISSIONERATE GAUTAM BUDDH NAGAR (@noidapolice)“ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ ആളെ കണ്ടെത്തി. സൊരാഖ ഗ്രാമത്തിൽ താമസിക്കുന്ന രാജീവ് (21) എന്ന ആളെയാണ് അറസ്റ്റ് ചെയ്‍തത്. വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച രണ്ട് എസ്‌യുവികളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തു.." നോയിഡ സെക്ടർ 113 പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശരദ് കാന്ത് പറഞ്ഞതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!
രണ്ട് എസ്‌യുവികളും പോലീസ് പിടിച്ചെടുത്തു. ടൊയോട്ട ഫോർച്യൂണറുകളിൽ ഒന്ന് രാജീവിന്റെ കുടുംബത്തിന്‍റേതാണെന്നാണ് പോലീസ് പറയുന്നത്. ഈ വീഡിയോ നിർമ്മിക്കാൻ അദ്ദേഹം ബന്ധുവിന്‍റെ മറ്റൊരു ടൊയോട്ട ഫോർച്യൂണറും എടുത്തിരുന്നു. രാജീവ് തൊഴില്‍രഹിതനാണെങ്കിലും സമ്പന്ന നിലയിലുള്ള കുടുംബാംഗമാണ് എന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് വൈറലാക്കാനാണ് വീഡിയോ നിർമ്മിച്ചതിന്റെ ഉദ്ദേശം എന്നുമാണ് പൊലീസ് പറയുന്നത്.
അറസ്റ്റിന് പിന്നാലെ മോട്ടോർ വാഹന നിയമപ്രകാരം പൊലീസ് കേസെടുത്തു. ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണർ അലോക് സിംഗ്, ലോക്കൽ പോലീസിന്റെ നടപടികളെ സ്വാഗതം ചെയ്‍തു. കുട്ടികളുടെയും യുവാക്കളുടെയും മാതാപിതാക്കളും രക്ഷിതാക്കളും അവർ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും അലോക് സിംഗ് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!
പൊതുവഴികളിലെ സ്റ്റണ്ടുകൾ നടത്തുന്നത് നിയമവിരുദ്ധം
പൊതുനിരത്തുകളിൽ ഏതെങ്കിലും തരത്തിലുള്ള സ്റ്റണ്ടുകൾ ചെയ്യുന്നത് വളരെ നിയമവിരുദ്ധമാണ്. കൂടാതെ നിയമലംഘകർക്ക് വൻ പിഴയും ജയിൽവാസവും ഉറപ്പാണ്. പൊതു റോഡുകളിൽ സ്റ്റണ്ടുകൾ ചെയ്യുന്നത് വിവിധ കാരണങ്ങളാൽ അപകടകരമാണ്. ആരെങ്കിലും സ്റ്റണ്ടിംഗ് പരിശീലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ വീഡിയോകൾ റെക്കോർഡുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് റേസ് ട്രാക്കുകളും ഫാം ഹൗസുകളും പോലുള്ള സ്വകാര്യ സ്വത്തുക്കളിൽ ചെയ്യണം. കൂടാതെ, അത്തരം സ്റ്റണ്ടുകൾ അങ്ങേയറ്റം അപകടകരമാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
ബസിലിടിച്ച് തകര്‍ന്ന് തരിപ്പണമായി XUV700, സുരക്ഷിതരായി യാത്രികര്‍, മഹീന്ദ്രയ്ക്ക് കയ്യടിച്ച് ജനം!
ഓടുന്ന കാറിനു മുകളിൽ നിൽക്കുന്ന ആൾ എളുപ്പത്തിൽ തെന്നി വീണേക്കാം. സിനിമകളിൽ മിക്ക അഭിനേതാക്കളും ഇത്തരം തീവ്ര സ്റ്റണ്ടുകൾ ചെയ്യാൻ സ്റ്റണ്ട്മാൻമാരെയും ബോഡി ഡബിൾസിനെയും ഉപയോഗിക്കുന്നു. സ്റ്റണ്ട്മാൻമാർ പോലും സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചാകും ജോലി ചെയ്യുക.
സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം
ഡിജിറ്റൽ ചലാനുകളെ കുറിച്ച് അറിഞ്ഞിരിക്കുക
ഡിജിറ്റൽ ചലാൻ സംവിധാനങ്ങൾ വന്നതോടെ രാജ്യത്തെ പോലീസുകാർ ഇന്ന് കൂടുതൽ ജാഗ്രതയിലാണ്. സംഭവങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മിക്ക മെട്രോപൊളിറ്റൻ നഗരങ്ങളിലും ഇപ്പോൾ സിസിടിവി ശൃംഖലയുണ്ട്, അത് പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. രജിസ്ട്രേഷൻ നമ്പർ ട്രാക്ക് ചെയ്‍ത് നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ചലാൻ പുറപ്പെടുവിക്കുന്നത്.
10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!