നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയ ബൗളറെക്കുറിച്ച് ധോണി

Published : Jun 07, 2017, 01:30 PM ISTUpdated : Oct 05, 2018, 01:20 AM IST
നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയ ബൗളറെക്കുറിച്ച് ധോണി

Synopsis

ലണ്ടന്‍: കരിയര്‍ അവസാനിക്കാറാവുമ്പോള്‍ ഏതൊരു ബാറ്റ്സ്മാനും നേരിടുന്നൊരു ചോദ്യമുണ്ട്. കരിയറില്‍ നേരിട്ടതില്‍ ഏറ്റവും കടുപ്പമേറിയ ബൗളര്‍ ആരാണെന്ന്. കഴിഞ്ഞ ദിവസം ലണ്ടനില്‍ വിരാട് കോലി ഫൗണ്ടേഷന്‍ നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുക്കവെ മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ എംഎസ് ധോണിയോടും ഇതേ ചോദ്യമെത്തി.

അതിന് ധോണി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു-

എല്ലാ ഫാസ്റ്റ് ബൗളര്‍മാരും നേരിടാന്‍ ബുദ്ധിമുട്ടുള്ളവരാണ്.ശരിയായ ബാറ്റിംഗ് ടെക്നിക്കുകള്‍ വശമില്ലാത്ത എനിക്ക് പ്രത്യേകിച്ച് പേസ് ബൗളര്‍മാരെ നേരിടുക വെല്ലുവിളിയാണ്. എങ്കിലും നേരിട്ടതില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കണമെങ്കില്‍ അത് പാക്കിസ്ഥാന്റെ ഷൊയൈബ് അക്തറാണ്. അതിനുള്ള കാരണം ലളിതമാണ്. അക്തറിന് വേഗമുണ്ട്. യോര്‍ക്കറുകളും ബൗണ്‍സറുകളും എറിയും. ചിലപ്പോള്‍ ബീമറുകളും. പ്രവചനാതീതമാണ് അക്തറിന്റെ ബൗളിംഗ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഏറെ ആസ്വദിച്ചിരുന്നു.

പാക്കിസ്ഥാനെതിരായ വിജയത്തിനുശേഷമാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി വിരാട് കോലി ഫൗണ്ടേഷന്‍ ലണ്ടനില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. വിരുന്നിലേക്ക് സാമ്പത്തിക കുറ്റകൃത്യ കേസില്‍ ഇന്ത്യ തിരയുന്ന വ്യവസായി വിജയ് മല്യ എത്തിയത് വിവാദമായിരുന്നു.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!