ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ് ഇടപാടിന് അം​ഗീകാരം നൽകാതെ സെബി: വ്യക്തത തേടിയതായുളള റിപ്പോർട്ടുകൾ തള്ളി ബിഎസ്ഇ

Published : Dec 03, 2020, 08:30 PM ISTUpdated : Dec 03, 2020, 08:41 PM IST
ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ് ഇടപാടിന് അം​ഗീകാരം നൽകാതെ സെബി: വ്യക്തത തേടിയതായുളള റിപ്പോർട്ടുകൾ തള്ളി ബിഎസ്ഇ

Synopsis

ഇടപാട് സംബന്ധിച്ച് ബി എസ് ഇയിൽ നിന്ന് വ്യക്തത തേടിയിരിക്കുകയാണെന്ന് സെബി അറിയിച്ചു. 

മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള 24,713 കോടി രൂപയുടെ ഓഹരി ഇടപാടിന് അം​ഗീകാരം നൽകാതെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഇടപാട് സംബന്ധിച്ച് ബി എസ് ഇയിൽ നിന്ന് വ്യക്തത തേടിയിരിക്കുകയാണെന്ന് സെബി അറിയിച്ചു. 

ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികളും റിലയൻസ് ഗ്രൂപ്പ് കമ്പനികളും തമ്മിലുള്ള കരട് സംയോജിത പദ്ധതിയെക്കുറിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് "വ്യക്തത" തേടിയിരിക്കുകയാണെന്നാണ് നവംബർ 27 ന് വിപണി നിയന്ത്രിതാവായ സെബി വ്യക്തമാക്കിയത്.

എന്നാൽ, കമ്പനികൾ തമ്മിലുള്ള കരട് സംയോജിത പദ്ധതിയുടെ എൻഒസിയുമായി ബന്ധപ്പെട്ട് സെബി വ്യക്തതയോ വിശദീകരണമോ തേടിയിട്ടില്ലെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് വക്താവ് ഇന്ന് പ്രതികരിച്ചത്. സെബിയുടെ SCORESplatform ൽ ഇടപാട് സംബന്ധിച്ച് ചില പരാതികൾ രജിസ്റ്റർ ചെയ്തിട്ടുളളതായാണ് റിപ്പോർട്ടുകൾ. അവയ്ക്ക് ഇനിയും പരിഹരമായിട്ടില്ല. ഇതുമൂലമാണ് ഓഹരി ഇടപാടിൽ സെബി വ്യക്തമായ നിലപാട് എടുക്കാത്തത് എന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്.

PREV
click me!

Recommended Stories

11 രൂപ മുതല്‍ 40 രൂപ വരെ! ഇന്ത്യയില്‍ കൊക്കോ കോളയ്ക്ക് തിരിച്ചടിയാകുന്നത് എന്തുകൊണ്ട്?
ഒടുവിൽ വഴങ്ങി! ഒന്നും രണ്ടുമല്ല നഷ്ടപരിഹാരമായി നല്‍കുക 52,800 കോടി രൂപ, പൗഡർ കാൻസറുണ്ടാക്കിയെന്ന പരാതിയിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി