'ബുമ്രയുടെ മാത്രമല്ല, അവന്‍റെ ജോലിഭാരവും കണക്കിലെടുക്കണം', മുഹമ്മദ് സിറാജിനെക്കുറിച്ച് ആകാശ് ചോപ്ര

Published : Jul 17, 2025, 02:44 PM IST
Mohammed Siraj. (Photo- ICC X)

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ കളിച്ച സിറാജാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ പന്തെറിഞ്ഞത്. സിറാജിന്‍റെ ജോലിഭാരം കണക്കിലെടുക്കണമെന്ന് ആകാശ് ചോപ്ര.

ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജോലിഭാരം കണക്കിലെടുത്ത് പേസര്‍ ജസ്പ്രീത് ബുമ്ര മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ഇന്ത്യൻ ടീം മാനേജ്മെന്‍റ് നേരത്തെ വ്യക്താക്കിയിരുന്നു. ഇതനുസരിച്ച് ആദ്യ ടെസ്റ്റില്‍ കളിച്ച ബുമ്ര മൂന്നാം ടെസ്റ്റിലും കളിച്ചു. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമെ ബുമ്ര കളിക്കൂ. എന്നാല്‍ ഇന്ത്യൻ ടീമില്‍ ജസ്പ്രീത് ബുമ്രയുടേത് മാത്രമല്ല, സഹപേസറായ മുഹമ്മദ് സിറാജിന്‍റെ ജോലിഭാരം കൂടി ടീം മാനേജ്മെന്‍റ് കണക്കിലെടുക്കണമെന്ന് ആഭ്യർത്ഥിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

പരമ്പരയിലെ മൂന്ന് ടെസ്റ്റിലും പന്തെറിഞ്ഞ സിറാജാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ ബൗളര്‍. എന്നിട്ടും മറ്റു പലരുടെയും ജോലിഭാരത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ സിറാജിന്‍റെ ജോലിഭാരത്തെക്കുറിച്ചുമാത്രം ഒന്നും പറയാത്തത് നീതികേടാണെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന ബൗളറാണ് സിറാജ്. ധാരാളം ഓവറുകള്‍ എറിയുന്ന ബൗളര്‍. എന്നിട്ടും അവന്‍റെ ജോലിഭാരത്തെക്കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല. അത് നീതികേടാണ്. പന്തെറിയാനെത്തുമ്പോഴെല്ലാം കഴിവിന്‍റെ പരമാവധി നല്‍കാന്‍ സിറാജ് ശ്രമിക്കാറുണ്ട്.

അതിവേഗം ഓടിയെത്തി അവന്‍ പന്തെറിയുന്നത് കാണുമ്പോള്‍ ഹൃദയം കൊണ്ടാണ് അവന്‍ പന്തെറിയുന്നത് എന്ന് തോന്നിപ്പോവും. പിച്ചില്‍ നിന്ന് യാതൊരു സഹായവും ലഭിക്കാത്തപ്പോള്‍ പോലും അവന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയാറാവാറില്ല. അവന്‍റെ തോളുകള്‍ ഇടിഞ്ഞ് ആരും കണ്ടിട്ടുണ്ടാവില്ല, കാരണം, അവന്‍ എല്ലായ്പ്പോഴും ഒരു പോരാളിയാണ്. അവനൊരിക്കലും വിശ്രമം ആവശ്യപ്പെടാറില്ല. ചാമ്പ്യൻസ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെട്ടിട്ടും ഇന്ത്യൻ ടീമില്‍ തിരിച്ചെത്താനായത് സിറാജിന്‍റെ പോരാട്ടവീര്യം കൊണ്ടാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യൻ ബൗളര്‍ സിറാജാണ്. മൂന്ന് മത്സരങ്ങളില്‍ 13 വിക്കറ്റാണ് സിറാജിന്‍റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രക്ക് രണ്ട് മത്സരങ്ങളില്‍ 12 വിക്കറ്റാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്
സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്