ഗില്ലിനും പന്തിനും ജയ്സ്വാളിനും തിരിച്ചടി, സെഞ്ചുറിയുമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്ട്

Published : Jul 17, 2025, 10:50 AM IST
Shubman Gill

Synopsis

ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ജോ റൂട്ട് ഒന്നാം സ്ഥാനം വീണ്ടെടുത്തു. ലോർഡ്സ് ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെയാണ് റൂട്ട്, ഹാരി ബ്രൂക്കിനെ മറികടന്നത്. 

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാംസ്ഥാനം വീണ്ടെടുത്ത് ഇംഗ്ലണ്ട് താരം ജോ റൂട്ട്. സഹതാരം ഹാരി ബ്രൂക്കിനെ മറികടന്നാണ് റൂട്ടിന്‍റെ നേട്ടം. ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയാണ് റൂട്ട് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ലോര്‍ഡ്സ് ടെസ്റ്റിന് മുമ്പ് ഒന്നാമതായിരുന്ന ഹാരിബ്രൂക്ക് മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ കെയ്ൻ വില്യംസൺ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ഒരു സ്ഥാനം നഷ്ടമായ യശസ്വീ ജയ്സ്വാൾ അഞ്ചാം റാങ്കിലാണ്. ഒരു സ്ഥാനം ഉയര്‍ന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ ആറാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസ് ഏഴാം സ്ഥാനത്താണ്. വിന്‍ഡീസിനെതിരായ അവസാന രണ്ട് ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍ പതിനാറ് സ്ഥാനം ഉയര്‍ന്ന് 30-ാം സ്ഥാനത്തെത്തി. അതേസമയം, ലോര്‍ഡ്സ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ഇന്ത്യൻ താരങ്ങള്‍ക്ക് റാങ്കിംഗില്‍ തിരിച്ചടി നേരിട്ടു.

ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം നഷ്ടമായി അഞ്ചാം സ്ഥാനത്തായപ്പോള്‍ ഒരു സ്ഥാനം താഴേക്കിഴറങ്ങിയ റിഷഭ് പന്ത് എട്ടാമതും മൂന്ന് സ്ഥാനം നഷ്ടമായ ശുഭ്മൻ ഗിൽ ഒൻപതാമതുമാണ്. ബൗളർമാരിൽ ലോര്‍ഡ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ഒന്നാംസ്ഥാനം നിലനിർത്തിയപ്പോള്‍ കാഗിസോ റബാഡയും പാറ്റ് കമ്മിൻസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ മാത്രം കളിച്ച് ഹാട്രിക്ക് നേടിയ ഓസ്ട്രേലിയയുടെ സ്കോട് ബോളണ്ട് ആണ് ബൗളര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ താരം. ആറ് സ്ഥാനം ഉയര്‍ന്ന ബോളണ്ട് പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഷമാര്‍ ജോസഫ് 15 സ്ഥാനം ഉയര്‍ന്ന് പതിനാലാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സമീര്‍ മിന്‍ഹാസ് 113 പന്തില്‍ 172, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയലക്ഷ്യം
ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്