'ഇന്ത്യയിലാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് മരിച്ചുവെന്ന് നിലവിളിക്കും, പെര്‍ത്ത് ടെസ്റ്റ് 2 ദിവസത്തിനുള്ളില്‍ കഴിഞ്ഞതിനെക്കുറിച്ച് ആകാശ് ചോപ്ര

Published : Nov 23, 2025, 11:52 AM IST
Mitchell Starc

Synopsis

പെര്‍ത്തിലും കൊല്‍ക്കത്തയിലുമൊന്നും ബാറ്റിംഗ് അനായാസമായിരുന്നില്ലെങ്കിലും അസാധ്യമൊന്നുമായിരുന്നില്ല.

ദില്ലി: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വെറും രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യയിലാണ് ഇത് സംഭവിച്ചതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് മരിച്ചുവെന്ന് നിലവിളിക്കുന്ന വിദഗ്ദര്‍ ഓസ്ട്രേലിയയിലാവുമ്പോള്‍ പേസ് ബൗളിംഗിന്‍റെ മനോഹാരിതയെക്കുറിച്ചാണ് പറയുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്‍റെ ആദ്യ ദിനം 19 വിക്കറ്റുകളാണ് വീണത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ ടെസ്റ്റ് വെറും മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് മരിച്ചുവെന്നായിരുന്നു പടിഞ്ഞാറന്‍ മാധ്യമങ്ങളും ചില വിദഗ്ദരുമെല്ലാം എഴുതിയത്.

എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്നുവെച്ചാല്‍ പെര്‍ത്തിലും കൊല്‍ക്കത്തയിലുമൊന്നും ബാറ്റിംഗ് അനായാസമായിരുന്നില്ലെങ്കിലും അസാധ്യമൊന്നുമായിരുന്നില്ല. ബാറ്റര്‍മാരുടെ ഡിഫന്‍സീവ് ടെക്നിക്കിലുണ്ടായ ഇടിവാണ് ഈ രണ്ട് മത്സരങ്ങളിലും കൂട്ടത്തകര്‍ച്ചക്ക് കാരണമായത്. അത് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഇന്ത്യയിലുമെല്ലാം ഒരുപോലെയാണ്. കൊല്‍ക്കത്തയില്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ ടെംബാ ബാവുമ അത് തെളിയിച്ചതാണ്. പക്ഷെ ഇന്ത്യയില്‍ ബാറ്റിംഗ് തകര്‍ച്ചയുണ്ടാവുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് മരിക്കുന്നുവെന്ന് പറയുന്നവര്‍ ഓസ്ട്രേലിയയില്‍ അത് സംഭവിക്കുമ്പോള്‍ പേസ് ബൗളിംഗിന്‍റെ സൗന്ദര്യം, ടെസ്റ്റ് ക്രിക്കറ്റ് അതിന്‍റെ ഏറ്റവും പീക്കിലെത്തി എന്നെല്ലാം പറഞ്ഞ് വാചാലരാവുമെന്നും ഇത് ഇരട്ടത്താപ്പാണെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് രണ്ടര ദിവസം കൊണ്ടാണ് അവസാനിച്ചതെങ്കില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള പെര്‍ത്ത് ടെസ്റ്റ് രണ്ട് ദിവസം പോലും തികച്ചെടുത്തില്ല. ഇംഗ്ലണ്ട് രണ്ട് ഇന്നിംഗ്സിലുമായി 66 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?
മുഷ്താഖ് അലി ടി20: നിര്‍ണായക മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് ടോസ് നഷ്ടം