ഏഷ്യാ കപ്പിന് മുമ്പ് ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി, ട്രാവിസ് ഹെഡിനെ പിന്തള്ളി അഭിഷേക് ശര്‍മ

Published : Jul 30, 2025, 02:39 PM ISTUpdated : Jul 30, 2025, 02:41 PM IST
Abhishek Sharma-Sanju Samson

Synopsis

വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്.

ദുബായ്: അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിന് മുമ്പ് ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് അഭിഷേക് ശര്‍മ.

വിരാട് കോലിയും സൂര്യകുമാര്‍ യാദവും മാത്രമാണ് അഭിഷേകിന് മുമ്പ് ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ താരങ്ങള്‍. ഒരു വര്‍ഷമായി ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഹെഡിനെയാണ് അഭിഷേക് പിന്തള്ളിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച ഹെഡ് കളിച്ചിരുന്നില്ല. ഇതോടെയാണ് ഓസീസ് ഓപ്പണര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിനുശേഷമാണ് സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനത്തുള്ള അഭിഷേകിന് 829 റേറ്റിംഗ് പോയന്‍റുള്ളപ്പോള്‍ ഹെഡിന് 814 റേറ്റിംഗ് പോയന്‍റാണുള്ളത്. 804 റേറ്റിംഗ് പോയന്‍റുമായി തിലക് വര്‍മയാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യയുടെ യശസ്വി ജയ്സ്വാള്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി പതിനൊന്നാം സ്ഥാനത്തായപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ 33-ാം സ്ഥാനത്താണ്. റുതുരാജ് ഗെയ്ക്‌വാദ്(25) ശുഭ്മാന്‍ ഗില്‍(38), ഹാര്‍ദ്ദിക് പാണ്ഡ്യ(53), റിങ്കു സിംഗ്(56) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ റാങ്കിംഗ്.

അടുത്തമാസം യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുത്ത് ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയും പാകിസ്ഥാനും ഒമാനും യുഎഇയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്ക്കോംഗ് എന്നിവരാണ് രണ്ടാമത്തെ ഗ്രൂപ്പില്‍. ഓരോ ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി; മുഷ്താഖ് അലി ടി20യില്‍ ഹരിയാനക്കെതിരെ 235 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് മുംബൈ
ആരോണ്‍ ജോര്‍ജ് തിളങ്ങി; അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍