ഓവലില്‍ ഇംഗ്ലണ്ടിന്‍റെ റണ്‍മല; ലീഡ് 400നടുത്ത്

Published : Sep 15, 2019, 09:39 AM IST
ഓവലില്‍ ഇംഗ്ലണ്ടിന്‍റെ റണ്‍മല; ലീഡ് 400നടുത്ത്

Synopsis

അര്‍ധ സെഞ്ചുറി നേടിയ ജോ ഡെന്‍ലിയും(94) ബെന്‍ സ്റ്റോക്‌സുമാണ്(67) ഇംഗ്ലണ്ടിന് വമ്പന്‍ ലീഡ് സമ്മാനിച്ചത്

ഓവല്‍: ആഷസ് അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 313 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജാക്ക് ലീച്ചും(5), ജോഫ്ര ആര്‍ച്ചറും(3) ആണ് ക്രീസില്‍. ഇംഗ്ലണ്ടിനിപ്പോള്‍ 382 റണ്‍സ് ലീഡായി. അര്‍ധ സെഞ്ചുറി നേടിയ ജോ ഡെന്‍ലിയും(94) ബെന്‍ സ്റ്റോക്‌സുമാണ്(67) ഇംഗ്ലണ്ടിന് വമ്പന്‍ ലീഡ് സമ്മാനിച്ചത്. 

വിക്കറ്റ് നഷ്ടമില്ലാതെ ഒന്‍പത് റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയത്. റോറി ബെണ്‍സ്(20), ജോ റൂട്ട്(21) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ ജോ ഡെന്‍ലിയും ബെന്‍ സ്റ്റോക്‌സും മൂന്നാം വിക്കറ്റില്‍ 127 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും പുറത്തായശേഷമെത്തിയ ജോണി ബെയര്‍സ്റ്റോയും(14) വേഗം മടങ്ങിയപ്പോള്‍ ജോസ് ബട്‌ലര്‍ 47 റണ്‍സെടുത്തു. സാം കറന്‍ 17ഉം ക്രിസ്‌വോക്‌സ് ആറ് റണ്‍സെടുത്തും മടങ്ങി. ഓസീസിനായി ലിയോണ്‍ മൂന്നും സിഡിലും മാര്‍ഷും രണ്ട് വിക്കറ്റ് വീതവും നേടി. 

ഓസ്‌ട്രേലിയയെ 225 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 69 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു ഇംഗ്ലണ്ട്. ജോഫ്ര ആര്‍ച്ചറുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. സീരിസിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സ്മിത്ത് 80 റണ്‍സെടുത്ത് പുറത്തായി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍. ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി. സാം കുറന്‍ മൂന്നും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി