
ലണ്ടൻ: കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് മാറ്റിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ ഇംഗ്ലണ്ടിന്റെ പ്രമുഖ താരങ്ങളുണ്ടാവില്ലെന്ന് സൂചന നൽകി ഇംഗ്ലണ്ട് ടീമിന്റെ മാനേജിംഗ് ഡയറക്ടറായ ആഷ്ലി ജൈൽസ്. സെപ്റ്റംബറിൽ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തുകയാണെങ്കിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി കരാറുള്ള കളിക്കാർക്ക് ഐപിഎല്ലിൽ പങ്കെടുക്കാനാവില്ലെന്നും ജൈൽസ് ക്രിക്ക് ഇൻഫോയോട് പറഞ്ഞു.
മുൻ നിശ്ചയപ്രകാരം സെപ്റ്റംബറിൽ ഇംഗ്ലണ്ട് ടീം, പാക്കിസ്ഥാൻ, ബംഗ്ലാദേശ് പര്യടനങ്ങൾക്കായി പോവുന്നുണ്ട്. ഈ പരമ്പരകൾ നടക്കുകയാണെങ്കിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎല്ലിൽ കളിക്കാനാവില്ലെന്നും ജൈൽസ് പറഞ്ഞു. ഇതിന് പുറമെ ന്യൂസിലൻഡിനെതിരായ പരമ്പരയും ടി20 ലോകകപ്പും ആഷസും അടക്കമുള്ള പരമ്പരകൾ ഇംഗ്ലണ്ടിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ ഐപിഎല്ലിൽ കളിക്കുക അസാധ്യമായിരിക്കുമെന്നും ജൈൽസ് വ്യക്തമാക്കി.
ഓഗസ്റ്റിൽ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. അതേസമയം, ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ഇംഗ്ലണ്ട് വേദിയാവുകയാണെങ്കിൽ ഇംഗ്ലീഷ് താരങ്ങൾ പങ്കെടുക്കാനുള്ള സാധ്യത തെളിയും.
ഇംഗ്ലണ്ട് താരങ്ങൾ വിട്ടുനിന്നാൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാവുക മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാവും. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ജോഫ്ര ആർച്ചർ എന്നിവരും സേവനം രാജസ്ഥാന് നഷ്ടമാവും. പരിക്കിനെത്തുടർന്ന് ആർച്ചറെയും സ്റ്റോക്സിനെയും സീസൺ തുടക്കത്തിലെ രാജസ്ഥാന് നഷ്ടമായിരുന്നു. ഇംഗ്ലണ്ട് താരങ്ങൾ വിട്ടുനിന്നാൽ കൊൽക്കത്തയെ ഓയിൻ മോർഗന് പകരം ആര് നയിക്കുമെന്നതും പ്രസക്തമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!