
ബറോഡ: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍റെ ബൗളിംഗിനോട് ഏറെ സാമ്യമുള്ള സ്പിന്നര്‍ മഹേഷ് പിതിയയെ ലോകകപ്പിന് തൊട്ടു മുമ്പ് നെറ്റ്സില്‍ പന്തെറിയാന്‍ ക്ഷണിച്ച് ഓസ്ട്രേലിയന്‍ ടീം. ലോകകപ്പ് ടീമില്‍ പരിക്കേറ്റ അക്സര്‍ പട്ടേലിന്‍റെ പകരക്കാരനായി ഇന്ത്യ ആര്‍ അശ്വിനെ ടീമിലെടുത്ത് മണിക്കൂറുകള്‍ക്ക് അകമാണ് മഹേഷ് പിതിയക്ക് ഓസ്ട്രേലിയന്‍ ടീമിന് പരിശീലനത്തില്‍ പന്തെറിയാനുള്ള ക്ഷണമെത്തിയത്. ഓസ്ട്രേലിയന്‍ ടീമിനൊപ്പമുള്ള ത്രോ ഡൗണ്‍ സ്പെഷലിസ്റ്റായ പ്രതീഷ് ജോഷി വഴിയാണ് ഓസീസ് ടീം ബന്ധപ്പെട്ടതെന്ന് മഹേഷ് പിതിയ പറഞ്ഞു. നേരത്തെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ മഹേഷ് ഓസീസ് ടീമിന് നെറ്റ്സില്‍ പന്തെറിഞ്ഞിട്ടുണ്ട്.
ഈ പരിചയം വെച്ചാണ് മഹേഷിന് ഓസീസ് ടീം ലോകകപ്പ് പരീശലസംഘത്തിലേക്ക് ക്ഷണിച്ചത്. ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ഇന്ത്യക്കെതിരെ ചെന്നൈയിലാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. എന്നാല്‍ ബറോഡ ടീം അംഗമായ തനിക്ക് ടീമിനൊപ്പം മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ കോച്ചുമായി ആലോചിച്ചശേഷം ഓസീസ് ടീമിന്‍റെ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് മഹേഷ് സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു.
ട്വിറ്ററില്‍ ചീത്തവിളിച്ചതിന് പിന്നാലെ ശിവരാമകൃഷ്ണനെ ഞെട്ടിച്ച് അശ്വിന്‍റെ ഫോണ്‍ കോള്‍
മഹേഷിനെ പരിശീലന സെഷനില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഓസ്ട്രേലിയ ആദ്യം പരഗണിച്ചിരുന്നില്ല. എന്നാല്‍ അശ്വിന്‍ ലോകകപ്പ് ടീമിലുണ്ടാവുമെന്ന് ഉറപ്പായതോടെയാണ് ഓസീസ് മഹേഷിനെ ബന്ധപ്പെട്ടത്. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്കിടെ നെറ്റ്സില്‍ ഓസീസിനെതിരെ പന്തെറിഞ്ഞ മഹേഷ് സ്റ്റീവ് സ്മിത്തിനെ നിരവധി തവണ പുറത്താക്കിയതോടെയാണ് ഓസീസിന്‍റെ നോട്ടപ്പുള്ളിയായത്. അശ്വിന്‍റെ അതേ ബൗളിംഗ് ശൈലിയാണ് മഹേഷും പിന്തുടരുന്നത്. ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റിനിടെ നെറ്റ്സില്‍ അശ്വിനെ നേരില്‍ക്കണ്ട മഹേഷ് അദ്ദേഹത്തില്‍ നിന്ന് അനുഗ്രഹം വാങ്ങിയെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ജുനഗഢില്‍ നിന്നുള്ള ഓഫ് സ്‌പിന്നറായ മഹേഷ് പിതിയ ക്രിക്കറ്റിനോടുള്ള ആഭിമുഖ്യം കാരണം ബറോഡയിലേക്ക് ചേക്കേറുകയായിരുന്നു. 2013ല്‍ വെസ്റ്റ് ഇന്‍ഡിസിനെതിരായ അശ്വിന്‍റെ ബൗളിംഗ് കണ്ട് ആകൃഷ്‌ടനായ താരം അശ്വിനെ അനുകരിച്ച് പന്തെറിയാന്‍ തുടങ്ങുകയായിരുന്നു. ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തെങ്കിലും മഹേഷിനെ ആരും സ്വന്തമാക്കിയില്ല. ബറോഡ രഞ്ജി ടീമില്‍ സ്ഥിരം സാന്നിധ്യമാകുകയാണ് തന്‍റെ ആദ്യ ലക്ഷ്യമെന്ന് മഹേഷ് നേരത്തെ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!