ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് അശ്വിന്‍, കോലിയെയും ബുംറയെയും കപിലിനെയും മറികടന്ന് സച്ചിൻ

Published : Aug 29, 2026, 01:58 PM IST
ravichandran ashwin ಅಶ್ವಿನ್

Synopsis

വ്യത്യസ്ത കാലഘട്ടങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്താണ് അശ്വിന്‍ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്തത്. വിരാട് കോലിയും ജസ്പ്രീത് ബുംറയുമായുള്ള താരതമ്യത്തില്‍ കോലിയെ ഒഴിവാക്കി ബുംറയെ ആണ് അശ്വിന്‍ തെരഞ്ഞെടുത്തത്.

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വിരാട് കോലി, എം.എസ്. ധോണി, സുനിൽ ഗവാസ്കർ, ജസ്പ്രീത് ബുംറ, വീരേന്ദര്‍ സെവാഗ്, രവീന്ദ്ര ജഡേജ തുടങ്ങിയ വൻതാരങ്ങളെ താരതമ്യം ചെയ്താണ് അശ്വിൻ സച്ചിനെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇന്ത്യൻ താരമായി തെരഞ്ഞെടുത്തത്. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു അശ്വിന്‍.

വ്യത്യസ്ത കാലഘട്ടങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്താണ് അശ്വിന്‍ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്തത്. വിരാട് കോലിയും ജസ്പ്രീത് ബുംറയുമായുള്ള താരതമ്യത്തില്‍ കോലിയെ ഒഴിവാക്കി ബുംറയെ ആണ് അശ്വിന്‍ തെരഞ്ഞെടുത്തത്. താനൊരു ബൗളർ ആയതുകൊണ്ട് കൂടിയാകാം ബുംറയെ മികച്ച താരമായി തെരഞ്ഞെടുത്തതെന്ന് അശ്വിൻ പറഞ്ഞു.

രവീന്ദ്ര ജഡേജയെയും മുൻ നായകൻ എം.എസ്. ധോണിയെയും താരതമ്യം ചെയ്ത അശ്വിന്‍ ധോണിയെ തെരഞ്ഞെടുത്തെങ്കിലും വീരേന്ദർ സെവാഗും ധോണിയുമായുള്ള താരതമ്യം വന്നപ്പോൾ ധോണിയെ ഒഴിവാക്കി സെവാഗിനെ തെരഞ്ഞെടുത്തുവെന്നന്നതും ശ്രദ്ധേയമാണ്. നേരത്തെ സുനിൽ ഗവാസ്കറെ പോലും ഒഴിവാക്കിയായിരുന്നു അശ്വിന്‍ സെവാഗിനെ മികച്ച താരമായി തെരഞ്ഞെടുത്തത്. സൗരവ് ഗാംഗുലിയും താനുമായുള്ള താരതമ്യത്തില്‍ മുൻ നായകൻ ഗാംഗുലിയെ ആണ് അശ്വിന്‍ തെരഞ്ഞെടുത്തത്.

അവസാന നാലു പേരിൽ നിന്ന് മികച്ച രണ്ട് താരങ്ങളെ തെരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ വീരേന്ദർ സെവാഗിനെ ഒഴിവാക്കി സച്ചിൻ ടെൻഡുൽക്കറെയും, ജസ്പ്രീത് ബുംറയെ ഒഴിവാക്കി 1983-ലെ ലോകകപ്പ് ജേതാവായ കപിൽ ദേവിനെയുമാണ് അശ്വിന്‍ തെരഞ്ഞെടുത്തത്. കപിൽ ദേവും സച്ചിൻ ടെൻഡുൽക്കറും തമ്മിലുള്ള താരതമ്യത്തിൽ വ്യക്തിപരമായ ഇഷ്ടം കൂടി പരിഗണിച്ച് സച്ചിനെ അശ്വിൻ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തു. നേരത്തെ സച്ചിനെക്കാള്‍ മികച്ച താരം കോലിയാണെന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എ ബി ഡിവില്ലിയേഴ്സിന്‍റെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവനെ കണ്ട നിമിഷം എനിക്ക് ഉറപ്പായിരുന്നു, ഇവൻ ലോകകപ്പ് നേടിത്തരുമെന്ന്'; ഇന്ത്യൻ ഓപ്പണറെക്കുറിച്ച് സൂര്യകുമാർ യാദവ്
അഹ്മദ് ഇമ്രാന്‍റെ സെഞ്ച്വറി പാഴായി, ഡെത്ത് ഓവറുകളിൽ മത്സരം തിരികെപ്പിടിച്ച് ട്രിവാൻഡ്രം റോയൽസ്