'ഞാനാണെങ്കില്‍ അത് ചെയ്യും, ബാക്കിയൊക്കെ അമ്പയറുടെ പണിയാണ്'; ഉസ്മാൻ താരിഖിനെ തളയ്ക്കാൻ അശ്വിന്‍റെ മാസ്റ്റർ പ്ലാൻ

Published : Feb 13, 2026, 02:29 PM IST
Usman Tariq Bowling Action

Synopsis

താരിഖ് പന്തെറിയുന്നതിന് മുൻപ് പെട്ടെന്ന് ആക്ഷന്‍ പോസ് ചെയ്യുമ്പോള്‍, അവൻ പന്തെറിയുന്നത് നിർത്തി എന്ന് ഞാൻ കരുതിയെന്ന് പറഞ്ഞ് ബാറ്റർക്ക് ക്രീസിൽ നിന്ന് മാറിനിൽക്കാം.

ചെന്നൈ: പന്തെറിയുന്നതിന് തൊട്ടുമുമ്പ് ബൗളിംഗ് ക്രീസിലെത്തി ആക്ഷന്‍ പോസ് ചെയ്ത് നിശ്ചലനായി നിൽക്കുകയും പിന്നീട് റൗണ്ട് ആം ആക്ഷനിലൂടെ പന്തെറിയുകയും ചെയ്യുന്ന പാകിസ്ഥാൻ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടാൻ വഴി ഉപദേശിച്ച് മുന്‍ ഇന്ത്യൻ താരം ആർ അശ്വിൻ. പന്തെറിയുന്നതിനിടെ താരിഖ് അപ്രതീക്ഷിതമായി നിക്കുമ്പോൾ, ബാറ്റർമാർ ക്രീസിൽ നിന്ന് മാറിനിൽക്കണമെന്നാണ് അശ്വിന്‍റെ ഉപദേശം.

താരിഖ് പന്തെറിയുന്നതിന് മുൻപ് പെട്ടെന്ന് ആക്ഷന്‍ പോസ് ചെയ്യുമ്പോള്‍, അവൻ പന്തെറിയുന്നത് നിർത്തി എന്ന് ഞാൻ കരുതിയെന്ന് പറഞ്ഞ് ബാറ്റർക്ക് ക്രീസിൽ നിന്ന് മാറിനിൽക്കാം. അത് അമ്പയർമാർക്ക് വലിയ തലവേദനയുണ്ടാക്കുന്ന കാര്യമായിരിക്കും. ഞാൻ ബാറ്റ് ചെയ്യുകയാണെങ്കിൽ തീർച്ചയായും അത് ചെയ്യും. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുക എന്ന് എനിക്കറിയില്ലെന്ന് അമ്പയറോട് പറയാം. ബാക്കി കാര്യങ്ങൾ നോക്കേണ്ടത് അമ്പയറുടെ ഉത്തരവാദിത്തമാണെന്നും അശ്വിന്‍ പറഞ്ഞു. മത്സരത്തിന്‍റെ നിണായക ഘട്ടത്തിൽ ഇത്തരമൊരു നീക്കം നടത്തിയാൽ അത് ഉസ്മാൻ താരിഖിനെ കടുത്ത സമ്മർദ്ദത്തിലാക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. എന്നാൽ അശ്വിൻ താരിഖിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഐസിസിയുടെ 15 ഡിഗ്രി നിയമം മൈതാനത്ത് വെച്ച് അമ്പയർമാർക്ക് അളക്കുക അസാധ്യമാണെന്നും, ഇതിനായി ആധുനിക സാങ്കേതിക വിദ്യകൾ മത്സരത്തിനിടെ ഉപയോഗിക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.

30-വയസ്സുകാരനായ താരിഖ് ഇതുവരെ കളിച്ച നാല് ടി20 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആറിൽ താഴെ മാത്രമാണ് താരത്തിന്‍റെ ഇക്കോണമി റേറ്റ്. കൊളംബോയിലെ വേഗത കുറഞ്ഞ പിച്ചിൽ താരിഖിന്‍റെ സ്പിൻ ഇന്ത്യയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അശ്വിന്‍റെ തന്ത്രം ഏറെ പ്രസക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്ലിക്കാകാതെ റിങ്കുവും അക്‌സറും ദുബെയും; ഈ ഫിനിഷിങ് മതിയോ കിരീടം നേടാൻ?
ടി20 ലോകകപ്പ്: ബ്രോഡ് ആറ് സിക്സിന്റെ ചൂടറിഞ്ഞ മത്സരം; വിനയായത് ഫ്ലിന്റോഫിന്റെ വാക്കുകള്‍