ഏഷ്യാ കപ്പ്:പാക്കിസ്ഥാന് ഇരട്ടപ്രഹരം, ഷഹീന് പിന്നാലെ മറ്റൊരു പേസറും പുറത്ത്; പകരം ഹസൻ അലിയുടെ സർപ്രൈസ് എൻട്രി

Published : Aug 26, 2022, 08:58 PM IST
 ഏഷ്യാ കപ്പ്:പാക്കിസ്ഥാന് ഇരട്ടപ്രഹരം, ഷഹീന് പിന്നാലെ മറ്റൊരു പേസറും പുറത്ത്; പകരം ഹസൻ അലിയുടെ സർപ്രൈസ് എൻട്രി

Synopsis

വസീമിന് പകരം മോശം ഫോമിന്‍റെ പേരില്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയ ഹസന്‍ അലിയെ തന്നെ തിരികെ വിളിച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അന്തിമാനുമതി ലഭിച്ചാല്‍ ഹസന്‍ അലിയെ പകരക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഞായറാഴ്ച ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങും മുമ്പ് പാക്കിസ്ഥാന് കനത്ത തിരിച്ചടി. നടുവിന് പരിക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് വസീം ജൂനിയര്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറി. പകരം, ഹസന്‍ അലിയെ പാക്കിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തി. പരിശീലനത്തിനിടെ പന്തെറിയുമ്പോഴാണ് വസീമിന്‍റെ നടുവിന് പരിക്കേറ്റത്.
പ്രാഥമിക പരിശോധനകള്‍ക്കുശേഷം  വസീമിനെ എംആര്‍ഐ സ്കാനിംഗിനും വിധേയനാക്കിയിരുന്നു. തുടര്‍ന്നാണ് വസീമിന് ഏഷ്യാ കപ്പില്‍ കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായത്. ഇംഗ്ലണ്ടിന്‍റെ പാക്കിസ്ഥാന്‍ പര്യടനത്തിന് മുമ്പ് വസീം പരിക്കില്‍ നിന്ന് മോചിതനാകുമെന്നാണ് പാക് ടീമിന്‍റെ പ്രതീക്ഷ.

വസീമിന് പകരം മോശം ഫോമിന്‍റെ പേരില്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയ ഹസന്‍ അലിയെ തന്നെ തിരികെ വിളിച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അന്തിമാനുമതി ലഭിച്ചാല്‍ ഹസന്‍ അലിയെ പകരക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് പ്ലേയിംഗ് ഇലവനെക്കുറിച്ച് നിര്‍ണായക സൂചനയുമായി ബിസിസിഐ

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പുറത്തായതിന് പിന്നാലെ വസീമിനും പരിക്കേറ്റത് പാകിസ്ഥാന് ഇരട്ടപ്രഹമാണ്. ദുബായില്‍ എത്തിയ ശേഷം ടീമിന്‍റെ മൂന്ന് പ്രാക്‌ടീസ് സെഷനുകളിലും മുഹമ്മദ് വസീം പങ്കെടുത്തിരുന്നു. ഏഷ്യാ കപ്പിന് ശേഷം ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ പാകിസ്ഥാന് പരമ്പരകളുണ്ട്. കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറിയ വസീം ഇതിനകം 11 രാജ്യാന്തര ടി20 മത്സരങ്ങളില്‍ നിന്ന് 15.88 ശരാശരിയിലും 8.10 ഇക്കോണമിയിലും 17 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ഏഷ്യാ കപ്പ്: 'പക വീട്ടുക തന്നെയാണ് ലക്ഷ്യം', പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് നയം വ്യക്തമാക്കി രാഹുല്‍

ആദ്യം അഫ്രീദി

ഏഷ്യാ കപ്പില്‍ പാകിസ്ഥാന് ഏറ്റവും നിര്‍ണായകമാകുമെന്ന് കരുതിയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് നേരത്തെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ദുബായില്‍ ഞായറാഴ്‌ചയാണ് ഏഷ്യാ കപ്പില്‍ ആദ്യ ഇന്ത്യ-പാക് പോരാട്ടം. ഇതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യമുണ്ടെങ്കില്‍ ഫൈനലിലും ഇരു ടീമുകളും മുഖാമുഖം വരും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ദുബായില്‍ അവസാനമായി ഇന്ത്യ-പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്ന് വിക്കറ്റുമായി ഷഹീന്‍ മത്സരത്തിലെ താരമായിരുന്നു. മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റ് ജയവും സ്വന്തമാക്കി. 40 രാജ്യാന്തര ടി20കളില്‍ 47 വിക്കറ്റ് ഷഹീനുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം
ദീപേഷ് ദേവേന്ദ്രന് 5 വിക്കറ്റ്, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ സെമിയില്‍