ഇനിയെങ്കിലും പരീക്ഷണം മതിയാക്കു, ദ്രാവിഡിനും രോഹിത്തിനുമെതിരെ ഒളിയമ്പെയ്ത് മുന്‍ ചീഫ് സെലക്ടര്‍

Published : Sep 11, 2022, 12:21 PM IST
ഇനിയെങ്കിലും പരീക്ഷണം മതിയാക്കു, ദ്രാവിഡിനും രോഹിത്തിനുമെതിരെ ഒളിയമ്പെയ്ത് മുന്‍ ചീഫ് സെലക്ടര്‍

Synopsis

ടീം മാനേജ്മെന്‍റ് മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഏഷ്യാ കപ്പ് പോലുള്ള വലിയ ടൂര്‍ണമെന്‍റുകളും പ്രധാനമാണ്. അത് ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തും. വിജകരമായ കോംബിനേഷനുകള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ്. എന്നാല്‍ ഏഷ്യാ കപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്‍റുകളിലല്ല ഇത്തരം പരീക്ഷണങ്ങള്‍ നടത്തേണ്ടത്.

മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നായകന്‍ ദിലീപ് വെങ്സര്‍ക്കാര്‍. ദ്വിരാഷ്ട്ര പരമ്പരകളിലാണ് ടീം കോംബിനേഷനില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതെന്നും ഏഷ്യാ കപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകളിലല്ലെന്നും വെങ്സര്‍ക്കാര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

ലോകകപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ പത്തു മാസമായി മികച്ച കോംബിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യന്‍ ടീം കളിക്കാരെ മാറി മാറി പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റിലും ഇത്തരം പരീക്ഷണങ്ങള്‍ ഇന്ത്യ തുടര്‍ന്നു. ദിനേശ് കാര്‍‍ത്തിക്കിനെ ടീമിലെടുത്തെങ്കിലും അദ്ദേഹം കളിച്ചത് ഒരേയൊരു പന്താണ്. രവിചന്ദ്ര അശ്വിനെ ടീമിലെടുത്തെങ്കിലും ശ്രീലങ്കക്കെതിരെ മാത്രമാണ് അവസരം ലഭിച്ചത്. അടുത്ത മാസം നടക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ട് ടീമിലെ എല്ലാവര്‍ക്കും അവസരം നല്‍കാനായിരിക്കണം ടീം മാനേജ്മെന്‍റ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്.

ഏഷ്യാ കപ്പ്: ലങ്ക ചാടി കിരീടം സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ പാടുപെടും, കാരണം ഈ കണക്കുകള്‍

എന്നാല്‍ ടീം മാനേജ്മെന്‍റ് മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഏഷ്യാ കപ്പ് പോലുള്ള വലിയ ടൂര്‍ണമെന്‍റുകളും പ്രധാനമാണ്. അത് ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തും. വിജകരമായ കോംബിനേഷനുകള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ്. എന്നാല്‍ ഏഷ്യാ കപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്‍റുകളിലല്ല ഇത്തരം പരീക്ഷണങ്ങള്‍ നടത്തേണ്ടത്. അത് ദ്വിരാഷ്ട്ര പരമ്പരകളിലാണ്. ഏഷ്യാ കപ്പും ലോകകപ്പും പോലെ വലിയ ടൂര്‍ണമെന്‍റുകള്‍ ജയിക്കാനായാണ് കളിക്കേണ്ടത്-വെങ്സര്‍ക്കാര്‍ പറഞ്ഞു.

ആരാണീ ഉര്‍വശി റൗട്ടേല, ട്രോളുകള്‍ക്ക് മറുപടിയുമായി പാക് പേസര്‍ നസീം ഷാ-വീഡിയോ

ഏഷ്യാ കപ്പില്‍  ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെയും ഹോങ്കോങിനെയും തോല്‍പ്പിച്ച് സൂപ്പര്‍ ഫോറിലെത്തിയ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് ഫൈനല്‍ കാണാതെ പുറത്തായിരുന്നു. സൂപ്പര്‍ ഫോറിന് മുമ്പ് രവീന്ദ്ര ജഡേജക്ക് പരിക്കേറ്റത് ഇന്ത്യയുടെ ടീം കോംബിനേഷനെ ബാധിക്കുകയും ചെയ്തു. ജഡേജക്ക് പകരം ഇടം കൈയനായി റിഷഭ് പന്തിനെ കളിപ്പിച്ചെങ്കിലും പന്ത് വീണ്ടും നിരാശപ്പെടുത്തി. ഓള്‍ റൗണ്ടറെന്ന നിലയില്‍ ദീപക് ഹൂഡയെ ദിനേശ് കാര്‍ത്തിക്കിന് പകരം ടീമിലെടുത്തെങ്കിലും ഹൂഡയെക്കൊണ്ട് ഒരു ഓവര്‍ പോലും ബൗള്‍ ചെയ്യിച്ചതുമില്ല. അവസാന മത്സരത്തില്‍ അഫ്ഗാനെതിരെ ദിനേശ് കാര്‍ത്തിക് ഒരു ഓവര്‍ ബൗള്‍ ചെയ്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദന് മൂന്ന് വിക്കറ്റ്, മദന്‍ മോഹന് അര്‍ധ സെഞ്ചുറി; സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ട് റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി; രോഹിത്തും പിന്നില്‍