മറക്കാൻ പറ്റുവോ ആ പേര്; കോലിക്കൊപ്പം ബാബർ മാത്രമല്ല, പാക് ഇതിഹാസവും- വീഡിയോ

Published : Aug 25, 2022, 08:40 PM IST
 മറക്കാൻ പറ്റുവോ ആ പേര്; കോലിക്കൊപ്പം ബാബർ മാത്രമല്ല, പാക് ഇതിഹാസവും- വീഡിയോ

Synopsis

70 സെഞ്ചുറികള്‍ അടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്ററാണ് കോലിയെന്നും യൂസഫ് പറഞ്ഞിരുന്നു.  

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയാകട്ടെ രണ്ട് മാസത്തെ ഇടവേളക്കുശേഷം ഫോമിലേക്ക് മടങ്ങിവരാനുള്ള കഠിന ശ്രമത്തിലും. ഏഷ്യാ കപ്പിന് മുമ്പ് നടന്ന പരിശീലന സെഷനില്‍ നെറ്റ്സില്‍ തകര്‍ത്തടിക്കുന്ന കോലിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇന്നലെ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരിശീലന സെഷനായി ഗ്രൗണ്ടിലെത്തിയ കോലി പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാക് നായകന്‍ ബാബര്‍ അസമുമായി സൗഹൃദം പുതുക്കിയിരുന്നു. അഫ്ഗാന്‍ താരം റാഷിദ് ഖാനോടും കോലി കുശലാന്വേഷണം നടത്തി. ബാബറും കോലിയും സൗഹൃദം പുതുക്കുന്ന വീഡിയോ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ബൂം ബൂം അഫ്രീദിയുടെ കൂറ്റൻ സിക്സുകൾ ഓർമ്മയാവും; ഏഷ്യാ കപ്പിൽ റെക്കോർഡ്‌ മറികടക്കാൻ ഹിറ്റ്മാൻ

ഇതിന് പിന്നാലെ പാക് ഇതിഹാസവുമായി കോലി കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും ഇന്ന് പുറത്തുവന്നു. മുന്‍ പാക് താരം മുഹമ്മദ് യൂസഫിനോടാണ് കോലി സൗഹൃസ സംഭാഷണം നടത്തിയത്. പാക് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനാണ് മുഹമ്മദ് യൂസഫ് ഇപ്പോള്‍.

നേരത്തെ മോശം ഫോമിലുള്ള കോലിയെ പിന്തുണച്ച് യൂസഫ് രംഗത്തുവന്നിരുന്നു. എല്ലാ കളിക്കാരും കരിയറില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമെന്നും ക്രിക്കറ്റില്‍ കഴിഞ്ഞ ഒരു ദശകത്തോളം  സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ സ്വാധീനം ചെലുത്തിയ കളിക്കാരനാണ് കോലിയെന്നും യൂസഫ് പറഞ്ഞിരുന്നു. 70 സെഞ്ചുറികള്‍ അടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്ററാണ് കോലിയെന്നും യൂസഫ് പറഞ്ഞിരുന്നു.

'കോലിയുടെ അര്‍പ്പണബോധം മാതൃകയാണ്, അമ്പരന്നിട്ടുണ്ട്'; വെളിപ്പെടുത്തലുമായി റാഷിദ് ഖാന്‍

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോങ്കോങിനുമൊപ്പമാണ് ഇന്ത്യ. 28ന് പാക്കിസ്ഥാനെതിരെയും 31ന് ഹോങ്കോങിനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇതിനുശേഷം സൂപ്പര്‍ ഫോറിലും ഇന്ത്യാ-പാക് പോരാട്ടുണ്ടാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫിക്കിടെ അസഹ്യമായ വയറുവേദന, ഇന്ത്യൻ താരം യശസ്വി ജയ്സ്വാള്‍ ആശുപത്രിയില്‍
ലക്നൗ 'മുതലാളി'ക്ക് പറ്റിയത് ഭീമാബദ്ധമോ?, വെറും 4 മത്സരം മാത്രം കളിക്കുന്ന ഓസീസ് താരത്തിനായി മുടക്കിയത് 8.6 കോടി