വിരമിക്കല്‍ മത്സരത്തില്‍ ആന്ദ്രെ റസല്‍ തകര്‍ത്തടിച്ചിട്ടും ഓസ്ട്രേലിയക്കെതിരെ വിന്‍ഡീസിന് തോല്‍വി

Published : Jul 23, 2025, 10:31 AM ISTUpdated : Jul 23, 2025, 10:46 AM IST
Andre Russell. (Photo: ICC)

Synopsis

വിരമിക്കൽ മത്സരത്തിൽ ആന്ദ്രെ റസൽ തകർത്തടിച്ചിട്ടും ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് എട്ട് വിക്കറ്റ് തോൽവി. 

കിംഗ്സ്റ്റൺ: വിരമിക്കല്‍ മത്സരത്തില്‍ ആന്ദ്രെ റസല്‍ തകര്‍ത്തടിച്ചിട്ടും ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എട്ട് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചപ്പോള്‍ 15.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. 33 പന്തില്‍ 78 റണ്‍സടിച്ച ജോഷ് ഇംഗ്ലിസും 32 പന്തില്‍ 56 റണ്‍സടിച്ച കാമറൂണ്‍ ഗ്രീനുമാണ് ഓസീസ് വിജയം അനായാസമാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഓസീസ് 2-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച സെന്‍റ് കിറ്റ്സില്‍ നടക്കും.

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനായി ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗ്(36 പന്തില്‍ 51) അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ വിടവാങ്ങൽ മത്സരം കളിച്ച ആന്ദ്രെ റസല്‍ 15 പന്തില്‍ 36 റൺസെടുത്തു. നാലു സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു റസലിന്‍റെ ഇന്നിംഗ്സ്. ബെൻ ഡോര്‍ഷ്യസിന്‍റെ ഓവറിലാണ് റസല്‍ മൂന്ന് സിക്സുകള്‍ പറത്തിയത്.

 

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ഓപ്പണര്‍മാരായ ക്യാപ്റ്റൻ ഷായ് ഹോപ്പും(9) ബ്രാന്‍ഡന്‍ കിംഗും ചേര്‍ന്ന് എട്ടോവറില്‍ 63 റണ്‍സടിച്ച് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഷായ് ഹോപ്പിനെ വീഴ്ത്തിയ ഗ്ലെന്‍ മാക്സ്‌വെൽ ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഷിമ്രോണ്‍ ഹെറ്റ്മെയറും(14), റോസ്റ്റൺ ചേസും(16), റൊവ്മാന്‍ പവലും(12) ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡും(0) മടങ്ങിയതോടെ 98-5ലേക്ക് തകര്‍ന്നടിഞ്ഞശേഷമായിരുന്നു വാലറ്റക്കാരെ കൂട്ടുപിടിച്ച് റസലിന്‍റെ വെടിക്കെട്ട്. വിന്‍ഡീസിനായി ഗുടകേഷ് മോടിയും(9 പന്തില്‍ 18*) ബാറ്റിംഗില്‍ തിളങ്ങി. ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്ലും നഥാന്‍ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഓപ്പണറായി ഇറങ്ങിയ ഗ്ലെന്‍ മാക്സ്‌വെല്ലും(10 പന്തില്‍ 12) ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും(17 പന്തില്‍ 21) പവര്‍ പ്ലേയില്‍ മടങ്ങിയെങ്കിലും ഇംഗ്ലിസിന്‍റെയും കാമറൂണ്‍ ഗ്രീനിന്‍റെയും പോരാട്ടം ഓസീസിനെ വിജയവര കടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍