ഏകദിന പരമ്പര; ഇംഗ്ലണ്ടിനെ അടിച്ചോടിച്ച് വാര്‍ണറും ഹെഡ്ഡും സ്മിത്തും; ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം

Published : Nov 17, 2022, 05:27 PM IST
ഏകദിന പരമ്പര; ഇംഗ്ലണ്ടിനെ അടിച്ചോടിച്ച് വാര്‍ണറും ഹെഡ്ഡും സ്മിത്തും; ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം

Synopsis

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ന്നടിഞ്ഞിരുന്നു. ഓപ്പണര്‍ ജേസണ്‍ റോയ്(6), ഫിലിപ്പ് സോള്‍ട്ട്(14), ജെയിംസ് വിന്‍സ്(5) എന്നിവര്‍ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സെ ഉണ്ടായിരുന്നുള്ളു.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ കിരീടപ്പെരുമയുമായി ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട ഡേവിഡ് മലന്‍റെ സെഞ്ചുറി കരുത്തില്‍ ഉയര്‍ത്തിയ 287 റണ്‍സ് 46.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് അനായാസം മറികടന്നു. അര്‍ധസെഞ്ചുറികളുമായി തകര്‍ത്തടിച്ച ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡ്ഡും സ്റ്റീവ് സ്മിത്തുമാണ് ഓസീസ് ജയം അനായാസമാക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച സിഡ്നിയില്‍ നടക്കും. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 287-9, ഓസ്ട്രേലിയ 46.5 ഓവറില്‍ 291-4.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലെ തകര്‍ന്നടിഞ്ഞിരുന്നു. ഓപ്പണര്‍ ജേസണ്‍ റോയ്(6), ഫിലിപ്പ് സോള്‍ട്ട്(14), ജെയിംസ് വിന്‍സ്(5) എന്നിവര്‍ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സെ ഉണ്ടായിരുന്നുള്ളു. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച സാം ബില്ലിംഗ്സിനെ(17) സ്റ്റോയ്നിസ് വീഴ്ത്തുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 66 റണ്‍സായിരുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കൊപ്പം മലന്‍ ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ ബട്‌ലറെ(29) സാംപ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും തകര്‍ന്നു. ലിയാം ഡോസണ്‍(11), ക്രിസ് ജോര്‍ദ്ദാന്‍(14) എന്നിവരും പെട്ടെന്ന് മടങ്ങി. ഡേവിഡ് വില്ലിയെ(34 നോട്ടൗട്ട്) കൂട്ടുപിടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ മലന്‍ തകര്‍ത്തടിച്ചാണ് ഇംഗ്ലണ്ടിനെ 287ല്‍ എത്തിച്ച്ത്. ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും സ്പിന്നര്‍ ആദം സാംപയും മൂന്ന് വിക്കറ്റ് വീതമെടുത്തു.

പരിശീലനത്തിനിടെ കണ്ണുംപൂട്ടി സിക്സടിച്ച് സഞ്ജു, കൈയടിച്ച് സഹതാരങ്ങള്‍-വീഡിയോ

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരാ ട്രാവിസ് ഹെഡ്ഡും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 20 ഓവറില്‍ 147 റണ്‍സടിച്ച് ഓസീസിന് വെടിക്കെട്ട് തുടക്കം നല്‍കി. ഹെഡ്ഡിനെ(57 പന്തില്‍ 69) ജോര്‍ദ്ദാന്‍ മടക്കിയെങ്കിലും വാര്‍ണറും സ്മിത്തും ചേര്‍ന്ന് ഓസീസിനെ 200 കടത്തി. സെഞ്ചറിയിലേക്ക് എത്താതെ വാര്‍ണറും(84 പന്തില്‍ 86), നിലയുറപ്പിക്കാതെ മാര്‍നസ് ലാബുഷെയ്നും(4) വീണെങ്കിലും അലക്സ് ക്യാരിയെയും(21) കാമറൂണ്‍ ഗ്രീനിനെയും(20*) കൂട്ടുപിടിച്ച് സ്മിത്ത്(78 പന്തില്‍ 80*) ഓസീസിനെ ജയത്തിലേക്ക് നയിച്ചു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി രണ്ട് വിക്കറ്റെടുത്തു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍