ലോകകപ്പിന് പിന്നാലെ ടീം ഇന്ത്യ കൈവിട്ടു; മുന്‍ ഇന്ത്യന്‍ താരത്തെ ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ്

Published : Mar 18, 2020, 05:17 PM ISTUpdated : Mar 18, 2020, 05:19 PM IST
ലോകകപ്പിന് പിന്നാലെ ടീം ഇന്ത്യ കൈവിട്ടു; മുന്‍ ഇന്ത്യന്‍ താരത്തെ ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ്

Synopsis

നിലവില്‍ ഏകദിന, ടി20 ക്രിക്കറ്റില്‍ ബാറ്റിംഗ് പരിശീലകനായ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം നീല്‍ മക്കന്‍സിയെ ടെസ്റ്റിലും ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ് ശ്രമിച്ചിരുന്നു.

ധാക്ക: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം ഇന്ത്യ ഒഴിവാക്കിയ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറെ ടെസ്റ്റ് ബാറ്റിംഗ് കണ്‍സള്‍ട്ടന്റാക്കാനൊരുങ്ങി ബംഗ്ലാദേശ്. ജൂണില്‍ ഓസ്ട്രേലിയക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബംഗാറിന്റെ സേവനം ലഭ്യമാക്കാനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നത്. ഒരു വര്‍ഷത്തേക്കാകും കരാര്‍.

നിലവില്‍ ഏകദിന, ടി20 ക്രിക്കറ്റില്‍ ബാറ്റിംഗ് പരിശീലകനായ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം നീല്‍ മക്കന്‍സിയെ ടെസ്റ്റിലും ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ് ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും തുടരാന്‍ താല്‍പര്യമില്ലെന്ന് മക്കന്‍സി അറിയിച്ചതോടെയാണ് ബംഗാറിനെ ബംഗ്ലാദേശ് നോട്ടമിട്ടത്. ബംഗാറുമായി സംസാരിച്ചിരുന്നുവെന്നും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി പറഞ്ഞു.

ഇന്ത്യക്കായി 2001-2004 കാലഘട്ടത്തില്‍ കളിച്ച ബംഗാര്‍ കഴിഞ്ഞ ഏകദിന ലോകകപ്പ് വരെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു. ലോകകപ്പ് സെമിയില്‍ ന്യൂലിന്‍ഡിനെതിരായ ബാറ്റിംഗ് തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ ബംഗാറിന്റെ കരാര്‍ പുതുക്കേണ്ടെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ബംഗാറിന് പകരം മുന്‍ ഇന്ത്യന്‍ ഓപ്പണറായ വിക്രം റാത്തോഡിനെ ബാറ്റിംഗ് പരിശീലകനാക്കുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പരമ്പര പിടിക്കാന്‍ ഇന്ത്യ, ജീവന്‍ നിലനിര്‍ത്താൻ ന്യൂസിലന്‍ഡ്, ടീമില്‍ മാറ്റത്തിന് സാധ്യത, ടോസ് നിര്‍ണായകം, മൂന്നാം ടി20 ഇന്ന്
'ഒരു ഫിഫ്റ്റി അടിച്ചിട്ട് കാലം കുറച്ചായി, ചേട്ടാ ഇന്നെങ്കിലും മിന്നിച്ചേക്കണേ', എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്ക്