ബാസ് ഡി ലീഡിന്‍റെ വെടിക്കെട്ട്, നമീബിയയെ തകര്‍ത്ത് നെതർലൻഡ്‌സ്, പാകിസ്ഥാനെ മറികടന്ന് പോയന്‍റ് പട്ടികയില്‍ രണ്ടാമത്

Published : Feb 10, 2026, 02:44 PM IST
Bas de Leede

Synopsis

ജയത്തോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയന്‍റുമായി നെറ്റ് റണ്‍റേറ്റില്‍ പാകിസ്ഥാനെ മറികടന്ന് നെതര്‍ലന്‍ഡ്സ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി സൂപ്പര്‍ 8 പ്രതീക്ഷകള്‍ സജീവമാക്കി.

ദില്ലി: ടി20 ലോകകപ്പിൽ നമീബിയക്കെതിരെ നെതർലൻഡ്‌സിന് ആധികാരിക ജയം. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഡച്ച് ടീം നമീബിയയെ തകർത്തത്. നമീബിയ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 18 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നെതർലൻഡ്‌സ് മറികടന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ബാസ് ഡി ലീഡിന്‍റെ പ്രകടനമാണ് ഡച്ച് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയന്‍റുമായി നെറ്റ് റണ്‍റേറ്റില്‍ പാകിസ്ഥാനെ മറികടന്ന് നെതര്‍ലന്‍ഡ്സ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി സൂപ്പര്‍ 8 പ്രതീക്ഷകള്‍ സജീവമാക്കി. ഇതോടെ ഇന്ന് നടക്കുന്ന അമേരിക്കക്കെതിരായ മത്സരം പാകിസ്ഥാന് നിര്‍ണായകമായി.

ബാസ് ഡി ലീഡ് ഷോ; വെടിക്കെട്ട് ബാറ്റിംഗ്

ആദ്യം ബാറ്റ് ചെയ്ത് നമീബിയ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതർലൻഡ്‌സിന് ഓപ്പണർ മാക്സ് ഒഡൗഡിനെ (7) തുടക്കത്തിലേ നഷ്ടമായെങ്കിലും ബാസ് ഡി ലീഡ് ക്രീസിലെത്തിയതോടെ കളി മാറി. 48 പന്തിൽ നിന്ന് പുറത്താകാതെ 72 റൺസാണ് ബാസ് ഡി ലീഡ് അടിച്ചുകൂട്ടിയത്. അഞ്ച് ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു ലീഡിന്‍റെ ഇന്നിംഗ്സ്. കോളിൻ അക്കർമാൻ (32), ഓപ്പണർ മൈക്കൽ ലെവിറ്റ് (28) എന്നിവരും മികച്ച പിന്തുണ നൽകി. ഒടുവിൽ ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്‌സിനെ (18*) കൂട്ടുപിടിച്ച് 12 പന്തുകൾ ബാക്കി നിൽക്കെ ലീഡ് ടീമിനെ വിജയത്തിലെത്തിച്ചു.

പതറി നമീബിയ; തിളങ്ങി ഡച്ച് ബൗളർമാർ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഡച്ച് ബൗളർമാർ നമീബിയയെ സമ്മർദ്ദത്തിലാക്കി. 38 പന്തില്‍ 42 റണ്‍സെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ജാൻ ഫ്രൈലിങ്ക് 26 പന്തില്‍ 30 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നെതർലൻഡ്‌സിനായി ലോഗൻ വാൻ ബീക്കും ബാസ് ഡി ലീഡും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

സൂപ്പർ 8 പ്രതീക്ഷകൾ സജീവം

പാകിസ്ഥാനോടേറ്റ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നെതർലൻഡ്‌സ് നടത്തിയത്. ഈ വിജയത്തോടെ ഡച്ച് ടീമിന്‍റെ സൂപ്പർ 8 സാധ്യതകൾ സജീവമായി. ടൂർണമെന്‍റിലെ ആദ്യ മത്സരത്തിനിറങ്ങിയ നമീബിയക്ക് ബാറ്റിംഗ് നിരയുടെ മെല്ലെപ്പോക്ക് തിരിച്ചടിയായി. ഫെബ്രുവരി 12-ന് ഇന്ത്യക്കെതിരെ ആണ് നമീബിയയുടെ അടുത്ത മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നമീബിയക്കെതിരെ അവൻ കളിക്കില്ല, ബുമ്ര തിരിച്ചെത്തും'; ഇന്ത്യൻ ടീമിൽ അഴിച്ചുപണി, മാറ്റങ്ങൾ പ്രവചിച്ച് സഞ്ജയ് ബംഗാർ
ഇന്ത്യയെ വിറപ്പിച്ചുവിട്ടു, അമേരിക്കയുടെ ലക്ഷ്യം ഇനി പാകിസ്ഥാൻ, ലോകകപ്പില്‍ ഇന്ന് അമേരിക്ക-പാകിസ്ഥാൻ പോരാട്ടം, ബാബര്‍ പുറത്തേക്ക്