വെള്ളം കുടിക്കാനായി ക്രീസ് വിട്ടിറങ്ങി, സെഞ്ചുറിക്ക് അരികെ അഭിമന്യു ഈശ്വരനെ റണ്ണൗട്ടാക്കി സര്‍വീസസ്

Published : Jan 23, 2026, 08:23 AM IST
Abhimanyu Easwaran

Synopsis

സർവീസസിനെതിരായ ആറാം റൗണ്ട് മത്സരത്തിന്‍റെ ആദ്യ ദിനം ബാറ്റിംഗിനിടെ പന്ത് 'ഡെഡ്' ആയെന്ന് കരുതി വെള്ളം കുടിക്കാനായി ക്രീസ് വിട്ടിറങ്ങിയതായിരുന്നു ബംഗാള്‍ ക്യാപ്റ്റൻ.

കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാൾ നായകൻ അഭിമന്യു ഈശ്വരൻ പുറത്തായ രീതി കായികലോകത്ത് വലിയ ചർച്ചയാകുന്നു. സർവീസസിനെതിരായ മത്സരത്തിന്‍റെ രണ്ടാം ദിനമായ വ്യാഴാഴ്ചയാണ് നിർഭാഗ്യകരമായ രീതിയിൽ അഭിമന്യൂ ഈശ്വരന്‍ റണ്ണൗട്ടായത്. സർവീസസിനെതിരായ ആറാം റൗണ്ട് മത്സരത്തിന്‍റെ ആദ്യ ദിനം ബാറ്റിംഗിനിടെ പന്ത് 'ഡെഡ്' ആയെന്ന് കരുതി വെള്ളം കുടിക്കാനായി ക്രീസ് വിട്ടിറങ്ങിയതായിരുന്നു ബംഗാള്‍ ക്യാപ്റ്റൻ.

81 റൺസുമായി തന്‍റെ 28-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു ഈശ്വരൻ. സര്‍വീസസ് താരം ആദിത്യ കുമാർ എറിഞ്ഞ 41-ാം ഓവറിലെ അവസാന പന്തിൽ ബംഗാൾ താരം സുദീപ് ചാറ്റർജി പന്ത് നേരെ ബൗളർക്കു നേരെ അടിച്ചതോടെ റണ്ണിന് സാധ്യതയില്ലാത്തതിനാല്‍ ഓവര്‍ പൂര്‍ത്തിയായെന്ന് കരുതി അഭിമന്യു ഈശ്വരൻ ക്രീസില്‍ നിന്നിറങ്ങി ഡ്രിങ്ക്സിനായി നടന്നു. എന്നാല്‍ ബൗളറുടെ കൈയില്‍ തട്ടിയ പന്ത് പിന്നീട് സ്റ്റംപിലും തട്ടി ബെയ്ല്‍സ് വീണതോടെ സര്‍വീസസ് താരങ്ങള്‍ റണ്ണൗട്ടിനായി അപ്പീല്‍ ചെയ്തു. ഓൺ-ഫീൽഡ് അമ്പയർമാർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ ഈശ്വരൻ പുറത്തായതായി വിധിച്ചു.

ആദ്യ ദിവസത്തെ കളിക്ക് ശേഷം അഭിമന്യു ഈശ്വരൻ തന്‍റെ ഭാഗത്തുണ്ടായ പിഴവ് സമ്മതിച്ചു. സ്പോർട്സ്മാൻ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് സര്‍വീസസ് ടീം തന്നെ ക്രീസിലേക്ക് തിരിച്ചുവിളിക്കണമായിരുന്നു എന്ന വാദത്തെ അഭിമന്യൂ ഈശ്വരൻ തള്ളിക്കളഞ്ഞു. ഇന്നിംഗ്സ് മികച്ച രീതിയിലാണ് പോയിരുന്നത്, എന്നാൽ എന്‍റെ ഭാഗത്തുനിന്നുണ്ടായ ആ തെറ്റ് എന്നെപ്പോലും അത്ഭുതപ്പെടുത്തി. സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപ്പിടിച്ച് എതിർ ടീമിന് എന്നെ തിരിച്ചുവിളിക്കാമായിരുന്നു എന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ അതിന്‍റെ ആവശ്യമില്ലായിരുന്നു. പന്ത് ബൗളർ കയ്യിലൊതുക്കി എന്ന് കരുതി ഞാൻ അറിയാതെ മുന്നോട്ട് നടന്നുപോയതാണ്. അത് പൂർണ്ണമായും തന്‍റെ തെറ്റാണെന്നും ഈശ്വരൻ പറഞ്ഞു.

2011-ൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ ഇയാൻ ബെൽ പുറത്തായ സംഭവവുമായി ഇതിനെ താരതമ്യം ചെയ്യാമെന്ന് ബംഗാൾ കോച്ച് ലക്ഷ്മി രത്തൻ ശുക്ല പറഞ്ഞു. അന്ന് ചായസമയത്തിന് തൊട്ടുമുമ്പ് പന്ത് ഡെഡ് ആയെന്ന് കരുതി ക്രീസ് വിട്ട ബെല്ലിനെ റണ്ണൗട്ടാക്കിയെങ്കിലും ഇന്ത്യൻ നായകൻ എം.എസ്. ധോണി ഇടപെട്ട് തിരിച്ചുവിളിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയം തുടരാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ന്യൂസിലന്‍ഡ്, രണ്ടാം ടി20 ഇന്ന്, സഞ്ജുവിനും ഇഷാന്‍ കിഷനും നിര്‍ണായകം
കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് ടി20ക്കുള്ള ടിക്കറ്റ് വേണോ?, വേഗം നോക്കിക്കോ, ഇനി ബാക്കിയുള്ളത് 20 ശതമാനം ടിക്കറ്റ് മാത്രം