അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്‍റിൽ കേരളത്തിന് ആദ്യ തോല്‍വി, ഛത്തീസ്ഗഢിന്‍റെ ജയം 6 വിക്കറ്റിന്

Published : Jan 06, 2026, 04:45 PM IST
U15 Kerala Womens

Synopsis

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ഇവാന ഷാനിയും ലെക്ഷിദ ജയനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.

ഇൻഡോർ: അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്‍റിൽ കേരളത്തിന് ആദ്യ തോൽവി. ഛത്തീസ്ഗഢ് ആറ് വിക്കറ്റിനാണ് കേരളത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ ആറ് വിക്കറ്റിന് 113 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഢ് 21.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.സ്കോർ: കേരളം - 35 ഓവറിൽ 113/6, ഛത്തീസ്​ഗഢ് - 21.4 ഓവറിൽ 116/4.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ഇവാന ഷാനിയും ലെക്ഷിദ ജയനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ഇവാനയും വൈഗ അഖിലേഷും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിൽ 21 റൺസ് പിറന്നു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. വൈഗ 11-ഉം ആര്യനന്ദയും ജൊഹീന ജിക്കുപാലും രണ്ട് റൺസ് വീതവും നേടി മടങ്ങി. തുടർന്ന് ഇവാനയും ലെക്ഷിദയും ചേർന്ന് 56 പന്തുകളിൽ നേടിയ 54 റൺസാണ് കേരളത്തെ കരകയറ്റിയത്. എന്നാൽ സ്കോർ 83-ൽ നിൽക്കെ 38 റൺസെടുത്ത ഇവാന റണ്ണൗട്ടായി. തൊട്ടുപിറകെ 26 റൺസെടുത്ത ലെക്ഷിദയും രണ്ട് റൺസെടുത്ത ജുവൽ ജീൻ ജോണും പുറത്തായി. ശിവാനി സുരേഷ് 10-ഉം ശിവാനി എം 13-ഉം റൺസുമായി പുറത്താകാതെ നിന്നു. ഛത്തീസ്ഗഢിന് വേണ്ടി പലക് സിങ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്ഗഢിന് ഓപ്പണർ കൂടിയായ ക്യാപ്റ്റൻ യതി ശർമ്മയുടെ തകർപ്പൻ ഇന്നിങ്സാണ് അനായാസ വിജയം സമ്മാനിച്ചത്. യതി ശർമ്മയും ഗീത് ദഹരിയയുമായി ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 68 റൺസ് പിറന്നു. 21 റൺസെടുത്ത് ഗീതിന് പിറകെ രണ്ട് വിക്കറ്റുകൾ കൂടി തുടരെ നഷ്ടമായെങ്കിലും മറുവശത്ത് ഉറച്ചുനിന്ന യതി ശർമ്മ 22-ാം ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു. 60 പന്തുകളിൽ 13 ബൗണ്ടറികളടക്കം 78 റൺസുമായി യതി ശർമ്മ പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ആര്യനന്ദ രണ്ടും ആദ്യ ജിനു, ലെക്ഷിദ ജയൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്, 84 പന്തില്‍ 162*, വിജയ് ഹസാരെയില്‍ പുതുച്ചേരിയെ തകര്‍ത്ത് കേരളം
വിജയ് ഹസാരെയിലും നിരാശപ്പെടുത്തി ശുഭ്മാന്‍ ഗില്ലും സൂര്യകുമാറും, തിരിച്ചുവരവില്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി ശ്രേയസ് അയ്യര്‍