തകര്‍ച്ച, പിന്നാലെ കൂട്ടുകെട്ട്! വീണ്ടും തകര്‍ച്ച; രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടം

Published : May 20, 2025, 08:16 PM IST
തകര്‍ച്ച, പിന്നാലെ കൂട്ടുകെട്ട്! വീണ്ടും തകര്‍ച്ച; രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടം

Synopsis

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു.

ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നാല് വിക്കറ്റ് നഷ്ടം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ അഞ്ചിന് 78 എന്ന നിലയിലാണ്. ഡിവാള്‍ഡ് ബ്രേവിസ് (8), ശിവം ദുബെ (0) എന്നിവരാണ് ക്രീസില്‍. ഡെവോണ്‍ കോണ്‍വെ (10), ഉര്‍വില്‍ പട്ടേല്‍ (0), ആയുഷ് മാത്രെ (19 പന്തില്‍ 43), ആര്‍ അശ്വിന്‍ (13), രവീന്ദ്ര ജഡേജ (1) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. യുധ്‌വീര്‍ സിംഗ് മൂന്നും തുഷാര്‍ ദേശ്പാണ്ഡെ, വാനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ ഒരു വിക്കറ്റും സ്വന്തമാക്കി.

തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ഒരു ഘട്ടത്തില്‍ രണ്ട് ഓവറില്‍ രണ്ടിന് 12 എന്ന നിലയിലായിരുന്നു ചെന്നൈ. കോണ്‍വെ, ഉര്‍വില്‍ എന്നിവരെ ഒരോവറില്‍ യുധ്‌വീര്‍ മടക്കി. പിന്നീട് അശ്വിന്‍ - മാത്രെ സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ചെന്നൈക്ക് ആശ്വാസമായത്. എന്നാല്‍ പവര്‍ പ്ലേയില്‍ തന്നെ മാത്രെയെ വീഴ്ത്താന്‍ രാജസ്ഥാന് സാധിച്ചു. ഇത്തവണ തുഷാറിനായിരുന്നു വിക്കറ്റ്. ഏഴാം ഓവറില്‍ അശ്വിനും മടങ്ങി. ഹസരങ്കയാണ് പ്രഹരമേല്‍പ്പിച്ചത്. വീണ്ടും പന്തെറിയാനെത്തിയ യുധ്‌വീര്‍ എട്ടാം ഓവറില്‍ മൂന്നാം വിക്കറ്റും വീഴ്ത്തി. ജഡേജ, ധ്രുവ് ജുറലിന്‍റെ കൈകളിലേക്ക്. ഇതോടെ അഞ്ചിന് 78 എന്ന നിലയിലായി ചെന്നൈ.

ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അവസാന സ്ഥാനക്കാരുടെ മത്സരമാണിത്. രാജസ്ഥാന്റെ, സീസണിലെ അവസാന മത്സരമാണിത്. ഇന്ന് തോറ്റാല്‍ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാകും. ചെന്നൈയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ആയുഷ് മാത്രെ, ഡെവണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡിവാള്‍ഡ് ബ്രേവിസ്, ശിവം ദുബെ, എം എസ് ധോണി, ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്. 

ഇംപാക്റ്റ് സബ്‌സ്: മതീഷ പതിരാന, ദീപക് ഹൂഡ, വിജയ് ശങ്കര്‍, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരംഗ, ക്വേന എംപാക, യുധ്വിര്‍ സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ, ആകാഷ് മധ്‌വാള്‍.

ഇംപാക്റ്റ് സബ്‌സ്: ലുവാന്ദ്രെ പ്രിട്ടോറിയസ്, ശുഭം ദുബെ, കുമാര്‍ കാര്‍ത്തികേയ, അശോക് ശര്‍മ, കുനാല്‍ റാത്തോഡ്.

കഴിഞ്ഞ മത്സരത്തോടെ രാജസ്ഥാന്‍ പത്താം തോല്‍വി നേരിട്ടിരുന്നു. പഞ്ചാബ് കിംഗ്സിനെതിരെ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനാണ് സാധിച്ചത്. 10 റണ്‍സ് തോല്‍വി. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റ് നേടി. ധ്രുവ് ജുറല്‍ (31 പന്തില്‍ 53), യശസ്വി ജയ്‌സ്വാള്‍ (25 പന്തില്‍ 50), വൈഭവ് സൂര്യവന്‍ഷി (15 പന്തില്‍ 40) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ്‍ (20) നിരാശപ്പെടുത്തി. 37 പന്തില്‍ 70 റണ്‍സെടുത്ത നെഹര്‍ വധേരയാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശശാങ്ക് സിംഗ് (30 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍