ജയിക്കാന്‍ 18 പന്തില്‍ 11 റണ്‍സ്, 48ഉം 50ഉം ഓവറുകള്‍ മെയ്ഡിനെറിഞ്ഞ് ഞെട്ടിച്ച് മഹാരാഷ്ട്ര പേസര്‍, ഗോവക്ക് നാടകീയ തോല്‍വി

Published : Jan 09, 2026, 12:49 PM IST
Ramakrishna Ghosh

Synopsis

49-ാം ഓവറില്‍ അഞ്ച് റണ്‍സ് കൂടി നേടിയ ഗോവക്ക് രാമകൃഷ്ണ ഘോഷ് എറിഞ്ഞ അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗോവക്കെതിരെ മഹാരാഷ്ട്ര നേടിയത് നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്‍റെ സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സായിരുന്നു നേടിയത്. 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗോവക്ക് ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 11 റണ്‍സ് ആയിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മത്സരത്തില്‍ 48-ാം ഓവര്‍ എറിഞ്ഞ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ രാമകൃഷ്ണ ഘോഷ് ഓവര്‍ മെയ്ഡിനാക്കിയതോടെ ഗോവയുട ലക്ഷ്യം 12 പന്തില്‍ 11 റണ്‍സായി.

49-ാം ഓവറില്‍ അഞ്ച് റണ്‍സ് കൂടി നേടിയ ഗോവക്ക് രാമകൃഷ്ണ ഘോഷ് എറിഞ്ഞ അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 48-ാം ഓവറിന്‍റെ തനിയാവര്‍ത്തനമെന്നോണം 50ാം ഓവറും മെയ്ഡിനാക്കിയ രാമകൃഷ്ണ ഘോഷ് ടീമിന് സമ്മാനിച്ചത് അഞ്ച് റണ്‍സിന്‍റെ അവിശ്വസീനയ ജയം. 67 പന്തില്‍ 57 റണ്‍സുമായി ക്രീസില്‍ നിന്ന ലളിത് യാദവിന് രാമകൃഷ്ണ ഘോഷിന്‍റെ അവസാന ഓവറില്‍ ഒരു റണ്‍ പോലും നേടാനായില്ല. 16 പന്തില്‍ നാലു റണ്‍സുമായി പതിനൊന്നാമനായ വാസുകി കൗശിക്ക് ആണ് ലളിത് യാദവിനൊപ്പം ക്രീസിലുണ്ടായിരുന്നത്. 48-ാം ഓവറില്‍ ഒരു റണ്‍ പോലും നേടാന്‍ കഴിയാതിരുന്ന വാസുകി കൗശിക്കിന് സ്ട്രൈക്ക് നല്‍കിയാല്‍ വിക്കറ്റ് നഷ്ടമായി തോല്‍വി വഴങ്ങുമെന്ന ഭീതിയില്‍ അവസാന ഓവറിലെ മുഴുവന്‍ പന്തുകളും നേരിട്ട ലളിത് യാദവ് റണ്ണെടുക്കാതിരുന്നതോടെ ഗോവ അഞ്ച് റണ്‍സിന്‍റെ നാടകീയ തോൽവി വഴങ്ങുകയായിരുന്നു.മത്സരത്തില്‍ 10 ഓവറിൽ രണ്ട് മെയ്ഡിന്‍ അടക്കം 35 റൺസ് മാത്രം വഴങ്ങിയ ഘോഷ് ഒരു വിക്കറ്റ് വീഴ്ത്തി.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ രാമകൃഷ്ണ ഘോഷ് വാലറ്റത്ത് മികച്ച ബാറ്ററുമാണ്. ഇന്നലെ ഗോവക്കെതിരെ 25 പന്തില്‍ 14 റണ്‍സെടുത്ത ഘോഷ് മുംബൈക്കെതിരായ മത്സരത്തില്‍ 27 പന്തില്‍ 64 റണ്‍സും പഞ്ചാബിനെതിരെ 73 റണ്‍സുമെടുത്ത് തിളങ്ങിയിരുന്നു. ഹിമാചല്‍പ്രദേശിനെതിരായ മത്സരത്തില്‍ 42 റണ്‍സിന് ഏഴ് വിക്കറ്റും ഘോഷ് വീഴ്ത്തിയിരുന്നു. മഹാരാഷ്ട്രയും ഗോവയും നേരത്തെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനാല്‍ ഇന്നലത്തെ മത്സരഫലത്തിന് പ്രസക്തിയില്ലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രോഹിത്തിനെ 'ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ച് ജയ് ഷാ, നാക്കുപിഴയല്ല, വ്യക്തമായ കാരണമുണ്ടെന്ന് ഐസിസി ചെയർമാൻ
നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ച് തല്ലുണ്ടാക്കിയ സംഭവത്തില്‍ ഹാരി ബ്രൂക്കിന് കനത്ത പിഴ, ടി20 ലോകകപ്പില്‍ ക്യാപ്റ്റനായി തുടരും