ഡല്‍ഹി കാപിറ്റല്‍സിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും; വൈസ് ക്യാപ്റ്റനായി ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍

Published : Feb 23, 2023, 01:54 PM IST
ഡല്‍ഹി കാപിറ്റല്‍സിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും; വൈസ് ക്യാപ്റ്റനായി ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍

Synopsis

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ച് പരിചയമുള്ള താരമാണ് വാര്‍ണര്‍. 2016 സീസണില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനും വാര്‍ണര്‍ക്കായിരുന്നു. 2022 സീസണിലാണ് വാര്‍ണര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുന്നത്.

ദില്ലി: വരുന്ന ഐപിഎല്‍ സീസണിനുള്ള ഡല്‍ഹി കാപിറ്റല്‍സിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും. കാറപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയു റിഷഭ് പന്തിന് പകരമാണ് വാര്‍ണര്‍ ക്യാപ്റ്റനാവുക. അക്‌സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റനായേക്കും. ഇക്കാര്യത്തില്‍ ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് പുറത്തുവരാനുള്ളത്. വൈകാതെ തീരുമാനം ഔദ്യോഗികമാക്കും. പന്തിന് ഐപിഎല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നഷ്ടമാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നേരത്തെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ച് പരിചയമുള്ള താരമാണ് വാര്‍ണര്‍. 2016 സീസണില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനും വാര്‍ണര്‍ക്കായിരുന്നു. 2022 സീസണിലാണ് വാര്‍ണര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുന്നത്. 6.25 കോടിക്കാണ് വാര്‍ണറെ ഡല്‍ഹി ടീമിലെത്തിച്ചത്. 12 മത്സരങ്ങളില്‍ 432 റണ്‍സായിരുന്നു സമ്പാദ്യം. അതില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 150.52 സ്‌ട്രൈക്ക് റേറ്റും 48 ശരാശരിയും ഓസ്‌ട്രേലിയന്‍ താരത്തിനുണ്ടായിരുന്നു. 2019 മുതല്‍ 2013 വരെയും വാര്‍ണര്‍ ഡല്‍ഹിക്കായി കളിച്ചിരുന്നു. അക്‌സര്‍ 2019ലാണ് ഡല്‍ഹിയിലെത്തുന്നത്.

അതേസമയം, സണ്‍റൈസേഴസ്് ഹൈദരാബാദിന്റെ ക്യാപ്റ്റനായി ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രത്തെ നിയമിച്ചു. 2022 ഐപിഎല്‍ താരലേലത്തിലാണ് മാര്‍ക്രം ഹൈദരാബാദിലെത്തുന്നത്. 2.6 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്. ആ സീസണില്‍ 12 ഇന്നിംഗ്‌സുകള്‍ ഹൈദരാബാദ് ജേഴ്‌സിയില്‍ കളിച്ചു. 47.62 ശരാശരയില്‍ 381 റണ്‍സാണ് മാര്‍ക്രം നേടിയത്. 139.05 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 28കാരനായ താരം ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമതായിരുന്ന മാര്‍ക്രം. താരത്തെ ക്യാപ്റ്റനാക്കിയ കാര്യം ഹൈദരാബാദ് ഔദ്യോഗിക പോസ്റ്റിലൂടെ പുറത്തുവിട്ടു. 

മാര്‍ക്രത്തിനൊപ്പം ഭുവനേശ്വര്‍, മായങ്ക് അഗര്‍വാള്‍ എന്നിവരേയും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ പരിശീലകന്‍ ബ്രയാന്‍ ലാറയുടെ നേതൃത്വത്തുള്ള ടീം മാനേജ്‌മെന്റ് മാര്‍ക്രത്തെ ഉറപ്പിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാന്‍ മാര്‍ക്രമിനായി. പാര്‍ട്ട് ടൈം ഓഫ് സ്പിന്നറായ മാര്‍ക്രം 11 വിക്കറ്റുകള്‍ നേടിയിരുന്നു. അതൊടൊപ്പം 369 റണ്‍സും നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 127 സ്‌ട്രൈക്കറ്റ് റേറ്റിലായിരുന്നു താരം ബാറ്റേന്തിയിരുന്നത്.

ഭുവനേശ്വറിനേയും മായങ്ക് അഗര്‍വാളിനേയും തള്ളി! സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മാര്‍ക്രം നയിക്കും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍