മുഷ്താഖ് അലി ട്രോഫി: വൈഭവിന്‍റെ വെടിക്കെട്ട് തുണച്ചില്ല, ബിഹാറിന് അഞ്ചാം തോല്‍വി, അര്‍ജ്ജുന്‍ ടെന്‍ഡുൽക്കർക്ക് നിരാശ

Published : Dec 04, 2025, 05:28 PM IST
vaibhav suryavanshi t20

Synopsis

49 പന്തില്‍ 79 റണ്‍സെടുക്ക ക്യാപ്റ്റന്‍ സുയാഷ് പ്രഭുദേശായിയുടെയും 49 പന്തില്‍ 64 റണ്‍സെടുത്ത കശ്യപ് ബക്കലെയുടെയും അര്‍ധസെഞ്ചുറികളാണ് ഗോവക്ക് ജയമൊരുക്കിയത്.

കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കൗമാര താരം വൈഭവ് സൂര്യവൻഷി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിട്ടും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാറിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഗോവക്കെതിരെ അഞ്ച് വിക്കറ്റിനാണ് ബിഹാര്‍ തോല്‍വി വഴങ്ങിയത്. മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച അഞ്ച് കളികളില്‍ ബിഹാറിന്‍റെ അഞ്ചാം തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സടിച്ചപ്പോള്‍ ഗോവ ഒരു പന്ത് ബാക്കി നിര്‍ത്തി അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

49 പന്തില്‍ 79 റണ്‍സെടുക്ക ക്യാപ്റ്റന്‍ സുയാഷ് പ്രഭുദേശായിയുടെയും 49 പന്തില്‍ 64 റണ്‍സെടുത്ത കശ്യപ് ബക്കലെയുടെയും അര്‍ധസെഞ്ചുറികളാണ് ഗോവക്ക് ജയമൊരുക്കിയത്. ഗോവക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ നാലു പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. ലളിത് യാദവ് 12 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബിഹാറിനായി വൈഭവ് സൂര്യവന്‍ഷി 25 പന്തില്‍ 46 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റൻ എസ് എസ് ഗാനി 41 പന്തില്‍ 60 റണ്‍സടിച്ചു. ആകാശ് രാജ് 21 പന്തില്‍ 40 റണ്‍സ് നേടി.

വൈഭവും ഗാനിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 5.5 ഓവറില്‍ 59 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. വൈഭവ് നാലു ഫോറും നാലു സിക്സും പറത്തിയാണ് 25 പന്തില്‍ 46 റണ്‍സടിച്ചത്. രണ്ടാം വിക്കറ്റില്‍ ആകാശ് രാജും ഗാനിയും ചേര്‍ന്ന് 14.3 ഓവറില്‍ 124 റണ്‍സിലെത്തിച്ചെങ്കിലും പിന്നീട് ബിഹാര്‍ തകര്‍ന്നടിഞ്ഞു. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഗോവക്കായി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ നാലോവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുതത് ബൗളിംഗില്‍ തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍