ബ്രെവിസ് ഗോള്‍ഡൻ ഡക്ക്, പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച, ഒറ്റക്ക് പൊരുതി ടോണി ഡി സോര്‍സി

Published : Oct 13, 2025, 06:35 PM IST
Dewald Brevis

Synopsis

പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും റിയാന്‍ റിക്കിള്‍ടണും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

ലാഹോര്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നല്ല തുടക്കത്തിനുശേഷം ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 378 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയിലാണ്. 81 റണ്‍സുമായി ടോണി ഡി സോര്‍സിയും ആറ് റണ്‍സോടെ സെനുരാന്‍ മുത്തുസ്വാമിയും ക്രീസില്‍. നാലു വിക്കറ്റ് വീഴ്ത്തിയ ഇടം കൈയന്‍ സ്പിന്നര്‍ നോമാന്‍ അലിയാണ് ദക്ഷിണാഫ്രിക്കയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്.

പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും റിയാന്‍ റിക്കിള്‍ടണും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സെടുത്തു. 20 റണ്‍സെടുത്ത മാര്‍ക്രത്തെയും 17 റണ്‍സെടുത്ത വിയാന്‍ മുള്‍ഡറെയും മടക്കിയ നോമാൻ അലി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയെങ്കിലും റിയാന്‍ റിക്കിൾടണും ടോണി ഡി സോര്‍സിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 96 റണ്‍സടിച്ച് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 71 റണ്‍സെടുത്ത റിക്കിള്‍ടണെ പുറത്താക്കി സല്‍മാന്‍ അലി ആഗ കൂട്ടുകെട്ട് പൊളിച്ചതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു.

ബ്രെവിസ് ഗോള്‍ഡന്‍ ഡക്ക്

പിന്നാലെ ട്രിസ്റ്റൻ സ്റ്റബസിനെ(8) മടക്കിയ നോമാന്‍ അലി ദക്ഷിണാഫ്രിക്കക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. യുവതാരം ഡെവാൾഡ് ബ്രെവിസിനെ(0) സാജിദ് ഖാന്‍ ഗോള്‍ഡന്‍ ഡക്കാക്കിയതിന് പിന്നാലെ കെയ്ൽ വെറീനെയെ(2) വീഴ്ത്തിയ നൊമാന്‍ അലി ദക്ഷിണാഫ്രിക്കയെ കൂട്ടത്തതകര്‍ച്ചയിലാക്കി. ഇതോടെ 174-2ല്‍ നിന്ന് 200-6ലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. പിന്നീട് ടോണി ഡി സോര്‍സിയും മുത്തുസ്വാമിയും കൂടി കൂടുതല്‍ നഷ്ടങ്ങളില്ലാതെ പിടിച്ചു നിന്നു. പാകിസ്ഥാന് വേണ്ടി നോമാന്‍ ആലി നാലു വിക്കറ്റെടുത്തു. 

രക്ഷകരായി സല്‍മാൻ അലി ആഗയും റിസ്‌വാനും

നേരത്തെ 93 റണ്‍സെടുത്ത സല്‍മാന്‍ അലി ആഗയും(93) മുഹമ്മദ് റിസ്‌വാനും(75) നേടിയ അര്‍ധസെഞ്ചുറികളാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 199-5 എന്ന സ്കോറില്‍ പതറിയ പാകിസ്ഥാനെ ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 163 റണ്‍സെടുത്ത് കരകയറ്റുകയായിരുന്നു. 362-5 എന്ന മികച്ച നിലയിലായിരുന്ന പാകിസ്ഥാന്‍ സല്‍മാന്‍ അലി ആഗയെ സുബ്രായന്‍ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ 378ന് ഓള്‍ ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സെനുരാന്‍ മുത്തുസ്വാമി ആറ് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര