രണ്ടും കല്‍പ്പിച്ച് ധോണി; ബിസിസിഐ കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പരിശീലനം ആരംഭിച്ചു

Published : Jan 16, 2020, 07:47 PM IST
രണ്ടും കല്‍പ്പിച്ച് ധോണി; ബിസിസിഐ കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പരിശീലനം ആരംഭിച്ചു

Synopsis

ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പരിശീലനം ആരംഭിച്ചു. ഝാര്‍ഖണ്ഡ് രഞ്ജി ടീമിനൊപ്പമാണ് ധോണി പരിശീലനം നടത്തിയത്.

റാഞ്ചി: ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പരിശീലനം ആരംഭിച്ചു. ഝാര്‍ഖണ്ഡ് രഞ്ജി ടീമിനൊപ്പമാണ് ധോണി പരിശീലനം നടത്തിയത്. സീസണില്‍ ഝാര്‍ഖണ്ഡിനായി രഞ്ജി ട്രോഫിയില്‍ താരം കളിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള മുന്നൊരുക്കമായിട്ടാണ് ധോണി ഇതിനെ കാണുന്നത്.

ഝാര്‍ഖണ്ഡ് ടീം മാനേജ്‌മെന്റിനും ടീമംഗങ്ങളെയും അദ്ഭുതപ്പെടുത്തിയാണ് ധോണി പരിശീലനത്തിനെത്തിയത്. വരുന്ന കാര്യം ആരെയും  അറിയിച്ചിരുന്നില്ലെന്ന് ഝാര്‍ഖണ്ഡ് ടീമംഗങ്ങള്‍ പറഞ്ഞു. നെറ്റ്‌സില്‍ കുറച്ചുനേരം ബാറ്റ് ചെയ്ത ധോണി ബൗളിങ് മെഷീന് മുന്നിലും പരിശീലനം നടത്തി. മാര്‍ച്ച് അവസാനമാണ് ഈ വര്‍ഷത്തെ ഐപിഎല്‍ ആരംഭിക്കുക. ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്ന കാര്യം തീരുമാനമായിട്ടില്ലെങ്കിലും ഐപിഎല്‍ കളിക്കുമെന്ന് ഉറപ്പായിരുന്നു.

ധോണി യുഗത്തിന് അന്ത്യമോ; വാര്‍ഷിക കരാറില്‍ നിന്ന് പുറത്ത്‌
 

ഇന്നാണ് ധോണിയെ പുതിയ ബിസിസിഐ കരാറില്‍ നിന്ന് ഒഴിവാക്കിയത്. നിശ്ചിത കാലയളവില്‍ ധോണി ദേശീയ ജേഴ്‌സിയില്‍ കളിച്ചില്ലെന്നതായിരുന്നു ഒഴിവാക്കാനുള്ള കാരണം. അധികം വൈകാതെ ധോണി വിരമിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ ധോണി പരിശീലനം ആരംഭിച്ചത് ആരാധകര്‍ക്ക് വീണ്ടും ആശ്വാസം നല്‍കിയിട്ടുണ്ട്.

എന്തുകൊണ്ട് ധോണി കരാറില്‍ നിന്ന് പുറത്തായി..? മറുപടിയുമായി ബിസിസിഐ പ്രതിനിധി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂപ്പര്‍ ജയന്‍റായി മിച്ചല്‍ മാര്‍ഷ്, 38 പന്തില്‍ 90, ചെന്നൈയെ വീഴ്ത്തി ലക്നൗ, സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഇരുട്ടടി
തകർത്താടി കാര്‍ത്തിക് ശര്‍മ, നിരാശപ്പെടുത്തി സഞ്ജുവും റുതുരാജും, ലക്നൗവിനെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍