ലക്നൗ 'മുതലാളി'ക്ക് പറ്റിയത് ഭീമാബദ്ധമോ?, വെറും 4 മത്സരം മാത്രം കളിക്കുന്ന ഓസീസ് താരത്തിനായി മുടക്കിയത് 8.6 കോടി

Published : Dec 17, 2025, 11:57 AM IST
Josh Inglis

Synopsis

ഏപ്രിലില്‍ വിവാഹിതനാവാന്‍ പോവുന്നതിനാലാണ് ഐപിഎല്ലില്‍ നാലു മത്സരങ്ങളില്‍ മാത്രം കളിക്കുന്നതെന്ന് ഇംഗ്ലിസ് പറഞ്ഞിരുന്നു.

അബുദാബി: ഇന്നലെ അബുദാബിയില്‍ നടന്ന ഐപിഎല്‍ താരലേലം അവസാന റൗണ്ടും കഴിഞ്ഞപ്പോള്‍ ലക്നൗ വിളിച്ചെടുത്തൊരു വിദേശതാരത്തെക്കുറിച്ചായിരുന്നു ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനായി ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക 8.6 കോടി മുടക്കാന്‍ തയാറായതാണ് ആരാധകരെ അമ്പരപ്പിച്ചത്. 8.6 കോടി ഒരു വിദേശതാരത്തിന് മുടക്കുന്ന വലിയ തുകയൊന്നുമല്ലെങ്കിലും ഇത്തവണ ഐപിഎല്ലില്‍ വെറും നാലു മത്സരങ്ങളില്‍ മാത്രമെ കളിക്കൂ എന്ന് ഇംഗ്ലിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഏപ്രിലില്‍ വിവാഹിതനാവാന്‍ പോവുന്നതിനാലാണ് ഐപിഎല്ലില്‍ നാലു മത്സരങ്ങളില്‍ മാത്രം കളിക്കുന്നതെന്ന് ഇംഗ്ലിസ് പറഞ്ഞിരുന്നു. സാധാരണഗതിയില്‍ ഇത്തരം താരങ്ങളില്‍ ടീമുകള്‍ പൊതുവെ താല്‍പര്യം പ്രകടിപ്പിക്കാറില്ല. എന്നാല്‍ താരലേലത്തില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഇംഗ്ലിസിനായി മുന്‍ ടീമായ പഞ്ചാബ് കിംഗ്സ് ആണ് ആദ്യം രംഗത്തത്തിയത്. ലേലത്തിന് മുമ്പ് കൈയൊഴിഞ്ഞ ഇംഗ്ലിസിനെ ലേലത്തില്‍ കുറഞ്ഞ തുകയക്ക് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പഞ്ചാബ്.

എന്നാല്‍ ഇംഗ്ലിസിനായി പഞ്ചാബിനൊപ്പം ലക്നൗവും ശക്തമായി രംഗത്തെത്തിയതോടെ ഓസീസ് താരത്തിന്‍റെ വില ഉയര്‍ന്നു. തുടക്കത്തിലെ നാലു മത്സരങ്ങളില്‍ ഇംഗ്ലിസിന്‍റെ സേവനം ഗുണം ചെയ്യുമെന്ന് കണ്ടാണ് ലക്നൗ ഓസീസ് വിക്കറ്റ് കീപ്പര്‍ക്കായി ശക്തമായി രംഗത്തെത്തിയത്. എന്നാല്‍ ടീമില്‍ ക്യാപ്റ്റൻ റിഷഭ് പന്തും വിദേശ കീപ്പറായി നിക്കോളാസ് പുരാനും വിക്കറ്റ് കാക്കാനുള്ളപ്പോള്‍ ഇംഗ്ലിസിനായി ലക്നൗ ഇത്രയും ഉയര്‍ന്ന തുക മുടക്കിയത് വലിയ മണ്ടത്തരമായിപ്പോയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും ഏയ്ഡന്‍ മാര്‍ക്രവും സ്പിന്നര്‍ വാനിന്ദു ഹസരങ്കയോ പേസര്‍ ആന്‍റിച്ച് നോര്‍ക്യയോ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പായിരിക്കെ ആദ്യ നാലു മത്സരങ്ങളിലെങ്കിലും ജോഷ് ഇംഗ്ലിസിനെ എവിടെ കളിപ്പിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ??
കിട്ടില്ലെന്നുറപ്പായിട്ടും ഗ്രീനിനെ സ്വന്തമാക്കാൻ ആദ്യ ലേലം വിളിച്ചത് മുംബൈ ഇന്ത്യൻസ്, കാരണം വെളിപ്പെടുത്തി ആകാശ് അംബാനി