അഹമ്മദാബാദിൽ ഇന്ന് ജീവന്‍മരണ പോരാട്ടം; ചെന്നൈയുടെ പ്ലേ ഓഫ് വിധി ഇന്നറിയാം, വഴിമുടക്കാൻ ഗില്ലിന്‍റെ ഗുജറാത്ത്

Published : May 21, 2026, 08:32 AM IST
CSK vs GT

Synopsis

ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഐപിഎൽ ചരിത്രത്തിൽ ഇരുടീമുകളും ഇതുവരെ 9 തവണയാണ് ഏറ്റുമുട്ടിയത്.

അഹമ്മദാബാദ്: ഐപിഎല്ലിൽ പ്ലേ ഓഫിലെത്താൻ നേരിയ പ്രതീക്ഷകളെങ്കിലും നിലനിർത്താൻ ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് നിർണായക മത്സരത്തിനിറങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസാണ് ചെന്നൈയുടെ എതിരാളികൾ. രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക.

തോറ്റാൽ പുറത്തേക്ക്; ചെന്നൈ ക്യാമ്പിൽ ആശങ്ക

കഴിഞ്ഞ മത്സരത്തിൽ ചെപ്പോക്കിൽ വെച്ച് സൺറൈസേഴ്സ് ഹൈദരാബാദിനോട് ഏറ്റ പരാജയമാണ് ചെന്നൈയെ പ്രതിരോധത്തിലാക്കിയത്. നിലവിൽ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള സി.എസ്.കെയ്ക്ക് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് തേറ്റാല്‍, ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്താകും.

കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്ന് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞത് ടീമിന്‍റെ നിലവിലെ ആത്മവിശ്വാസക്കുറവാണ് വ്യക്തമാക്കുന്നത്. പ്രമുഖ താരങ്ങളുടെ പരിക്കും ലേലത്തിലെ പാളിച്ചകളും ഈ സീസണിൽ ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായി. ഇന്ന് വലിയ മാർജിനിൽ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ കൂടി അനുകൂലമായാൽ മാത്രമേ ചെന്നൈയ്ക്ക് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ കടക്കാനാകൂ.

മറുഭാഗത്ത്, ഇതിനകം തന്നെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയ ശുഭ്മാൻ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസ് സ്വപ്നതുല്യമായ ഫോമിലാണ്. കഴിഞ്ഞ അഞ്ച് സീസണുകളിൽ നാല് തവണയും പ്ലേ ഓഫിലെത്തിയ ഗുജറാത്ത്, ചെന്നൈയുടെ പഴയ സുവർണ്ണകാലത്തെ അനുസ്മരിപ്പിക്കുന്ന സ്ഥിരതയാണ് കളിക്കളത്തിൽ കാഴ്ചവെക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിലെത്തി ക്വാളിഫയർ റൗണ്ട് ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യം. നായകൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും 500-ലധികം റൺസ് വീതം നേടി ബാറ്റിങ്ങിൽ മികച്ച ഫോമിലാണ്. ബൗളിംഗിലും ഗുജറാത്ത് ഏറെ മുന്നിലാണ്; ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ആദ്യ പത്തിൽ അവരുടെ മൂന്ന് ബൗളർമാരുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഒരേപോലെ ഫോമിലുള്ള ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തുക ചെന്നൈയ്ക്ക് എളുപ്പമാകില്ല.

അഹമ്മദാബാദിലെ പിച്ച് പൊതുവെ പേസ് ബൗളർമാരെ തുണയ്ക്കുന്നതാണ്. വേഗതയിൽ വ്യത്യാസം വരുത്തി എറിയുന്ന ബൗളർമാർക്ക് ഇവിടെ കൂടുതൽ വിക്കറ്റുകൾ ലഭിക്കാറുണ്ട്. ഈ വേദിയിൽ നടന്ന കഴിഞ്ഞ 6 മത്സരങ്ങളിൽ 4 എണ്ണത്തിലും വിജയം ഗുജറാത്തിനൊപ്പമായിരുന്നു (രണ്ട് തവണ റൺസ് പിന്തുടർന്നും രണ്ട് തവണ സ്കോർ പ്രതിരോധിച്ചും). ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഐപിഎൽ ചരിത്രത്തിൽ ഇരുടീമുകളും ഇതുവരെ 9 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ 5 മത്സരങ്ങളിൽ ഗുജറാത്ത് വിജയിച്ചപ്പോൾ 4 എണ്ണത്തിൽ ചെന്നൈയ്ക്കായിരുന്നു വിജയം. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ഇരുടീമുകളും രണ്ട് മത്സരങ്ങൾ വീതം വിജയിച്ച് തുല്യത പാലിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്യാപ്റ്റൻ ഹാര്‍ദിക് തിരിച്ചെത്തി, മുംബൈ വീണ്ടും തോറ്റു; പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി കൊല്‍ക്കത്ത, തിളങ്ങി മനീഷ് പാണ്ഡെ
ഈഡനിൽ മഴക്കളി; തുടക്കത്തിൽ അടിതെറ്റിയിട്ടും കൊൽക്കത്തക്കെതിരെ പൊരുതാവുന്ന സ്കോറുമായി മുംബൈ