അവസാന ടെസ്റ്റിലും വമ്പൻ ജയം, പാകിസ്ഥാനെ 'വൈറ്റ്‌വാഷ്' ചെയ്ത് ഇംഗ്ലണ്ട്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളിൽ മാറ്റം

Published : Sep 12, 2026, 06:16 PM IST
England vs Pakistan Test Match

Synopsis

അവസാന ഇന്നിംഗ്സിൽ 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും നഷ്ടമായിരുന്നു.

ബർമിങ്ഹാം: പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരി ജോ റൂട്ടിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം. എഡ്ജ്ബാസ്റ്റണിൽ നടന്ന അവസാന ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഇംഗ്ലണ്ട് പോയിന്‍റ് ശരാശരി 38.54% ആയി ഉയർത്തിയെങ്കിലും ആറാം സ്ഥാനത്ത് തന്നെ തുടരുന്നു. അതേസമയം പരമ്പരയിലെ ദയനീയ തോൽവിയോടെ ഒൻപത് ടീമുകളുള്ള പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ പാകിസ്ഥാന്‍റെ അവസ്ഥ കൂടുതൽ പരിതാപകരമായി. പാകിസ്ഥാന്‍റെ പോയിന്‍റ് ശരാശരി 14.81% ആയി ഇടിഞ്ഞു.

അവസാന ഇന്നിംഗ്സിൽ 130 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും നഷ്ടമായിരുന്നു. മുഹമ്മദ് അബ്ബാസാണ് രണ്ട് പേരെയും പുറത്താക്കിയത്. എന്നാൽ ക്യാപ്റ്റൻ ജോ റൂട്ടിന്‍റെയും (62*) ജോർദാൻ കോക്സിന്‍റെയും (59*) അർധ സെഞ്ചുറികളുടെ കരുത്തിൽ 25- ഓവറിൽ 2 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.

നേരത്തെ, അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യുവതാരം റസാവുല്ലയുടെ (81) ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സിൽ പാകിസ്ഥാന്‍റെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയത്. ഒൻപതാം വിക്കറ്റിൽ റസാവുല്ലയും മുഹമ്മദ് അബ്ബാസും (42) ചേർന്ന് 121 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഈ പോരാട്ടത്തിനൊന്നും പാകിസ്ഥാനെ പരമ്പരയിലെ സമ്പൂര്‍ണ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. ആദ്യ രണ്ട് മത്സരങ്ങളിലെ ദയനീയ തോൽവിക്ക് ശേഷം ക്യാപ്റ്റനും പരിശീലകനുമുൾപ്പെടെ വൻ അഴിച്ചുപണികൾ നടത്തിയെങ്കിലും മൂന്നാം ടെസ്റ്റിലും പാകിസ്ഥാന് തിരിച്ചുവരാനായില്ല. ഈ വർഷം അവസാനത്തോടെ നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന് മുന്നിലുള്ള പ്രധാന പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇഷാന്‍ കിഷൻ കളിക്കും, ഓപ്പണറായി സഞ്ജുവോ വൈഭവോ?, പ്ലേയിംഗ് ഇലവനെക്കുറിച്ച് മനസുതുറന്ന് ശ്രേയസ്
ഇന്ത്യയിൽ പരമ്പര ജയിക്കാൻ സ്റ്റീവ് സ്മിത്തിന്‍റെ കുതന്ത്രം, കൈയോടെ പൊക്കി കോലി, വെളിപ്പെടുത്തലുമായി പൂജാര