ടി20 ലോകകപ്പ്: അഫ്ഗാന്‍ സ്പിന്നര്‍മാര്‍ വിറപ്പിച്ചു! മുട്ടുമടക്കാതെ ഇംഗ്ലണ്ട്, അഞ്ച് വിക്കറ്റ് ജയം

Published : Oct 22, 2022, 07:54 PM IST
ടി20 ലോകകപ്പ്: അഫ്ഗാന്‍ സ്പിന്നര്‍മാര്‍ വിറപ്പിച്ചു! മുട്ടുമടക്കാതെ ഇംഗ്ലണ്ട്, അഞ്ച് വിക്കറ്റ് ജയം

Synopsis

ജോസ് ബട്‌ലര്‍ (18)- അലക്‌സ് ഹെയ്ല്‍സ് (19) ഓപ്പണിംഗ്‌സ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 35 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. ബട്‌ലറെ ഫസലുള്ള ഫാറൂഖി പുറത്താക്കി. ഒമ്പതാം ഓവറില്‍ ഹെയ്ല്‍സിനെ ഫരീദ് അഹമ്മദും മടക്കി.

പെര്‍ത്ത്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി. അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാന്‍ 19.4 ഓവറില്‍ 112 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഫ്ഗാന്‍ സ്പിന്നര്‍മാര്‍ ആവോളം ശ്രമിച്ചെങ്കിലും ലിയാം ലിവിംഗ്‌സ്റ്റണിന്റെ (21 പന്തില്‍ പുറത്താവാതെ 29) ഇന്നിംഗ്‌സ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു. 

ജോസ് ബട്‌ലര്‍ (18)- അലക്‌സ് ഹെയ്ല്‍സ് (19) ഓപ്പണിംഗ്‌സ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 35 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. ബട്‌ലറെ ഫസലുള്ള ഫാറൂഖി പുറത്താക്കി. ഒമ്പതാം ഓവറില്‍ ഹെയ്ല്‍സിനെ ഫരീദ് അഹമ്മദും മടക്കി. പിന്നീട് അഫ്ഗാന്‍ സ്പിന്നര്‍ ഇംഗ്ലണ്ടിനെ വട്ടം കറക്കി. ബെന്‍ സ്‌റ്റോക്‌സിനെ (2) മുഹമ്മദ് നബി ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് 11-ാം ഓവറില്‍ മൂന്നിന് 65 എന്ന നിലയിലായി. ഡേവിഡ് മലാനും (18) തിളങ്ങാനായിരുന്നു മുജീബ് ഉര്‍ റഹ്മാനായിരുന്നു വിക്കറ്റ്. ഹാരി ബ്രൂക്ക് (7) ആവട്ടെ റാഷിദ് ഖാന്റെ കെണിയിലും കുടുങ്ങി. എന്നാല്‍ ഒരറ്റത്ത് പിടിച്ചുനിന്ന ലിവിംഗ്സ്റ്റണ്‍ മൊയീന്‍ അലിയെ (7) കൂട്ടുപിടിച്ച് വിജയം പൂര്‍ത്തിയാക്കി. 

സഞ്ജു നിരാശപ്പെടുത്തിയിട്ടും കേരളത്തിന് ജയം; മേഘാലയയെ തോല്‍പ്പിച്ചത് അഞ്ച് വിക്കറ്റിന്

നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ സാം കറനാണ് അഫ്ഗാനെ തകര്‍ത്തത്. 32 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. പേസും ബൗണ്‍സും നിറഞ്ഞ ട്രാക്കില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. മൂന്നാം ഓവറില്‍ റഹ്മാനുള്ള ഗുര്‍ബാസിനെ (10) മടക്കിയയച്ച് മാര്‍ക് വുഡാണ് അഫ്ഗാന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സഹ ഓപ്പണര്‍ ഹസ്രത്തുള്ള സസൈ (7) ബെന്‍ സ്റ്റോക്‌സിന് മുന്നില്‍ കീഴടങ്ങി. നാലാമനായി ക്രീസിലെത്തിയ ഉസ്മാന്‍ ഗനി (30) സദ്രാനുമൊത്ത് കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അധികദൂരം മുന്നോട്ട് പോയില്ല. 

27 റണ്‍സാണ് ഇരുവര്‍ക്കും നേടാനായത്. അഫ്ഗാന്‍ ഇന്നിംഗ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെ. 12-ാം ഓവറില്‍ ഇബ്രാഹിം മടങ്ങി. നജീബുള്ള സദ്രാന്‍ (13), മുഹമ്മദ് നബി (3), അഹമ്മദുള്ള ഒമര്‍സൈ (8), റാഷിദ് ഖാന്‍ (0), മുജീബ് ഉര്‍ റഹ്മാന്‍ (0), ഫസലുള്ള ഫാറൂഖി (0) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ഫരീദ് അഹമ്മദ് മാലിക് (2) പുറത്താവാതെ നിന്നു. കറന് പുറമെ സ്റ്റോക്‌സ്, മാര്‍ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് വോക്‌സ് ഒരു വിക്കറ്റ് വീഴ്ത്തി. 

അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, ഉസ്മാന്‍ ഗനി, നജീബുള്ള സ്ദ്രാന്‍, മുഹമ്മദ് നബി, അഹ്മത്തുള്ള ഒമര്‍സൈ, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, ഫരീദ് അഹമ്മദ് മാലിക്ക്, ഫസല്‍ഹഖ് ഫാറൂഖി. 

ഇംഗ്ലണ്ട്: ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് മലാന്‍, ബെന്‍ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, മൊയീലന്‍ അലി, ലിയാം ലിവിംഗ്‌സറ്റണ്‍, സാം കറന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക് വുഡ്.
 

PREV
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം