'ഇനിയൊരു വട്ടം കൂടി പൂജ്യത്തിന് പുറത്തായാലും ലോകകപ്പിൽ നീ തന്നെ ഓപ്പണർ', ഗംഭീറും സൂര്യയും നല്‍കിയ ഉറപ്പിനെക്കുറിച്ച് അഭിഷേക്

Published : Feb 28, 2026, 12:11 AM ISTUpdated : Feb 28, 2026, 12:15 AM IST
Sanju Samson

Synopsis

തുടക്കം ഞാൻ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ല. ലോകകപ്പ് പോലെ വലിയൊരു വേദിയിൽ രാജ്യത്തിനായി ആദ്യമായി കളിക്കുമ്പോൾ മികച്ച തുടക്കം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ചെന്നൈ: ടി20 ലോകകപ്പില്‍ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന്' പുറത്തായി നാണക്കേടിന്‍റെ റെക്കോർഡിട്ടപ്പോഴും കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും തന്നെ ചേര്‍ത്തുപിടിച്ചുവെന്ന് തുറന്നു പറഞ്ഞ് അഭിഷേക് ശര്‍മ. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ 55 റൺസുമായി ഫോമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ടീം മാനേജ്‌മെന്റ് തനിക്ക് നൽകിയ ആത്മവിശ്വാസത്തെക്കുറിച്ച് അഭിഷേക് ബിസിസിഐ ടിവിയോട് മനസുതുറന്നത്.

തുടക്കം ഞാൻ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ല. ലോകകപ്പ് പോലെ വലിയൊരു വേദിയിൽ രാജ്യത്തിനായി ആദ്യമായി കളിക്കുമ്പോൾ മികച്ച തുടക്കം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ രണ്ട് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നത് വലിയ തിരിച്ചടിയായി. പക്ഷേ, ആ സമയത്തും കോച്ചും ക്യാപ്റ്റനും തനിക്ക് തന്ന പിന്തുണ വലുതാണെന്ന് അഭിഷേക് പറഞ്ഞു.

നീ ഇനിയൊരു തവണ കൂടി പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും നീ തന്നെ ഓപ്പണറായി കളിക്കും. ടീമിനെ ജയിപ്പിക്കാൻ നിനക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നായിരുന്നു തുടര്‍ച്ചായി മൂന്ന് ഡക്ക് അടിച്ചപ്പോള്‍ ക്യാപ്റ്റനും കോച്ചും എന്നോട് പറഞ്ഞത്. ഇതൊരു ടീം മാത്രമല്ല, ഒരു കുടുംബം പോലെയാണ് എനിക്ക് തോന്നിയത്. എല്ലാ താരങ്ങളും പരിശീലകരും ഞാൻ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ചു. ആ ഒരു പിന്തുണയാണ് എനിക്ക് വേണ്ടിയിരുന്നത്-അഭിഷേക് കൂട്ടിച്ചേർത്തു.

 

സമീകാലത്തൊന്നും മറ്റൊരു യുവതാരത്തിനും ഇന്ത്യൻ ടീം മാനേജ്മെന്‍റില്‍ നിന്ന്  ഇത്തരമൊരു പിന്തുണ ലഭിച്ചിട്ടണ്ടാകില്ല. ഫോമിലായാല്‍ തന്‍റേതേയാ ദിവസം ഒറ്റക്ക് കളി ജയിപ്പിക്കാനുള്ള മികവാണ് അഭിഷേകിനെ പിന്തുണക്കാന്‍ ടീം മാനേജ്മെന്‍റിനെ പ്രേരിപ്പിക്കുന്നത്. സിംബാബ്‌വെക്കെതിരായ അർധ സെഞ്ച്വറിയിലൂടെ മോശം ഫോം മറികടന്ന അഭിഷേക് ശർമ്മ. ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയുടെ മുന്നേറ്റത്തിലും നിര്‍ണായകമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ട് വഴി തുറന്നു, പക്ഷെ സെമിയിലെത്താൻ പാകിസ്ഥാന് മുന്നിൽ ഹിമാലയൻ കടമ്പ, വെറുമൊരു ജയം പോരാ, ലങ്കയെ അടിച്ചു തൂക്കണം
അവിശ്വസനീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്; ന്യൂസിലന്‍ഡ് വീണു, പാകിസ്ഥാന്‍റെ സെമി പ്രതീക്ഷകൾക്ക് പുതുജീവൻ