ബംഗ്ലാദേശ് വീണു, ഇന്ത്യയെ വിറപ്പിച്ചു; 'ഇവൻ ആള് കൊള്ളാല്ലോ' ഹൃദയം കവര്‍ന്ന് സിക്കന്ദര്‍ റാസ

Published : Aug 22, 2022, 09:48 PM ISTUpdated : Aug 22, 2022, 11:33 PM IST
 ബംഗ്ലാദേശ് വീണു, ഇന്ത്യയെ വിറപ്പിച്ചു; 'ഇവൻ ആള് കൊള്ളാല്ലോ' ഹൃദയം കവര്‍ന്ന് സിക്കന്ദര്‍ റാസ

Synopsis

ബംഗ്സാദേശ് ഉയര്‍ത്തിയ 304 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 109 പന്തില്‍ 135 റണ്‍സടിച്ച റാസ 291 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 127 പന്തില്‍ 117 റണ്‍സടിച്ച് ടീമിന്‍റെ വിജയശില്‍പിയായിരുന്നു. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും തിളങ്ങാനാവാതിരുന്നപ്പോള്‍ ബംഗ്ലാദേശ് മര്‍ദ്ദകന്‍ മാത്രമായി വിമര്‍ശകര്‍ റാസയെ ചിത്രീകരിച്ചു. എന്നാല്‍ ഇന്ത്യക്കെിരെയും തന്‍റെ ക്ലാസ് പുറത്തെടുത്ത റാസ കഴിഞ്ഞ ആറ് ഏകദിനങ്ങളില്‍ മൂന്നാം സെഞ്ചുറിയുമായി തന്‍റെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിച്ചു.

ഹരാരെ: ചേസിംഗില്‍ മാസ്റ്ററാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിറപ്പിച്ച സിക്കന്ദര്‍ റാസ എന്ന സിംബാബ്‌വെക്കാരന്‍. ഇന്ത്യക്ക് മുമ്പ് പര്യടനത്തിനെത്തിയ ബംഗ്ലാദേശിനെ വീഴ്ത്തി സിംബാബ്‌വെ പരമ്പര നേടി ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ 36കാരനായ റാസയുടെ പ്രകടനമായിരുന്നു ശ്രദ്ധേയമായത്.

ബംഗ്സാദേശ് ഉയര്‍ത്തിയ 304 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 109 പന്തില്‍ 135 റണ്‍സടിച്ച റാസ 291 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 127 പന്തില്‍ 117 റണ്‍സടിച്ച് ടീമിന്‍റെ വിജയശില്‍പിയായിരുന്നു. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും സിക്കന്ദര്‍ റാസക്ക് തിളങ്ങാനായിരുന്നില്ല. സിംബാബ്‌വെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 12ഉം രണ്ടാം മത്സരത്തില്‍ 16ഉം റണ്‍സെടുത്ത് റാസ മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് മര്‍ദ്ദകന്‍ മാത്രമായി വിമര്‍ശകര്‍ അദ്ദേഹത്തെ കണക്കാക്കി. എന്നാല്‍ ഇന്ത്യക്കെിരെ ചേസിംഗിന് അവസരം ലഭിച്ചപ്പോള്‍ തന്‍റെ ക്ലാസ് പുറത്തെടുത്ത റാസ കഴിഞ്ഞ ആറ് ഏകദിനങ്ങളില്‍ മൂന്നാം സെഞ്ചുറിയാണ് കുറിച്ചത്.

ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തത് അഫ്രീദി, ഇന്ന് അങ്ങനെയൊരു പേസറുണ്ടോ പാകിസ്ഥാന്? ഇന്‍സിയുടെ മറുപടിയിങ്ങനെ

ഇന്ത്യക്കെതിരെ കൂറ്റന്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് റാസ ഒറ്റക്ക് സിംബാബ്‌വെയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചത്. 87 പന്തില്‍ സെഞ്ചുറിയിലെത്തിയ റാസയെ ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ 49-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ പറന്നു പിടിച്ചില്ലായിരുന്നെങ്കില്‍ സിംബാബ്‌വെ ജയവുമായി മടങ്ങുമായിരുന്നു.

കഴിഞ്ഞ ഒരു ദശകമായി സിംബാബ്‌വെ ബാറ്റിംഗ് നിരയുടെ നട്ടെല്ലാണ് സിക്കന്ദര്‍ റാസയും സീന്‍ വില്യംസും. സിംബാബ്‌വെ നിരയിലെ ഏറ്റവും പരിചയ സമ്പന്നരായ ബാറ്റര്‍മാരും ഇവരാണ്. സിംബാബ്‌വെ കുപ്പായത്തില്‍ 120 ഏകദിനങ്ങളില്‍ കളിച്ച റാസ ആകെ നേടിയ ആറ് സെഞ്ചുറികളില്‍ മൂന്നും ഒരു മാസത്തിനിടെ ആയിരുന്നു. 120 ഏകദിനങ്ങളില്‍ ആറ് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയും റാസ നേടിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വൈഭവ് സൂര്യവന്‍ഷിയുടെ റെക്കോര്‍ഡ് മണിക്കൂറുകള്‍ക്കകം സ്വന്തം പേരിലാക്കി പാകിസ്ഥാന്‍ താരം
സർപ്രൈസായി ജിക്കു, താരമാകാൻ വിഘ്നേഷ് പുത്തൂർ; മിനി താരലേലത്തിലെ മല്ലുഗ്യാങ്