'ആദ്യം നീയൊരു സിംഗിളെടുക്ക് എന്നിട്ടാവാം സിക്സും ഫോറും', ഫോം ഔട്ടായ അഭിഷേകിന് ഉപേദേശവുമായി സുനില്‍ ഗവാസ്കര്‍

Published : Feb 23, 2026, 12:26 PM IST
Abhishek Sharma-Sanju Samson

Synopsis

അഭിഷേകിന് മികച്ച ഷോട്ട് റേഞ്ചുണ്ട്, അതുകൊണ്ട് തന്നെ അയാൾ ക്രീസിൽ സമയം ചെലവഴിക്കാൻ തയ്യാറാകണം. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ സിക്സറോ ബൗണ്ടറിയോ അടിക്കാൻ ശ്രമിക്കണമെന്നില്ല.

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് കനത്ത തോൽ ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ. ലോകകപ്പിലെ തുടർ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗാവസ്കർ വെടിക്കെട്ട് ഓപ്പണര്‍ക്ക് ഉപദേശവുമായി രംഗത്തെതതിയത്.

ലോകകപ്പിലെ ആദ്യ മൂന്ന് കളികളിലും പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയ അഭിഷേക് ശർമ്മ ദക്ഷിണാഫ്രിക്കക്കെതിരെ 12 പന്തിൽ 15 റൺസെടുത്ത് പുറത്തായിരുന്നു. ഇഷാൻ കിഷനും തിലക് വർമ്മയും പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യയുടെ ഏക പ്രതീക്ഷ അഭിഷേകിലായിരുന്നു. എന്നാൽ മാർക്കോ യാൻസന്‍റെ പന്തിൽ അഭിഷേക് പുറത്തായതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ 26/3 ലേക്ക് കൂപ്പുകുത്തി.

അഭിഷേകിന് മികച്ച ഷോട്ട് റേഞ്ചുണ്ട്, അതുകൊണ്ട് തന്നെ അയാൾ ക്രീസിൽ സമയം ചെലവഴിക്കാൻ തയ്യാറാകണം. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ സിക്സറോ ബൗണ്ടറിയോ അടിക്കാൻ ശ്രമിക്കണമെന്നില്ല. ആദ്യം ഒരു സിംഗിൾ എടുത്ത് അക്കൗണ്ട് തുറക്കാൻ നോക്കൂ. തുടക്കത്തിൽ നാല് ഡോട്ട് ബോളുകൾ വന്നാലും കുഴപ്പമില്ല, പിന്നീട് അത് നികത്താൻ അഭിഷേകിന് കഴിയും. വലിയ ഷോട്ടുകൾക്കായി അഭിഷേക് സ്വയം നിർബന്ധിക്കരുതെന്നും ഗവാസ്കര്‍ കമന്‍ററിയില്‍ പറഞ്ഞു.

ഏഷ്യ കപ്പിൽ 302 റൺസ് അടിച്ചുകൂട്ടി ടൂർണമെന്‍റിലെ ടോപ്പ് സ്കോററായ അഭിഷേകിന് ലോകകപ്പിൽ ഇതുവരെ ഫോമിലായിട്ടില്ല. യുഎസ്എ, പാകിസ്ഥാൻ, നെതർലൻഡ്‌സ് എന്നിവർക്കെതിരായ മത്സരങ്ങളിൽ അഭിഷേക് പൂജ്യത്തിന് പുറത്തായിരുന്നു. അവസാന ഒമ്പത് ഇന്നിംഗ്സുകളിൽ അഞ്ച് തവണയാണ് അഭിഷേക് പൂജ്യത്തിന് പുറത്തായത്.

ലോക ഒന്നാം നമ്പർ ടി20 ബാറ്ററായിട്ടും അഭിഷേക് നിർണായക മത്സരങ്ങളിൽ പതറുന്നത് ഇന്ത്യക്ക് വലിയ തലവേദനയാണ്. നിലവിൽ സഞ്ജു സാംസൺ ടീമിൽ അവസരം കാത്തിരിക്കുന്നുണ്ടെങ്കിലും, നായകൻ സൂര്യകുമാർ യാദവോ പരിശീലകൻ ഗൗതം ഗംഭീറോ അഭിഷേകിനെ കൈവിടാൻ സാധ്യതയില്ലെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടിൽ രണ്ടും ജയിച്ചാലും സെമിയിലെത്തുമെന്ന് ഉറപ്പില്ല, ഇന്ത്യക്ക് മുന്നിൽ 'ഹിമാലയൻ' കടമ്പ; വില്ലനാവുക നെറ്റ് റൺറേറ്റ്
ചെന്നൈയിൽ സഞ്ജുവിനെ ഇറക്കി കളി മാറ്റാൻ ടീം ഇന്ത്യ, പ്ലേയിംഗ് ഇലവനില്‍ നിര്‍ണായക മാറ്റം, സൂചന നൽകി പരിശീലകൻ