ഇനി ഇന്ത്യൻ ടീമില്‍ സാധ്യതയില്ല, ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യ ഇന്ത്യൻ താരം

Published : Oct 20, 2025, 01:03 PM IST
Parvez Rasool

Synopsis

ഇന്ത്യൻ ടീമിന് പുറമെ ജമ്മു കശ്മീരില്‍ നിന്ന് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും റസൂലിന്‍റെ പേരിലാണ്. 17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 352 വിക്കറ്റുകളും 5648 റണ്‍സും റസൂല്‍ നേടിയിട്ടുണ്ട്.

ശ്രീനഗര്‍: മുന്‍ ഇന്ത്യൻ താരവും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളുമായിരുന്ന പര്‍വേസ് റസൂല്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യക്കായി കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായിരുന്നു 36കാരനായ പര്‍വേസ് റസൂല്‍. 2014 ജൂണ്‍ 15നാണ് പര്‍വേസ് റസൂൽ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറി ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യൻ ടീമിലെത്തുന്ന ആദ്യ താരമായത്. 2017 ജനുവരി 26ന് ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലും റസൂല്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. കരിയറിലാകെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് റസൂല്‍ ഇന്ത്യൻ കുപ്പായമണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റിലും അവസരം ഇല്ലാതാതയോടെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന തീരുമാനം റസൂല്‍ ബിസിസിഐയെ അറയിക്കുകയായിരുന്നു.

ഇന്ത്യൻ ടീമിന് പുറമെ ജമ്മു കശ്മീരില്‍ നിന്ന് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും റസൂലിന്‍റെ പേരിലാണ്. 17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 352 വിക്കറ്റുകളും 5648 റണ്‍സും റസൂല്‍ നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തുന്ന താരമായിട്ടും റസൂലിന് രാജ്യാന്തര കരിയറില്‍ കാര്യമായി അവസരം ലഭിച്ചില്ല. 2013-2014 സീസണിലും 2017-18 രഞ്ജി സീസണിലെയും മികച്ച ഓൾ റൗണ്ടര്‍ക്കുള്ള ലാലാ അമര്‍നാഥ് ട്രോഫി നേടിയത് റസൂലായിരുന്നു.

2012-13 രഞ്ജി സീസണില്‍ 594 റണ്‍സും 33 വിക്കറ്റുമായി തിളങ്ങിയ റസൂലിന്‍റെ പ്രകടനം ദേശിയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതോടെയാണ് റസൂലിനെ സെലക്ടര്‍മാര്‍ ഏകദിന ടീമിലെടുത്തത്. പിന്നാലെ ഐപിഎല്ലില്‍ സൗരവ് ഗാംഗുലി നായകനായ പൂനെ വാരിയേഴ്സ് ടീമിലും റസൂല്‍ ഇടം നേടി. എന്നാല്‍ സമീപകാലത്ത് റസൂലും ജമ്മു കശ്മീര്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ഭിന്നതകാരണം താരത്തെ ജമ്മു കശ്മീര്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് വിട്ട് ശ്രീലങ്കയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളി തുടര്‍ന്ന റസൂല്‍ ജൂനിയര്‍ താരങ്ങളുടെ പരിശീലകനായും തിളങ്ങി. അടുത്തിടെ ബിസിസിഐ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് ലെവല്‍-2 കോച്ചിംഗ് സര്‍ട്ടിഫിക്കറ്റും റസൂല്‍ നേടിയിരുന്നു.

2017-2018 സീസണില്‍ ജമ്മു കശ്മീര്‍ മുന്‍ താരവും മെന്‍ററുമായിരുന്ന മിഥുന്‍ മന്‍ഹാസുമായുള്ള അഭിപ്രായ ഭിന്നതകളാണ് റസൂലിനെ കശ്മീര്‍ ടീമില്‍ നിന്ന് പുറത്താകലിന് കാരണമായത്. മിഥുന്‍ മന്‍ഹാസ് ആകട്ടെ ഇപ്പോള്‍ ബിസിസിഐ പ്രസിഡന്‍റാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്