ശ്രീലങ്കയില്‍ എങ്ങനെ കളിക്കണം; കിവീസിനെ പഠിപ്പിക്കാന്‍ മുന്‍ ലങ്കന്‍ താരവും

Published : Jul 30, 2019, 11:34 PM ISTUpdated : Jul 30, 2019, 11:36 PM IST
ശ്രീലങ്കയില്‍ എങ്ങനെ കളിക്കണം; കിവീസിനെ പഠിപ്പിക്കാന്‍ മുന്‍ ലങ്കന്‍ താരവും

Synopsis

ന്യൂസിലന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനം അടുത്തമാസം ആരംഭിക്കും. ടി20ക്ക് പുറമെ രണ്ട് ടെസ്റ്റുകള്‍ കിവീസ് ലങ്കയില്‍ കളിക്കുന്നുണ്ട്. ഓഗസ്റ്റ് 14നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ അത്ര മികച്ച റെക്കോഡല്ല കിവീസിന് ലങ്കയിലുള്ളത്.

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനം അടുത്തമാസം ആരംഭിക്കും. ടി20ക്ക് പുറമെ രണ്ട് ടെസ്റ്റുകള്‍ കിവീസ് ലങ്കയില്‍ കളിക്കുന്നുണ്ട്. ഓഗസ്റ്റ് 14നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ അത്ര മികച്ച റെക്കോഡല്ല കിവീസിന് ലങ്കയിലുള്ളത്. 15 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ നാലെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. സ്പിന്നര്‍മാരെ നേരിടാനുള്ള ബുദ്ധിമുട്ട് തന്നെയാണ് പലപ്പോഴും കിവീസിന് വിനയായിട്ടുള്ളത്.

ലങ്കന്‍ സ്പിന്നര്‍മാരെ നേരിടാന്‍ മറ്റൊരു തന്ത്രം പുറത്തെടുത്തിരിക്കുകയാണ് കിവീസ്. മുന്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍ തിലന്‍ സമരവീരയെ കൂടെ കൂട്ടിയിരിക്കുകയാണ് കിവീസ് ടീം. ലങ്കയിലെ സ്പിന്‍ അനുകൂല സാഹചര്യങ്ങളില്‍ കളിക്കാന്‍ കിവീസ് താരങ്ങളെ സഹായിക്കുകയാണ് സമരവീരയുടെ ജോലി. ന്യൂസിലന്‍ഡിന്റെ ബാറ്റിങ് പരിശീലകനായ പീറ്റര്‍ ഫുള്‍ട്ടണൊപ്പം ചേര്‍ന്നാകും സമരവീര സന്ദര്‍ശക ടീമിനെ സഹായിക്കുക. ക്രെയ്ഗ് മാക്മില്ലന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഫുള്‍ട്ടണ്‍ കിവീസിന്റെ ബാറ്റിങ് പരിശീലകനായത്. 

മുമ്പ് ശ്രീലങ്കയുടെ ബാറ്റിങ് പരിശീലകനായിരുന്നു സമരവീര. ബംഗ്ലാദേശിനെയും സഹായിച്ചിട്ടുണ്ട്. എതിരാളികളുടെ ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന ഒരാള്‍ കൂടെയുള്ളത് സഹായകമാവുമെന്നാണ് കെയ്ന്‍ വില്യംസണും സംഘവും കരുതുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യയെ വെന്റിലേറ്ററിലാക്കി വിന്‍ഡീസിന്റെ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ്; സെമിയിലെത്താന്‍ ചില്ലറ കളിയൊന്നും പോര
സിംബാബ്‌വെയുടെ കുതിപ്പിന് തടയിട്ട് വെസ്റ്റ് ഇന്‍ഡീസ്; ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ 107 റണ്‍സ് ജയം