ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തിനിടെ ഇന്ന് വീണ്ടും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം, മത്സരം വനിതാ ഏകദിന ലോകകപ്പില്‍

Published : Oct 05, 2025, 08:36 AM IST
India captain Harmanpreet Kaur and Pakistan skipper Fatima Sana

Synopsis

കാരണം, കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച ശേഷം പാക് ക്യാപ്റ്റനായിരുന്ന ബിസ്മ മറൂഫിന്‍റെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഇന്ത്യൻ താരങ്ങള്‍ ലാളിക്കുകയും കളിപ്പിക്കുകയും സെല്‍ഫിയെടുക്കുകയുമെല്ലാം ചെയ്തിരുന്നു.

കൊളംബോ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.കൊളംബോയിൽ ഉച്ചതിരി‌ഞ്ഞ് മൂന്നിനാണ് കളി തുടങ്ങുക. അവസാന മൂന്ന് ഞായാറാഴ്ചയും ഇന്ത്യൻ പുരുഷ ടീം പാകിസ്ഥാനെ തോൽപിച്ചിരുന്നു.ഏഷ്യാ കപ്പ് മത്സരങ്ങളുടെ അവേശവും വിവാദങ്ങളും കെട്ടടങ്ങും മുൻപാണ് ഇന്ത്യയുടേയും പാകിസ്ഥാന്റെയും വനിതാ ടീമുകൾ നേർക്കുനേർ വരുന്നത്.മത്സരത്തിന് മഴ ഭീഷണിയുണ്ട്. 

വനിതാ ലോകകപ്പിലും പാക് താരങ്ങൾക്ക് ഹസ്തദാനം നൽകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ പാകിസ്ഥാൻ ഇതുവരെ ഇന്ത്യയെ തോൽപിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരുടീമും ഏറ്റുമുട്ടിയ 27 മത്സരങ്ങളിൽ 24ലും ഇന്ത്യ ജയിച്ചു. ടി20യിലാണ് പാകിസ്ഥാന്‍റെ മൂന്ന് ജയവും. ലോകകപ്പിൽ ഇന്ത്യ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചപ്പോൾ, പാകിസ്ഥാൻ ബംഗ്ലാദേശിനോട് തോറ്റു.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ 107 റണ്‍സിന് തോല്‍പിച്ചശേഷം നടന്ന സംഭവങ്ങള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യമേറെയുണ്ട് . കാരണം, കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച ശേഷം പാക് ക്യാപ്റ്റനായിരുന്ന ബിസ്മ മറൂഫിന്‍റെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഇന്ത്യൻ താരങ്ങള്‍ ലാളിക്കുകയും കളിപ്പിക്കുകയും സെല്‍ഫിയെടുക്കുകയുമെല്ലാം ചെയ്യുന്ന കാഴ്ചയായിരുന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടത്തെക്കാള്‍ ആരാധകരുടെ മനസിലിടം നേടിയത്. എന്നാല്‍ ഇത്തവണ ഹസ്തദാനത്തിന് പോലും തയാറാല്ലാത്ത രീതിയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം.

 

ഇന്ത്യ സാധ്യതാ ഇലവന്‍: പ്രതീക റാവൽ,സ്മൃതി മന്ദാന, ഹർലിൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അമൻജോത് കൗർ, സ്നേഹ റാണ,ക്രാന്തി എസ്. ഗൗഡ്, ശ്രീ റാണി.

പാകിസ്ഥാൻ സാധ്യതാ ഇലവന്‍:മുനീബ അലി, ഒമൈമ സൊഹൈൽ, സിദ്ര അമിൻ, ആലിയ റിയാസ്, നതാലിയ പെർവൈസ്, ഫാത്തിമ സന ​​(ക്യാപ്റ്റൻ),റമീൻ ഷമിം, ഡയാന ബെയ്ഗ്, സിദ്ര നവാസ് (WK), നഷ്‌റ സന്ധു, നഷ്‌റ സന്ധു, സാദിയ ഇക്‌ബാല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിസിസിഐയുടെയും ഐസിസിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല, ഇന്ത്യയില്‍ കളിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബംഗ്ലാദേശ്
കൊടുങ്കാറ്റായി ആഞ്ഞടിച്ച സഞ്ജുവിന്‍റെ രണ്ടാം വരവിനെ ഓർമിപ്പിച്ച് ലോകകപ്പിന്‍റെ കൗണ്ട് ഡൗണ്‍ പോസ്റ്റർ പങ്കുവെച്ച് സ്റ്റാര്‍ സ്പോര്‍ട്സ്