'ഹർമന്‍പ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയണം', ലോകകപ്പ് നേട്ടത്തിന് പിന്നാലെ തുറന്നുപറഞ്ഞ് മുന്‍ ക്യാപ്റ്റൻ

Published : Nov 04, 2025, 08:05 AM IST
Harmanpreet Kaur

Synopsis

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാലും ഹര്‍മന് ബാറ്ററായും ഫീല്‍ഡറായും ടീമില്‍ തുടരാന്‍ കഴിയും ക്യാപ്റ്റൻസിയുടെ ഭാരം ഒഴിയുന്നതോടെ കൂടുതല്‍ സ്വതന്ത്രമായി കളിക്കാനും ടീമിനായി കൂടുതല്‍ സംഭാവന ചെയ്യാനും ഹര്‍മനാവും.

മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന നിർദേശവുമായി മുന്‍ ക്യാപ്റ്റൻ ശാന്താ രംഗസ്വാമി. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിയെ കരുതി 36കാരിയായ ഹര്‍മന്‍പ്രീത് സ്ഥാനമൊഴിഞ്ഞ് വൈസ് ക്യാപ്റ്റനായ 29കാരി സ്മൃതി മന്ദാനയെ ക്യാപ്റ്റനാക്കണമെന്നും ശാന്താ രംഗസ്വാമി പിടിഐയോട് പറഞ്ഞു.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാലും ഹര്‍മന് ബാറ്ററായും ഫീല്‍ഡറായും ടീമില്‍ തുടരാന്‍ കഴിയും ക്യാപ്റ്റൻസിയുടെ ഭാരം ഒഴിയുന്നതോടെ കൂടുതല്‍ സ്വതന്ത്രമായി കളിക്കാനും ടീമിനായി കൂടുതല്‍ സംഭാവന ചെയ്യാനും ഹര്‍മനാവും. ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഇതിലും മികച്ചൊരു സമയം ഇനി ലഭികാനില്ല. ലോകകപ്പ് നേടി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമ്പോള്‍ പലരും അസന്തുഷ്ടി പ്രകടിപ്പിച്ചേക്കാം. പക്ഷെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിയെക്കരുതി അത് മികച്ച തീരുമാനമാകും. ബാറ്ററെന്ന നിലയില്‍ ഹര്‍മന് ടീമിനായി കൂടുതല്‍ സംഭാവന നല്‍കാനുമാവുമെന്ന് ശാന്താ രംഗസ്വാമി വ്യക്തമാക്കി.

ക്യാപ്റ്റൻ സ്ഥാനത്തിന്‍റെ ഭാരമൊഴിഞ്ഞാല്‍ അടുത്ത മൂന്നോ നാലോ വര്‍ഷം കൂടി ഹര്‍മന് കളി തുടരാനാവും. പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശര്‍മ ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫി നേടിയെങ്കിലും ഭാവിയെക്കരുതി ശുഭ്മാന്‍ ഗില്ലിന് ക്യാപ്റ്റൻ സ്ഥാനം കൈമാറിയതുപോലൊരു തീരുമാനമാണ് ഹര്‍മനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയയെ പോലെ വനിതാ ക്രിക്കറ്റില്‍ ആധിപ്യത്യം തുടരണമെങ്കില്‍ ഇന്ത്യ ബൗളിംഗ് കുറച്ചുകൂടി മെച്ചപ്പെടുത്തിയെ മതിയാവുവെന്നും ശാന്താ രംസ്വാമി വ്യക്തമാക്കി.

അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഹര്‍മന്‍പ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2029ലാണ് അടുത്ത ഏകദിന ലോകകപ്പ്. ലോകകപ്പിന്‍റെ വേദി ഇതുവരെ ഐസിസി തിരുമാനിച്ചിട്ടില്ല. അടുത്ത ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പ്രായം ഹര്‍മന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ