കാര്യങ്ങളൊക്കെ മാറിമറിഞ്ഞു, അയാള്‍ക്ക് വൈകാതെ ടീമിലെ സ്ഥാനം നഷ്ടമാവും, മുന്നറിയിപ്പുമായി അഗാര്‍ക്കര്‍

Published : Jul 23, 2022, 08:28 PM IST
കാര്യങ്ങളൊക്കെ മാറിമറിഞ്ഞു, അയാള്‍ക്ക് വൈകാതെ ടീമിലെ സ്ഥാനം നഷ്ടമാവും, മുന്നറിയിപ്പുമായി അഗാര്‍ക്കര്‍

Synopsis

വണ്‍ ഡൗണായി ക്രീസിലെത്തിയ ശ്രേയസും മോശമാക്കിയില്ല. പേസര്‍മാര്‍ക്കെതിരെ പതറുന്നുവെന്ന വിമര്‍ശനത്തിനിടയിലും ശ്രേയസ് അര്‍ധസെഞ്ചുറി നേടി തിളങ്ങിയെങ്കിലും അയ്യരുടെ ടീമിലെ സ്ഥാനം അത്ര സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ അയ്യര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായിരുന്നു.  

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മൂന്ന് റണ്‍സ് ജയവുമായി മുന്നിലെത്തിയപ്പോള്‍ ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലിനുമൊപ്പം ശ്രേയസ് അയ്യരും അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്ലും ധവാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം ഗില്‍ റണ്ണൗട്ടായി.

വണ്‍ ഡൗണായി ക്രീസിലെത്തിയ ശ്രേയസും മോശമാക്കിയില്ല. പേസര്‍മാര്‍ക്കെതിരെ പതറുന്നുവെന്ന വിമര്‍ശനത്തിനിടയിലും ശ്രേയസ് അര്‍ധസെഞ്ചുറി നേടി തിളങ്ങിയെങ്കിലും അയ്യരുടെ ടീമിലെ സ്ഥാനം അത്ര സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ അയ്യര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായിരുന്നു.

വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് 3, 4,5 സ്ഥാനങ്ങളില്‍ ഇറങ്ങിയത്. ഈ സാഹചര്യത്തില്‍ കാര്യങ്ങളൊക്കെ മാറിമറിഞ്ഞുവെന്നും അയ്യരുടെ ടീമിലെ സ്ഥാനം അപകടത്തിലാണെന്നും അഗാര്‍ക്കര്‍ പറഞ്ഞു. സൂര്യകുമാര്‍ യാദവ് മികവ് കാട്ടുന്നുവെന്ന് മാത്രമല്ല, ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുമ്പില്‍ അയ്യര്‍ പതറുന്നുവെന്നതും പ്രശ്നമാണെന്ന് അഗാര്‍ക്കര്‍ ഫാന്‍കോഡിനോട് പറഞ്ഞു.  

വിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ അയ്യര്‍ ചെയ്ത നല്ലകാര്യം ഷോര്‍ട്ട് ബോളുകള്‍ ഒഴിവാക്കിയെന്നതാണ്. അയ്യര്‍ക്ക് ഷോര്‍ട്ട് ബോളുകള്‍ സ്വാഭാവികമായി കളിക്കാന്‍ കഴിയില്ല. അതുകൊണ്ട് നിലയുറപ്പിക്കുന്നതുവരെ അത്തരം പന്തുകള്‍ ഒഴിവാക്കുന്നതാവും നല്ലതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ചെങ്കിലും അയ്യര്‍ക്ക് തിളങ്ങാനായിരുന്നില്ല. തുടര്‍ന്ന് രണ്ടും മൂന്നും മത്സരങ്ങളില്‍ അയ്യര്‍ക്ക് അവസരം ലഭിച്ചില്ല. പരിക്കുമാറി കെ എല്‍ രാഹുലും വിശ്രമം കഴിഞ്ഞ് വിരാട് കോലിയും മടങ്ങിയെത്തുമ്പോള്‍ ശ്രേയസിനെ പ്ലേയിംഗ് ഇലവനില്‍ ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്നത് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍