'ഗംഭീറിന് ഇപ്പോഴും എന്നോട് പക, നേരില്‍ കണ്ടാൽ പോലും മിണ്ടില്ല'; വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ

Published : Mar 13, 2026, 07:05 AM IST
Gautam Gambhir

Synopsis

2012 മുതൽ 2016 വരെയുള്ള കാലയളവിൽ സന്ദീപ് പാട്ടീൽ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നപ്പോഴാണ് ഗംഭീറിനെ ടീമിൽ നിന്നും മാറ്റിയത്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും തന്നെ പുറത്താക്കിയതിലുള്ള ദേഷ്യം പരിശീലകന്‍ ഗൗതം ഗംഭീർ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടറും 1983 ലോകകപ്പ് വിജയിയുമായ സന്ദീപ് പാട്ടീൽ. ഒരു കാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും, സെലക്ഷൻ കമ്മിറ്റി എടുത്ത തീരുമാനത്തിന് ശേഷം ഗംഭീർ തന്നോട് സംസാരിക്കാൻ പോയിട്ട് മുഖത്തുപോലും നോക്കാൻ തയ്യാറായിട്ടില്ലെന്ന് സന്ദീപ് പാട്ടീൽ പറഞ്ഞു. വിക്കി ലാൽവാനിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് പാട്ടീൽ പഴയ കാര്യങ്ങൾ പങ്കുവെച്ചത്.

2012 മുതൽ 2016 വരെയുള്ള കാലയളവിൽ സന്ദീപ് പാട്ടീൽ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നപ്പോഴാണ് ഗംഭീറിനെ ടീമിൽ നിന്നും മാറ്റിയത്. ഗംഭീറിന് ഇപ്പോഴും എന്നോട് ദേഷ്യമാണ്. ഒരു പൊതുപരിപാടിയിൽ വെച്ചു കണ്ടാൽ പോലും അദ്ദേഹം മിണ്ടില്ല. ഹലോ പറഞ്ഞാൽ പ്രതികരിക്കില്ലെന്ന് മാത്രമല്ല, ഒന്ന് നോക്കുക പോലും ചെയ്യില്ല. പല ചാനൽ ചർച്ചകളിലും ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്, അപ്പോഴൊക്കെ അദ്ദേഹം എന്നെ കണ്ടഭാവം നടിക്കാതെ ഇരിക്കും- പാട്ടീൽ വെളിപ്പെടുത്തി.

മുൻപ് രണ്ടാഴ്ചയിലൊരിക്കൽ തങ്ങൾ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഒരുമിച്ച് ടെന്നീസ് കളിച്ചിരുന്നവരാണെന്നും അദ്ദേഹം ഓർമ്മിച്ചു. ഓരോ താരവും ഓരോ രീതിയിലാണ് പ്രതികരിക്കുന്നത്. വി.വി.എസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയവർ നിശബ്ദരായി കളം വിട്ടവരാണ്. സെവാഗ് ഒരു വിടവാങ്ങൽ മത്സരം ആഗ്രഹിച്ചിരുന്നു. എന്നാൽ ഗംഭീർ തന്‍റെ കരിയറിനെക്കുറിച്ച് അതീവ ഗൗരവമുള്ള ആളായിരുന്നു. നല്ല ഫോമിൽ നിൽക്കുമ്പോൾ കളം വിടാൻ ഒരു താരവും ആഗ്രഹിക്കില്ല. അത് സ്വാഭാവികമാണ്- പാട്ടീൽ കൂട്ടിച്ചേർത്തു.

ഗംഭീർ തന്നോട് കാണിക്കുന്ന ഈ അകൽച്ചയിൽ സങ്കടമുണ്ടെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാനം കുറയുന്നില്ലെന്നും സന്ദീപ് പാട്ടീൽ വ്യക്തമാക്കി. ഗംഭീർ മികച്ചൊരു മനുഷ്യനും ഫോക്കസ്ഡ് ആയ താരവുമാണെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു. 2012 മുതല്‍ 2016 വരെ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിൻ, ഗാംഗുലി, ദ്രാവിഡ് എന്നിവരുടെ വിരമിക്കൽ സമയത്തായിരുന്നു പാട്ടീൽ സെലക്ഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകിയിരുന്നത്. ആ കാലഘട്ടത്തിലെ ടീമിലെ അഴിച്ചുപണികളാണ് ഗംഭീറിനെപ്പോലുള്ള താരങ്ങൾ പിൽക്കാലത്ത് ടീമിന് പുറത്താകാൻ കാരണമായതെന്നാണ് വിലയിരുത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ലോകകപ്പിന്‍റെ താരമായിട്ടും സഞ്ജുവിനെ നൈസായി ഒഴിവാക്കി'?, ലോകകപ്പ് ഫോട്ടോ പങ്കുവെച്ച ഗില്ലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍
പാക് താരം അബ്രാർ അഹമ്മദിനെ സ്വന്തമാക്കി സൺറൈസേഴ്സ്; സോഷ്യൽ മീഡിയയിൽ കാവ്യ മാരനെതിരെ ആരാധകരോഷം